Tuesday, December 25, 2018

കാവ്യവൃക്ഷത്തിലൊരു കുയിൽ പാടുമ്പോൾ

 ഡോ സുകുമാര്‍ കാനഡയുടെ  “ഞാനതിന്‍ രസികനേകന്‍” 

                                  - കാവാലം അനിൽ 


 "പേലവമെങ്കിലും കൈകൾ മുറുകെയെൻ
തനുവിന്റെ ഭൂമികയാകെ തിരഞ്ഞും
തളരളിതമാം ഗാത്രമറിയാതെയുതിരുന്ന
പനിനീരരുവിൽ മുങ്ങിനീർന്നും
പെട്ടെന്നു പൂത്തും ഉലഞ്ഞും ചിറകടിച്ചാർത്തും
പെരുമ്പറകൊട്ടി മുഴക്കിയും പേർത്തും
പെരുമഴ, യൊഴി, ഞ്ഞഴിഞ്ഞാടിയുലയുന്നതാം
ശാഖിയെപ്പോലൊന്നുലാവിലാസ്യം."

ഡോ. സുകുമാർ കാനഡയുടെ  "സുഖദം " എന്ന കവിതയിൽ നിന്നുമുള്ള ഉദ്ധരണിയാണിത്. കവിതയെന്നത് വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമായിരിക്കെ, ഇത്തരം വരികൾ ഒരു വായനക്കാരനെ സംബന്ധിച്ചടത്തോളം ആനന്ദദായകമാണ്.

ഒരു  കവി സഞ്ചരിക്കുന്ന വഴികളിലെല്ലാം  പുഷ്പദളങ്ങൾ ദർശിക്കാനാവുക അപൂർവമാണ്. എന്തെന്നാൽ കൂരിരുട്ടിന്റെ രാത്രികൾ അയാൾക്കായി / അവൾക്കായി കാത്തിരിക്കുന്നുണ്ടാവും.  സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടുപിണയുന്ന നേരത്ത്  ബാഹ്യാഢംബരങ്ങളൊഴിഞ്ഞ്, തന്നെ ഏതൊരുവനും അറിയുന്ന പോലെതന്നെ കവിയും അറിയുന്നുണ്ട്. പക്ഷേ, ഈ അറിവുകൾ തമ്മിൽ വ്യത്യാസമുണ്ട്. അമൂർത്തതലത്തിന്റെ പ്രജ്ഞയിലാണ് കവി അത് തിരിച്ചറിയുന്നതെന്നതിനാൽ  കവിയിലെ സാധാരണക്കാരനവിടെ ഒഴിവാക്കപ്പെടുകയും , വിശ്വചേതനയുമായി സാത്മ്യം പ്രാപിക്കുകയുമാണ് ഒരു കവി പ്രാഥമികമായി ചെയ്യുന്നത്. ചെയ്യുക എന്നു പറയാൻ സാധ്യമാകാത്തവിധം ഒരു ലയനമാണവിടെ സംഭവിക്കുന്നത്. അത്തരമൊരു ലയം ഈ കവിത കളുടെ ആന്തരശോഭയായി വർത്തിക്കുന്നു എന്നു പറയാൻ സന്തോഷമേയുള്ളൂ.  

കഴിഞ്ഞ ഒന്നര വർഷമായി കൈവശം ഉണ്ടായിരുന്നിട്ടും ഈ കവിതകൾ മുഴുവൻ ശാന്തമായി വായിക്കുവാൻ ഇന്നാണ് നേരമൊത്തത്. 184 പേജുകളുള്ള "ഞാനതിൻ രസികനേകൻ "  എന്ന സമാഹാരത്തിൽ കവിതകൾ, ഗീതകങ്ങൾ, ഭക്തിഭാവഗാനങ്ങൾ എന്നിങ്ങനെയാണ്  ഉള്ളടക്കം. പിഴവ് പറ്റാൻ എളുപ്പമായ കാവ്യാനുപദ്ധതികൾ നന്നായി കൈകാര്യം ചെയ്യുവാനായത് ശ്രദ്ധേയം. 

ഒന്നാമതായി ചേർത്തിരിക്കുന്ന സുപ്രസാദ സങ്കീർത്തനം കവിത്വശക്തിക്കുദാഹരണമാണ്. 

" അപ്രതീക്ഷിതം സുപ്രസന്നമീ
സുപ്രസാദ സങ്കീർത്തനം
അപ്രമേയ നിന്നാത്മചൈതന്യ
മാകവേ ഭുവിപൂരിതം
സർവസാഗര, മന്തരീക്ഷദ്യോവിലും
ക്ഷീരപഥത്തിലും
സത്യമാനന്ദ ചിന്തയാലുന്നതം
നിൻ സ്മരണയം."

ഇത്തരത്തിൽ ധ്യാനം തുടരുകയാണ്. 
"ഞാനതിൻ രസികനേകനി " ൽ എത്തുമ്പോൾ  നിസംഗനായി ജീവിതത്തെ നോക്കിനിൽക്കുന്ന ദാർശനിക ചിന്ത തെളിയുന്നു.

"നിരനിരയടുക്കിയ ഗ്രന്ഥശേഖരത്തിലൊന്നിൽ
കനമുള്ള പുസ്തകത്തൂവെള്ളത്താൾകളിൽ
ആരെഴുതി വച്ചീ ജീവിതമഹാകാവ്യം?"

- എന്നത്ഭുതപ്പെടുന്ന കവിയെ നമുക്കിവിടെ കാണാം. പ്രണയസുരഭിലം എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നത്  കണ്ടുമുട്ടാനിടയില്ലാത്ത ഭാവഗരിമയിലാണ്. 

" ആടിയുലയും വേഷധവളിമ
യാകെയുടലിനു കാമ്യമാം
കൂടകന്നു പിടഞ്ഞു പാറിയ
ശലഭശോഭയിതെന്നപോൽ
നാലുപേരറിയാതെ നമ്മളി - 
ലാർത്തിരമ്പിയ സാഗരം
അലകളലറിയമർന്നടങ്ങിയ
സാന്ദ്രനീലിമയായ് ചിരം."

ഇത്തരത്തിൽ കവിതയും അനുവാചകനും തമ്മിലുള്ള ലയനം സാദ്ധ്യമാക്കുന്ന കവിതകൾ രചിക്കുന്ന ഒരു കവിക്ക് മലയാളകവിതാവേദിയിൽ കടന്നുനിൽക്കാൻ ഇടമുണ്ട് എന്നുതന്നെ പറയാം. പ്രവാസികളാണ് നാടിനെക്കുറിച്ച് മനോഹരമായി എഴുതുന്നതെന്നും ഈ കവിതകൾ വിളിച്ചു പറയുന്നു.

( @ 2018 ഡിസംബർ 25 - Fb )

Friday, October 12, 2018

അയ്യപ്പസ്വാമിയുടെ നൈഷ്ഠികബ്രഹ്മചര്യം - ആരുടെ ചുമതല?

അയ്യപ്പസ്വാമിയുടെ നൈഷ്ഠികബ്രഹ്മചര്യം - ആരുടെ ചുമതല?
ഡോ. സുകുമാര്‍ കാനഡ


സുപ്രീം കോടതിയുടെ വിധിയിലൂടെ ശബരിമലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ പിന്തുടരാന്‍ ഭക്തര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ അത്യാവശ്യം വായനയും ചിന്തയും ഉള്ളവര്‍ പോലും വസ്തുതകള്‍ മനസ്സിലാക്കാതെ പോവുന്നതു കാണുന്നു. അതുകൊണ്ട് തന്നെ ഈ ലേഖനം ഒരല്‍പം നീണ്ടതാണ്. ആത്മീയതയും ആചാരങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ വെറും ‘ലീനിയര്‍  ലോജിക്ക്’ മതിയാവുകയില്ല. അതിന് ഭാവനയുടെയും പുരാതനസംസ്കാരത്തിന്‍റെയും സഹായം കൂടിയേ തീരൂ. അവയിലെ ‘യുക്തി’ പരസ്പരം പറഞ്ഞു തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാം ഭാവനയിൽ അധിഷ്ഠിതമാണ്. അതിന്റെ യുക്തിയെ പരിഹസിക്കുന്നത് എത്ര യുക്തിഹീനമാണെന്നോ? ഒരു കല്ലെടുത്ത് വച്ച് ‘അതെന്റെ ഭഗവാനായി’ ഞാൻ കണക്കാക്കുന്നു എന്നു പറയുന്നവനോട് ആ ഭാവന വിഡ്ഢിത്തമാണ് എന്ന് അവനോട് തന്നെ പറയുന്നതിലെ പരിഹാസ്യമായ അയുക്തി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. ഒരുവന്‍ ഒരു നിലവിളക്ക് കത്തിച്ചു വച്ചാൽ അതിനുമുന്നിലിരുന്നു നാമം ജപിക്കുകയോ പുസ്തകം വായിക്കുകയോ ബീഡി കത്തിക്കുകയോ ഒക്കെ ചെയ്യുന്നത് വിളക്ക് കത്തിച്ചു വച്ചവന്റെ യുക്തിയും സംസ്കാരവും അനുസരിച്ചാണല്ലോ. (ശ്രീ അനിയന്‍ മേനോന്‍)   മറ്റുള്ളവര്‍ അവന്‍റെ സ്വാതന്ത്ര്യത്തിലും ആചാരത്തിലും ഇടപെടുന്നതില്‍ ന്യായമില്ല.

ദൈവവും ദേവതാസങ്കല്‍പ്പങ്ങളും
സനാതനസങ്കല്‍പ്പത്തില്‍ ദൈവമെന്നത് പരംപൊരുളായ, ഏകവും അദ്വിതീയവുമായ  ഒരേയൊരു ചൈതന്യമാണ്. എന്നാല്‍ ആ പരമചൈതന്യത്തെ പൂജിക്കാനും മനുഷ്യസഹജമായ വികാരങ്ങളോടെ ഇടപഴകാനും അതിലൂടെ സാധകര്‍ക്ക് സാന്ത്വനം ലഭിക്കാനുമാണ് ഭാരതീയ ചിന്തകളില്‍ മുപ്പത്തിമുക്കോടി ദേവതകളെ സങ്കല്‍പ്പിച്ചു വച്ചിരിക്കുന്നത്. ദേവതകളുമായി സാധകര്‍ പ്രേമഭക്തി, ഗുരുഭക്തി, പുത്രഭക്തി എന്ന് വേണ്ട വിപരീതഭക്തിയില്‍ക്കൂടിയും സംവദിക്കുന്നു. ഈ അസംഖ്യം ദേവതകളെ ‘വിശേഷാല്‍ ഗ്രഹിച്ച്’ സങ്കല്‍പ്പിച്ചാണ് ക്ഷേത്രങ്ങളും അതിലെ വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുള്ളത്.

വിഗ്രഹാരാധനയില്‍ വിശ്വാസവും അറിവും ഉള്ളവര്‍ക്ക് ഓരോ ക്ഷേത്രങ്ങളിലും അതിലെ ആരാധനാമൂര്‍ത്തിയെ പ്രാണപ്രതിഷ്ഠ ചെയ്ത് സ്ഥാപിച്ചിട്ടുള്ളത് വിവിധ ഭാവങ്ങളില്‍ ആണ് എന്നറിയാം. അതായത് ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്ഥസങ്കല്‍പ്പങ്ങളാണ് അവിടുത്തെ ‘വിഗ്രഹ’ത്തിന് ആധാരമായിരിക്കുന്നത്. ഒരേ ദേവതയുടെ ക്ഷേത്രമായാലും വൈവിദ്ധ്യമായ രീതിയിലാണ് കാലദേശമനുസരിച്ച് ക്ഷേത്രങ്ങള്‍ സങ്കല്‍പ്പിച്ച് സ്ഥാപിച്ചിട്ടുള്ളത്. വടക്കെ ഇന്ത്യയിലെ പല ശിവക്ഷേത്രങ്ങളിലും (കേദാര്‍നാഥ്) ഭക്തര്‍ക്ക് വിഗ്രഹത്തെ തൊട്ട് പൂജിക്കാം എന്നാല്‍ കേരളത്തിലെ താന്ത്രിക സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുള്ള ശിവക്ഷേത്രങ്ങളില്‍ അതനുവദിക്കില്ല. ക്ഷേത്രപ്രതിഷ്ഠയുടെ സമയത്തെ ഭാവസങ്കല്‍പ്പമാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനം. അതത് ക്ഷേത്രങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ച് ക്രമീകരിച്ചവയും തുടര്‍ന്നു വരുന്നതുമായ ആചാരങ്ങളാണ് അവിടങ്ങളിലെ ക്ഷേത്രചൈതന്യത്തിനു കാരണമായിരിക്കുന്നത്. ക്ഷേത്രചൈതന്യമാണ് അവിടേയ്ക്ക് സാധകനെ ആകര്‍ഷിക്കുന്നത്. ശബരിമലയിലും ഗുരുവായൂരിലും അനേകം ഭക്തര്‍ വന്നു  ദര്‍ശനം നടത്തുന്നത് ആ ചൈതന്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനാണ്.

വിഗ്രഹങ്ങൾ എന്നാല്‍ ‘വിശേഷേണ ഭാവന ചെയ്ത കാര്യങ്ങളെ ഗ്രഹിക്കാനായി’ പണിതു വച്ചവയാണ്. അത് കല്ലോ മരമോ ഒക്കെ ആയാലും അത് പണി ചെയ്തവനും അതിനെ പ്രതിഷ്ഠിച്ചവനും ജീവൻ തുടിക്കുന്ന ചൈതന്യമാണത്. അതിൽ ആരോപിക്കാത്ത ഒരു കഴിവും ശക്തിയും അതിനില്ല തന്നെ. അതായത് ക്ഷേത്രത്തില്‍ നിന്നും എന്താണ് പ്രാണപ്രതിഷ്ഠ ചെയ്തയാള്‍ സങ്കല്‍പ്പിച്ചത്, അതാണ്‌ സാധകനു ലഭിക്കുക. അതിനു നിയതമായ ആചാരങ്ങള്‍ പാലിച്ചേ മതിയാവൂ.

ക്ഷേത്രസങ്കല്‍പ്പം ഒരു സാമൂഹ്യഉടമ്പടി 
ഒരു ദേവതയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ആ ദേവതയെ വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു പൂജിച്ച് കൊള്ളാമെന്നും അതിന്‍റെ ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പ്രവൃത്തികളും ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും സങ്കല്‍പ്പിച്ചാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് സാധകര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ പൊതുവേ പറഞ്ഞാല്‍ സമൂഹത്തിന്‍റെ ‘കൂട്ടായ്മ’യോടെയുള്ള പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ അല്ല. അവ പൊതു ഇടങ്ങള്‍ അല്ല. ക്ഷേത്രത്തിലെ ദേവതയ്ക്കു കഴിയാനും ആ സങ്കല്‍പ്പത്തെ  ഉപാസിക്കുന്നവര്‍ക്കു ദര്‍ശനം നടത്താനുമുള്ള സ്വകാര്യ സ്ഥലം മാത്രമാണ്. അവിടെ ഭക്തനും ദേവതയും തമ്മിലുള്ള ഒന്നിനൊന്നോടു ചേര്‍ന്ന സംവേദനമാണ് നടക്കുന്നത്. ക്ഷേത്രസംസ്കാരത്തില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ വിഗ്രഹസങ്കല്‍പ്പത്തിലും വിശ്വാസം ഉണ്ടാവാന്‍ സാധിക്കൂ. അല്ലാത്തവര്‍ക്ക് ‘വിശേഷേണ ഗ്രഹിക്കേണ്ട’തായ ‘വിഗ്രഹാ’രാധനയില്‍ താല്‍പ്പര്യം ഉണ്ടാവേണ്ട കാര്യമില്ല തന്നെ. ക്ഷേത്രത്തിലെ ദേവത നിയമപരമായി ‘മൈനര്‍’ ആയതിനാല്‍ എല്ലാവിധ ഭൌതിക സൌകര്യങ്ങളും ചെയ്തുകൊടുത്ത് ആ ദേവനെ പരിപാലിക്കാന്‍ സാധകസമൂഹം ബാദ്ധ്യസ്ഥമാണ്‌. ജീവനുള്ള ഒരാള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ദേവതയ്ക്കായി ചെയ്യുന്നതാണ് മിക്കവാറുമുള്ള ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങള്‍.

ഒരു പ്രത്യേക ക്ഷേത്രത്തിലെ ചൈതന്യത്തില്‍ വരുന്ന അപചയം ആ മൂര്‍ത്തിയെ ബാധിക്കുമെങ്കിലും അവിടുത്തെ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന ദേവതയെ ബാധിക്കുന്നില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച ഒരു സമൂഹഉടമ്പടിയാണ് ക്ഷേത്ര സങ്കല്പ്പനിരാസം കൊണ്ട് തകര്‍പ്പപ്പെടുന്നത്. ഈ സാമൂഹ്യ ‘ഉടമ്പടി’യില്‍ ഭക്തര്‍തന്നെയാണ് ദേവതാസങ്കല്‍പ്പം ചെയ്തു വച്ചിട്ടുള്ളതും അവയെ കാത്തു സൂക്ഷിച്ചുകൊള്ളാമെന്ന് സമ്മതിച്ചിട്ടുള്ളതും. എന്നാല്‍ ഒരിക്കല്‍ പ്രാണപ്രതിഷ്ഠയോടെ സങ്കല്‍പ്പിച്ചു സ്ഥാപിച്ചുകഴിഞ്ഞാല്‍ അവയില്‍ വരുത്തുന്ന അപചയങ്ങള്‍ മറ്റു കാര്യങ്ങളില്‍ എന്നപോലെ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതകളുമുണ്ട്. ക്ഷേത്രദേവതയാണ് ഒരു നാടിന്‍റെ രക്ഷയ്ക്ക് നിദാനമായിരിക്കുന്നത് എന്നുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനം ഇതാണ്.

ശാസ്താവിന്റെ വിവിധഭാവങ്ങള്‍ 
ദേവതയെന്നത് എന്നെയും നിങ്ങളെയും പോലെ ജീവനുള്ള ചൈതന്യവത്തായ ‘വിഗ്രഹം’ ആണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ ഒരേസമയം ഒരേ ദേവതയ്ക്ക് പലയിടത്തും പല ഭാവങ്ങള്‍ ആര്‍ജ്ജിക്കാന്‍ സാധിക്കും എന്ന് കാണാന്‍ കഴിയും. യുവതികളടക്കം ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ദര്‍ശനം നടത്താന്‍ പല ഭാവങ്ങളില്‍ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അനേകം അയ്യപ്പ-ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. ധര്‍മ്മശാസ്താവിന്റെ നാല് പ്രധാന ക്ഷേത്രങ്ങള്‍- കുളത്തുപ്പുഴയിലും ആരിയന്‍ കാവിലും, അച്ചന്‍കോവിലിലും, ശബരിമലയിലും ആണ്. കുളത്തുപ്പുഴയില്‍ അയ്യപ്പന്‍ ബാലശാസ്താവായ ബ്രഹ്മചാരിയാണ്. ആരിയന്‍കാവില്‍ പൂര്‍ണ്ണ, പുഷ്ക്കല എന്നീ രണ്ടു പത്നിമാരോടോപ്പമിരിക്കുന്ന ഗൃഹസ്ഥാശ്രമിയായ ദൈവതമാണ് ധര്‍മ്മശാസ്താവ്. അച്ചന്‍കോവിലില്‍ രാജാവിന്‍റെ ഭാവത്തില്‍ വാനപ്രസ്ഥനായിട്ടാണ് സങ്കല്‍പ്പം. എന്നാല്‍ ശബരിമലയില്‍ സമ്പൂര്‍ണ്ണ സന്യാസിയായാണ് അയ്യപ്പന്‍ ഇരിക്കുന്നത്. ഒരേയൊരു ശാസ്താവ് എങ്ങിനെയാണ് പലഭാവങ്ങളിലിരിക്കുന്നുതെന്നു സംശയമുള്ളവര്‍ സ്വയം അവനവനെപ്പറ്റി ആലോചിക്കുക. ഒരേസമയം അച്ഛനും, മകനും, ഭര്‍ത്താവും, ഭക്തനുമൊക്കെയാവാന്‍ ഒരുവന് എന്താണ് തടസ്സം?  ആ ഭാവങ്ങളില്‍ ഓരോന്നിലും ഓരോരുത്തരുമായുള്ള ബന്ധത്തിലും നമുക്ക് വ്യക്തമായ ഭാവവ്യത്യാസങ്ങളും പെരുമാറ്റചട്ടങ്ങളും ഉണ്ടല്ലോ?  ഒരുവന് സ്വന്തം അമ്മയോടും ഭാര്യയോടും മകളോടും ഉള്ള ബന്ധങ്ങള്‍ക്ക് ഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസമുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ദേവതയുടെ കാര്യത്തിലും അത്തരം 'വിശേഷേണയുള്ള' ഭാവഭേദം ഉണ്ടെന്ന് നാം മനസ്സിലാക്കണം.

അയ്യപ്പസ്വാമി സ്ത്രീവിരോധിയാണോ?   
അയ്യപ്പസ്വാമിക്ക് സ്ത്രീകളോട് എന്താണ് വിരോധം? എന്ന രീതിയിലും മറ്റുമാണ് ചില വാദഗതികള്‍ മുന്നോട്ടുപോകുന്നത്. ആണിനോടോ പെണ്ണിനോടോ പ്രത്യേക രാഗദ്വേഷങ്ങള്‍ ഉണ്ടാവുക എന്ന് വെച്ചാല്‍ പക്ഷപാതിയായ ഒരീശ്വരന്‍ തന്നെയാണീ അയ്യപ്പന്‍! തീര്‍ച്ചയായും അയ്യപ്പസ്വാമി എന്ന ദൈവസങ്കല്‍പ്പത്തിനുമേല്‍ ഇത്തരം സാമൂഹ്യാചാരങ്ങളില്‍ താല്‍പ്പര്യമോ താല്പ്പര്യരാഹിത്യമോ നാമായിട്ട് ചാര്‍ത്തിനല്‍കേണ്ട കാര്യമില്ല. ഹിന്ദുവിന്റെ ദേവതാസങ്കല്‍പ്പം അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. എന്തുകൊണ്ടെന്നാല്‍ ‘കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും’ (ചെയ്യാന്‍, ചെയ്യാതിരിക്കാന്‍, മറിച്ച് ചെയ്യാന്‍) എന്നിങ്ങിനെ സര്‍വ്വതന്ത്രസ്വതന്ത്രമാണ് സനാതനമായ ആ ഈശ്വരസങ്കല്‍പ്പം. വാസ്തവത്തില്‍ ആചാരങ്ങളിലും നിയമാവലികളിലും സമൂഹം തളച്ചിടുന്നത് ദൈവത്തെയല്ല, ഭക്തന്മാരെത്തന്നെയാണ്. അതില്‍ സ്വതന്ത്രമായി ചിന്തിക്കുന്നവന് തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതും ഉണ്ട് എന്നുള്ളതാണ് സത്യം. വാസ്തവത്തില്‍ ആചാരങ്ങളില്‍ ഒന്ന് തെറ്റിപ്പോയതുകൊണ്ട് ഇല്ലാതാവുന്ന ദൈവീകതയൊന്നും അല്ല അയ്യപ്പനിലും അതുപോലുള്ള ഹൈന്ദവ ഈശ്വരസങ്കല്‍പ്പങ്ങളിലും ഉള്ളത്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിനായി പോകുന്നവരെ വഴികാട്ടുന്നതിനായിട്ടാണ് ആചാരങ്ങളും അനുഷ്ടാനങ്ങളും നടപ്പിലാക്കിയിട്ടുള്ളത് എന്നും നാം മനസ്സിലാക്കണം.

വാസ്തവത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടെ ഭക്തിവിശ്വാസങ്ങളുടെ ആചരണത്തിനുള്ള അവസരങ്ങള്‍ അയ്യപ്പപൂജയുടെ കാര്യത്തില്‍ ഒരുവിധത്തിലും നിഷേധിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല, ശബരിമലയിലിരിക്കുന്ന, സന്യാസഭാവത്തിലുള്ള അയ്യപ്പനെത്തന്നെ കണ്ടു സായൂജ്യമടയണം എന്നുള്ള യുവതികള്‍ കുറച്ചു കാലം കാത്തിരിക്കണം എന്നല്ലേയുള്ളൂ?

മണ്ഡലവ്രതം സന്യാസപരിശീലനത്തിന് 
മനുഷ്യന്‍റെ ജീവിതത്തിലെ നാലുദശകള്‍, ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണല്ലോ. ഇതില്‍ സാധാരണ ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ മിക്കവാറും ബ്രഹ്മചര്യദശയിലും ഗാര്‍ഹസ്ത്യദശയിലും ഉള്ളവര്‍ ആയിരിക്കും. അവരുടെ അവസാന ലക്ഷ്യമായ സന്യാസം അത്ര എളുപ്പം ആര്ജ്ജിക്കാവുന്ന ഒരു തലമല്ല. അതിനാലാണ് എല്ലാവര്‍ഷവും മണ്ഡലക്കാലം സന്യാസപരിശീലനത്തിനായി ഭക്തര്‍ മാറ്റി വയ്ക്കുന്നത്. അതിന് സ്വന്തം  ഗൃഹത്തിലുള്ള സ്ത്രീകളും നാട്ടുകാരും അവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നു. സന്യാസിയുടെ ബ്രഹ്മചര്യത്തിനും പല തലങ്ങളുണ്ട്. ഇന്ദ്രിയനിയന്ത്രണം ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല വേണ്ടത്.

നിയന്ത്രണങ്ങള്‍  ഭക്തര്‍ക്ക് വേണ്ടി
അയ്യപ്പന്റെ സന്യാസഭാവമല്ലാ ഹനുമാന്റെ ബ്രഹ്മചാരി ഭാവം. നിത്യ ബ്രഹ്മചാരിയാണെങ്കിലും ഹനുമാൻ സന്യാസിയല്ല. രണ്ടു ബ്രഹ്മചാരിഭാവങ്ങളിലും  വ്യത്യസ്തയുണ്ടെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും. മിക്കവാറും എല്ലാ ശാസ്താക്ഷേത്രങ്ങളിലും സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദര്‍ശനം നടത്താം. പൊതുവിൽ വിനോദയാത്രപോലെ ക്ഷേത്രങ്ങളിൽ പോകുന്നതില്‍ മാത്രമേ ചില പരിമിതികൾ കല്പിച്ചിട്ടുള്ളു. സന്യാസഭാവത്തില്‍ ഭഗവാന്‍ കുടികൊള്ളുന്ന ശബരിമലയിലെ നിയന്ത്രണവും വാസ്തവത്തില്‍  ഭക്തനുവേണ്ടിയാണ്- ഭഗവാന് വേണ്ടിയല്ല. ഭക്തന് കുറച്ചു നാളേക്കെങ്കിലും സന്യാസഭാവം പരീക്ഷിക്കാനും അതിന്‍റെ ഭാവഗരിമ ജീവിതത്തില്‍ പകര്‍ത്താനും കിട്ടുന്ന ഒരവസരമാണ് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതത്തോടുകൂടിയ  മണ്ഡലക്കാലം. ആ സമയം കാട്ടില്‍ ഒരിടത്തേയ്ക്ക് മാറിപ്പോയി, ഒതുങ്ങിക്കൂടി, വ്രതം മുടക്കരുതെന്ന് ആഗ്രഹിക്കുന്ന അയ്യപ്പന്മാര്‍ ആരെയും ദ്രോഹിക്കുന്നില്ല.! ആരുടെ അവകാശങ്ങളും നിഷേധിക്കുന്നില്ല. അവരാണെങ്കില്‍ മനസ്സിലെ കരടി-കടുവകളെ ഒന്നൊതുക്കി നിര്‍ത്താന്‍ കഷ്ടപ്പെട്ട് വ്രതമെടുത്ത് കാടകം പൂകി ഒന്നൊന്നരമാസം എല്ലാത്തരത്തിലും ‘ഡ്രൈ’ ആയി, അയ്യപ്പന്മാരാകാന്‍, അയ്യപ്പഭക്തന്മാരാവാന്‍- ശ്രമിക്കുന്നവരാണ്. ഇന്ദ്രിയങ്ങളെ അടക്കിയ നൈഷ്ഠികബ്രഹ്മചാരികളൊന്നുമല്ല അവരെന്നും നാം ഓര്‍ക്കണം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് അച്ചടക്കം പാലിക്കാന്‍ അവരുടെ ദൌര്‍ബ്ബല്യങ്ങളെ വെല്ലുന്ന ‘അതുക്കും മേലെയുള്ള” പ്രചോദനങ്ങള്‍ തന്നെ വേണം. അയ്യപ്പസാമീപ്യവും സാദൃശ്യവും സാരൂപ്യവും അവരെ അതിനു സഹായിക്കുന്നു.

അയ്യപ്പസ്വാമിയുടെ ഭക്തനും അയ്യപ്പന്‍ തന്നെയാകുന്നു.
സ്വാമിക്ക് സ്വാമി തന്നെയാണ് ഭക്തന്‍. ചില മതങ്ങളില്‍ ഇങ്ങിനെപറഞ്ഞാല്‍ അത് മതനിന്ദയായി കണക്കാക്കും. സന്യാസഭാവത്തിലുള്ള സ്വാമി അയ്യപ്പന്‍റെ അനേകം ‘സാരൂപ്യ, സാദൃശ്യ, സാലോക്യ ഭാവങ്ങളിലുള്ള ‘അയ്യപ്പ’ന്മാരാണ് മലകയറാന്‍ പോവുന്ന ഭക്തന്മാര്‍. സ്വാമിയും ഭക്തനും ഒന്നെന്ന സങ്കല്‍പ്പം (തത്വമസി എന്ന വേദാന്തതത്വത്തിന്റെ പ്രായോഗിക ഭാവം) സ്വാമി അയ്യപ്പന്‍റേതല്ലാത്ത മറ്റൊരു ദൈവസങ്കല്‍പ്പത്തിലും നമുക്ക് കാണാന്‍ സാധിക്കില്ല. അതായത് താത്വികമായി ഉയര്‍ന്ന വേദാന്ത ചിന്താധാരകളില്‍ അഭിരമിക്കുന്നവര്‍ മുതല്‍ പൂജാദികളിലും ചടങ്ങുകളിലും ആചാരങ്ങളിലും മാത്രം മുഴുകി ജീവിക്കുന്ന ഭക്തന്മാര്‍ വരെ ഒരുപോലെ സമാശ്രയിക്കുന്ന ഒരു ദൈവസങ്കല്‍പ്പമാണ് അയ്യപ്പസ്വാമിയുടേത് എന്നര്‍ത്ഥം. അങ്ങിനെയുള്ള അയ്യപ്പസ്വാമി ദര്‍ശനത്തിനു പോകുമ്പോള്‍ അതിനു മുന്നോടിയായി ഭക്തനെ ‘അയ്യപ്പനാമത്തിന്’ അധികാരിയാക്കുന്നത് അവനെടുക്കുന്ന വ്രതത്തിന്റെ പരിശുദ്ധിയാണ്. ഒരേ സ്ഥലത്ത് പണിയെടുക്കുന്ന ഡിഐജിയും സാദാ പോലീസ് കോണ്‍സ്റ്റബിളും മണ്ഡലക്കാലത്ത് പരസ്പരം അയ്യപ്പനാമത്തില്‍ പരസ്പരം അഭിസംബോധന ചെയ്യപ്പെടുന്ന ‘പോലീസ് അയ്യപ്പ’ന്മാരാണ്. സമത്വസുന്ദരലോകത്തിന്റെ ഒരു മാതൃക തന്നെയല്ലേയിത്?

അയ്യപ്പന്മാരുടെ നൈഷ്ഠിക ബ്രഹ്മചര്യം എന്ത്, എന്തിന്? 
മണ്ഡലക്കാലത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് നിയതമായ ചില നിയമാവലികള്‍ ക്ഷേത്ര സങ്കല്‍പ്പകാലം മുതല്‍ക്കേ ഉണ്ട്. നിത്യബ്രഹ്മചാരിയും സന്യാസിയുമായ അയ്യപ്പസങ്കല്‍പ്പത്തിലുള്ള ദേവനെക്കാണാന്‍ ആ ദേവന്റെ സാരൂപ്യവും സാമീപ്യവും കുറച്ചു സമയത്തെക്കെങ്കിലും കൈക്കൊള്ളാന്‍ ആഗ്രഹിച്ചു വരുന്നവര്‍ക്ക് നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധി കല്‍പ്പിച്ചിരിക്കുന്നു. ബ്രഹ്മചര്യം അതില്‍ ഏറ്റവും പ്രധാനമത്രേ. നൈഷ്ഠികബ്രഹ്മചാരിയായി അവിടെയിരിക്കുന്ന കാലത്തോളം നമ്മെ കാത്തു രക്ഷിക്കുന്ന സ്വാമിയാണ് അയ്യപ്പന്‍. അതായത് അയ്യപ്പന്‍റെ വ്രതനിഷ്ഠ കാത്തു സൂക്ഷിക്കുക എന്നത് ഭക്തന്‍റെ കടമ തന്നെയാണ്. ഭഗവാന്‍ ഭക്തനെ തന്നെപ്പോലെയുള്ള സന്യാസിയാവാനാണ് പഠിപ്പിക്കുന്നത്. സാധകന് ഗൃഹസ്ഥനാവാന്‍ പഠിക്കണമെങ്കില്‍ അതിനായി വേറെ ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ.

ബ്രഹ്മചര്യം മുടക്കുന്ന എട്ടു തരം മൈഥുനങ്ങള്‍   
ഇനി സ്ത്രീ/പുരുഷബന്ധം വ്രതകാലത്തെ എങ്ങിനെയാണ് ചര്‍ച്ചാവിഷയമാവുന്നത് എന്ന് നോക്കാം. പ്രാചീനര്‍ എട്ട്തരം സ്ത്രീപുരുഷമൈഥുനങ്ങളെപ്പറ്റിപ്പറയുന്നുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നുമതി ഒരുവന്‍റെ നൈഷ്ഠികബ്രഹ്മചര്യത്തിനു ഭംഗമുണ്ടാവാന്‍. 

1.        പുരുഷനും സ്ത്രീയും പരസ്പരം യാദൃച്ഛികമായി കാണുന്നത് / നോക്കുന്നത്
2.        പരസ്പരം വാക്കിനാലോ ചിന്തയാലോ സൌന്ദര്യത്തെ പുകഴ്ത്തുന്നത്
3.        പരസ്പരം ചേരുവാന്‍ ആഗ്രഹമുണ്ടാവുന്നത്,
4.        പരസ്പരം സംസാരിക്കാന്‍ താല്‍പ്പര്യം ഉണ്ടാവുന്നത്,
5.        പരസ്പരം സംസാരിക്കാന്‍ അവസരം കണ്ടെത്തി പോവുന്നത്
6.        പരസ്പരം അടുത്ത് ചെന്നു കാണുന്നത്
7.        പരസ്പരം മന്ദമന്ദം ആകര്‍ഷകമായി സംസാരിക്കുന്നത്,
8.        പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നത്.

“ബ്രഹ്മചര്യേണ സംതിഷ്‌ഠേദപ്രമാദേന മസ്‌കരീ
ദര്‍ശനം സ്പര്‍ശനം കേളിഃ കീര്‍ത്തനാഗുഹ്യഭാഷണം
സങ്കല്‌പോf ധ്യവസായശ്ച ക്രിയാ നിര്‍വൃത്തിരേവ ച
ഏതെന്മൈഥുനമഷ്ടാംഗം പ്രവദന്തി മനീഷണാ”

ബ്രഹ്മചര്യം എന്നാൽ അഷ്ട മൈഥുനങ്ങളിൽ നിന്നും വിട്ടു നില്ക്കുക എന്നതാണ്. ദർശനം, സ്പർശനം, കേളി, കീർത്തനം, ഗുഹ്യഭാഷണം, സങ്കൽപം, സംഗമത്തിനായുള്ള പ്രയത്നം, സ്ത്രീപുരുഷസംഗമം, എന്നിവയാണ് ഈ എട്ട് മൈഥുനങ്ങൾ.

ഒന്നാമത്തേത് ഇല്ലെങ്കില്‍ ബ്രഹ്മചര്യത്തെ തടസ്സപ്പെടുത്തുന്ന മറ്റ് ഏഴു കാര്യങ്ങളും നടക്കുകയില്ലല്ലോ!. അതുകൊണ്ടാണ് മണ്ഡലവ്രതകാലത്ത് അയ്യപ്പന്മാര്‍ യുവതികളെ കാണുകപോലും ചെയ്യരുത് എന്ന് പറയുന്നത്. ഭക്തരെ സംബന്ധിച്ചിടത്തോളം  ഇതിന്റെ പ്രായോഗികത ഏറെ ബുദ്ധിമുട്ടുള്ളതാണ്. പണ്ടൊക്കെ നാട്ടില്‍ അമ്പലത്തിനടുത്ത് ഒരൂട്ടുപുരയില്‍ ഭജനയുമൊക്കെയായി വീട്ടുകാരെപ്പോലും കാണാതെയാണ് അയ്യപ്പന്മാര്‍ മലചവിട്ടുന്നതിനു മുന്‍പുള്ള വ്രതകാലം കഴിഞ്ഞിരുന്നത്.

സ്വന്തം കുടുംബത്തിലുള്ളവരാണെങ്കിലും വ്രതമെടുത്ത അയ്യപ്പന്മാരുള്ള വീടുകളില്‍ സ്ത്രീകളോട്, അമ്മയും സഹോദരിമാര്‍ ആണെങ്കില്‍പ്പോലും, അയ്യപ്പന്മാര്‍ അകലം പാലിക്കാറുണ്ട്. വ്രതസാധനയുടെ കാര്യത്തില്‍ ഇത് സ്ത്രീപുരുഷ ഭേദമമെന്യേ ബാധകമാണ് താനും. അതായത് സ്ത്രീ/പുരുഷന്‍ എന്നീ വാക്കുകള്‍ പരസ്പരം മാറ്റി വയ്ച്ചാലും ബ്രഹ്മചര്യനിയമങ്ങള്‍ ഒരുപോലെയാണ്. വ്രതം തെറ്റാതെ സ്ത്രീപുരുഷന്മാരെ ഒന്നിച്ചു പങ്കെടുപ്പിച്ചുകൊണ്ട് ശബരിമല ദര്‍ശനം സാധ്യമല്ലതന്നെ. അഷ്ടമൈഥുനങ്ങളില്‍ ഒന്നിലെങ്കിലും പങ്കെടുക്കാതെ വ്രതസമയമായ നാല്‍പ്പത്തിയൊന്നു ദിവസം ആണിനും പെണ്ണിനും ഒന്നിച്ചു കഴിച്ചുകൂട്ടുക സാദ്ധ്യമല്ല. സന്യാസിയാവാന്‍ പരിശീലനം അനുഷ്ഠിക്കുന്ന സാധകന്‍ യുവതിയായ ഭാര്യയെ കൂട്ടിയല്ല ശബരിമലദര്‍ശനത്തിനു പോകേണ്ടത്. ഇന്ദ്രിയമോഹങ്ങള്‍ ഒന്നൊതുങ്ങിയ ദമ്പതികള്‍ക്ക് ജീവിത സായാഹ്നത്തില്‍ ശബരിമല ദര്‍ശനം സാദ്ധ്യമാണല്ലോ. ഒരു സമൂഹമെന്ന നിലയില്‍ പൊതുവേ അശാന്തരായ ജനത്തിന്- പ്രത്യേകിച്ചു പുരുഷന്മാര്‍ക്ക്, കുറച്ചൊന്നു ശാന്തരാവാനുള്ള അവസരമാണ് മണ്ഡലക്കാലം. അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ സമൂഹം ബാദ്ധ്യസ്ഥമാണ്. മാത്രമല്ല, ഒരു ദേവതയെന്ന നിലയില്‍ ഇത്രയേറെ ആളുകളെ സന്യാസഭാവത്തിലേയ്ക്ക് പ്രചോദിപ്പിച്ചും നേര്‍വഴിക്ക് നയിച്ചും നിലകൊള്ളുന്ന അയ്യപ്പസ്വാമിയും നൈഷ്ഠികബ്രഹ്മചര്യത്തിലാണ് കഴിയുന്നത്. അങ്ങിനെയുള്ള അയ്യപ്പസ്വാമിയുടെ ഭക്തര്‍ ആ ഭഗവാന്‍റെ വ്രതനിഷ്ഠയെ മനപ്പൂര്‍വ്വം തെറ്റിക്കാന്‍ കൂട്ടു നില്‍ക്കുമോ? ഭഗവാന്റെ വ്രതനിഷ്ഠ തെറ്റിച്ചിട്ടായാലും ആ വനപ്രദേശത്തുള്ള ക്ഷേത്രത്തില്‍ പോകണം എന്ന് ഭക്തി വിശ്വാസമുള്ളവര്‍ തീരുമാനിക്കുമോ? അപ്പോള്‍ ഈ ശബരിമല സന്ദര്‍ശനത്തിനു തയ്യാറെടുക്കുന്ന യുവതികള്‍ അയ്യപ്പഭക്തകള്‍ അല്ല എന്ന് നിശ്ചയം. അങ്ങിനെയുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണ്? ആ ഭഗവാന്‍റെ വ്രതനിഷ്ഠ തെറ്റിക്കാതെ നോക്കേണ്ടത് സ്വാമി ഭക്തരുടെ കടമതന്നെയാണ്. അത് തെറ്റിച്ചതുകൊണ്ട് അയ്യപ്പഭഗവാന് പ്രത്യേകിച്ച് കോട്ടങ്ങള്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ ആ സ്വാമിയാല്‍ പ്രചോദിതരായി നിലകൊള്ളുന്ന ഭക്തരെ അത് പ്രതികൂലമായി ബാധിക്കുകയും അവരുടെ ബ്രഹ്മചര്യക്ക് തടസ്സം വരികയും ചെയ്യും. 

“സന്നിധാനത്തിന്‍ വിശുദ്ധികൊണ്ടയ്യനാം അയ്യപ്പനാമാധികാരിയായി അയ്യപ്പനാമാധികാരിയായി” എന്നാണ് ഭക്തന്‍ വൈകാരികമായി കണക്കാക്കുന്നത്. സന്നിധാനത്തിലെ വിശുദ്ധിക്ക് നിയതമായ ആചാരങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികവിഷയങ്ങളിലെ ബ്രഹ്മചര്യം മാത്രമല്ല, മറ്റുള്ള സാമൂഹ്യ ഇടപാടുകളില്‍ പാലിക്കേണ്ട മിതത്വം, സത്യസന്ധത, ഭക്ഷണത്തിലുള്ള നിയന്ത്രണം, ശുദ്ധി, വൃത്തി, ഇവയെല്ലാം സാധകര്‍ പാലിക്കേണ്ട ബ്രഹ്മചര്യങ്ങളാണ്.

വ്രതശുദ്ധിയില്ലാതെ ശബരിമല കയറുന്ന ആണുങ്ങള്‍ ഉണ്ടല്ലോ എന്നൊരു വാദഗതി കേള്‍ക്കാറുണ്ട്. അതു തീര്‍ത്തും ശരിയല്ല എന്ന് തന്നെയാണ് ഉത്തരം. പുരാതനമായ ഒരാചാരം ചിലര്‍ തെറ്റിക്കുന്നു എന്നുള്ളത് എല്ലാവര്ക്കും അങ്ങിനെ ചെയ്യാം എന്നതിന് ന്യായീകരണമാകുന്നതെങ്ങിനെയാണ്?

ബഹുസ്വരതയില്ലെങ്കില്‍ ഭാരതമില്ല.
ഭാരതത്തില്‍ ജന്മം കൊണ്ടതായ ഒരു തത്വസംഹിതയും “ഒരു ഗ്രന്ഥം, ഒരു പ്രവാചകന്‍ ഒരു ദേവതാ സങ്കല്‍പ്പം” എന്നിങ്ങിനെയുള്ള പരിമിതമായ ചിന്താപദ്ധതിയല്ല.  സമ്പ്രദായങ്ങളിലുള്ള വ്യത്യാസങ്ങള്‍, ആചാരക്രമങ്ങള്‍, അവയിലെ വൈജാത്യങ്ങള്‍ എന്നിവയാണ് ബഹുസ്വരത മുഖമുദ്രയായ സനാതനധര്‍മ്മത്തിന്‍റെ കാതല്‍. അവയെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാതെ നടത്തുന്ന വാദമുഖങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വയം നമ്മെത്തന്നെയല്ലേ? ശിലയില്‍ ദൈവത്തെ ദര്‍ശിക്കാനും ദര്‍ശിക്കാതിരിക്കാനും നമുക്കവകാശമുണ്ട്. രണ്ടു രീതികളെയും എതിര്‍ക്കാനും അനുകൂലിക്കാനുമുള്ള വാദങ്ങള്‍ നിരത്താന്‍ നമുക്കാവുകയും ചെയ്യും. എന്നാല്‍ ഈ വൈവിദ്ധ്യമാര്‍ന്ന രീതികളില്‍ തങ്ങള്‍ക്ക് യോജിച്ച രീതിയില്‍ മതാനുഷ്ടാനങ്ങള്‍ അനുഷ്ടിക്കുന്നവരെ തടസ്സപ്പെടുത്തുന്ന പ്രവണത,  ഭാരതത്തിന്‍റെ മഹത്തായ ബഹുസ്വരതയെ ഇല്ലാതാക്കുന്നു. സുപ്രീംകോടതി ശബരിമലയില്‍ ആചാരലംഘനം അനുവദിച്ചത് ഭാരതത്തിന്‍റെ അടിസ്ഥാനസ്വഭാവമായ ബഹുസ്വരതയ്ക്ക് എതിരായ വിധിയാണ്. ബഹുസ്വരത സംസ്കാരത്തിന്‍റെ ഭാഗമായി ജീവിക്കുന്നവരുടെ സ്വരം ബഹളത്തിനിടയില്‍ കേള്‍ക്കാതാകുന്നു. എല്ലാ ക്ഷേത്രാചാരങ്ങളും ‘ഒരു വിധത്തിൽ മാത്രമേ’ പാടുള്ളു എന്ന വാശി പരിമിതമായ അറിവിന്‍റെ പ്രകടനമാണ് എന്ന് പറയാതെ വയ്യ.

പരിഷ്ക്കാരത്തിന്‍റെ പേരില്‍ കാലത്തിനൊത്ത് ചലിക്കുന്നത് കാലാതീതമായ ആചാരങ്ങളെ നിരാകരിച്ചിട്ടാവരുത്. ഇനി ശ്രീകോവിലില്‍ വിഗ്രഹത്തെ തൊട്ട് പൂജിക്കാനുള്ള അവകാശത്തെച്ചൊല്ലി കേസിന് പോയി ഗുരുവായൂര്‍ കണ്ണനെ എല്ലാവര്ക്കും തൊട്ട് പൂജിക്കാം എന്നൊരു നിയമം കൂടി വരാം. ‘വടക്കെ ഇന്ത്യയില്‍ കേദാരനാഥനെ ഞാന്‍ തൊട്ടല്ലോ’ എന്ന ന്യായവും പറയാം. ക്ഷേത്രങ്ങളിലെ നിവേദ്യം (കല്ലിന് എന്തിനാ പായസം വച്ചു നല്‍കുന്നത് തുടങ്ങിയ വാദങ്ങൾ ആവാം), ദേവീക്ഷേത്രങ്ങളിലെ തൃപ്പൂത്ത് ആഘോഷം എന്നിവയെല്ലാം അപരിഷ്കൃതം എന്നു പറഞ്ഞ് അവസാനിപ്പിക്കാനായി ഇനിയും കേസു കൊടുക്കാം. ഒടുവിൽ എല്ലാവരും പാന്റ്സും ഷർട്ടും ഷൂസുമൊക്കെയിട്ട് ‘മാന്യൻമാ’രായി ക്ഷേത്രങ്ങളിലെ 'സർവ്വീസ്' നു പങ്കെടുക്കുന്ന ഒരു സുന്ദരകാലം വരുമായിരിക്കും അല്ലെ? അമേരിക്കയിലും കാനഡയിലും മറ്റും നേറ്റീവ് ഇന്ത്യന്‍സിനെ ‘മാന്യന്മാ’രാക്കിയതിന്റെ കേടുതീര്‍ക്കാന്‍ തലമുറകള്‍ കുറെയേറെ കടന്നിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.

Friday, October 5, 2018

ചെറുകഥ: സ്വച്ഛന്ദം

സ്വച്ഛന്ദം 

  കൈകള്‍ കോര്‍ത്തുപിടിച്ച് അടുത്തടുത്ത കിടക്കകളിലാണവര്‍ കിടന്നിരുന്നത്. അപ്പോഴും അവരുടെ ചുണ്ടുകളില്‍ ചെറിയൊരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു. രാത്രിയിലെ താങ്ക്സ്ഗിവിംഗ് പാര്‍ട്ടിയ്ക്ക് വിളമ്പിയ മുന്തിയ ഇനം വൈനിന്‍റെ കറയും കേയ്ക്കിന്‍റെ മധുരമുള്ള വെളുത്ത പൊടിയും അവരുടെ ചുണ്ടുകളില്‍ അവശേഷി ച്ചിരുന്നു.

എല്ലാം തയ്യാറാക്കിവച്ചിട്ടാണ് ഡോ. വര്‍മ്മ തലേന്ന് രാത്രി അവിടെനിന്നും ഇറങ്ങിയത്. അമ്മു എന്ന് എല്ലാവരും സ്നേഹ ത്തോടെ വിളിക്കുന്ന എലിസബെത്തും അച്ചായന്‍ എന്ന് മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അവറാച്ചനും എത്രയെത്ര പാര്‍ട്ടി കള്‍ ആ വീട്ടില്‍ വച്ചു തന്നെ നടത്തിയിട്ടുണ്ടാവും! വര്‍മ്മ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും അവറാച്ചനെയും അമ്മുവിനേയും കാണാറുണ്ട്. അതുകൂടാതെ അഞ്ചാറു കൊല്ലങ്ങളായി ഇടയ്ക്കെല്ലാം ‘പിള്ളേച്ചന്‍ ഡാക്ടറെ കാണണം’ എന്ന് പറഞ്ഞ് അവറാച്ചന്‍ വിളിക്കാറുമുണ്ട്. മിക്കവാറും താങ്ക്സ്ഗിവിംഗ് സമയത്താണ് അവറാച്ചന്‍ പാര്‍ട്ടിക്കായി എല്ലാവരെയും ക്ഷണിക്കാറുള്ളത്. മലയാളി താങ്ക്സ്ഗിവിംഗ് എന്നാണ് അദ്ദേഹമതിനെ വിളിക്കാറ്. അല്ലെങ്കിലും നോര്‍ത്ത് അമേരിക്കന്‍ താങ്ക്സ്ഗിവിങ്ങിന്‍റെ പിറകി ലുള്ള ക്രൂരതയെപ്പറ്റി ആലോചിച്ചാല്‍ ഒരിക്കലും അതാഘോഷി ക്കാന്‍ തോന്നില്ല. എല്ലാവര്‍ക്കും ഒത്തു കൂടാനൊരു അവസരം എന്നേ ഇപ്പോള്‍ എല്ലാവരും അതിനെപ്പറ്റി കരുതുന്നുള്ളൂ. ഇന്നത്തെ താങ്ക്സ്ഗിവിംഗ് ഭംഗിയാക്കാന്‍ അവര്‍ ഏല്‍പ്പിച്ചത് ഡോ. വര്‍മ്മയെത്തന്നെയാണ്.

ഡോ. വര്‍മ്മ ലണ്ടനിലേയ്ക്ക് വന്നിട്ട് പത്തുകൊല്ലമേ ആയുള്ളൂ. അതിനുമുന്‍പ്‌ കാനഡയില്‍ത്തന്നെ വാന്‍കൂവറില്‍ ആയിരുന്നു പ്രാക്ടീസ്. നല്ലൊരു ഫാമിലി പ്രാക്ടീസ്, ഓഫീസ് അടക്കം വാങ്ങി ലണ്ടനിലേയ്ക്ക് പോരാന്‍ കാരണങ്ങള്‍ പലതും ഉണ്ടായിരുന്നു. മൂത്തമകന്‍ അരുണിന് അവിടെ വെസ്റ്റേന്‍ യൂനിവേര്‍സിറ്റിയില്‍ അഡ്മിഷനും കിട്ടിയിരുന്നു.

കഴിഞ്ഞ അഞ്ചുകൊല്ലങ്ങളായിട്ട് അമ്മുവിന് കൈവിരലുകള്‍ അനക്കാനാവുന്നില്ല. തൊണ്ണൂറ്റിയെട്ടുവയസ്സായ അവറാച്ചന്‍ തന്‍റെ സ്വന്തം കാര്യങ്ങള്‍ എല്ലാം കഷ്ടിച്ചു ചെയ്യുമായിരുന്നു. അമ്മുവിന്‍റെ കുപ്പായത്തിനു ബട്ടന്‍ ഇട്ടു കൊടുക്കാനും സോക്സ്‌ ഇടുവിക്കാനും തനിക്കുള്ള ബുദ്ധിമുട്ട് അവറാച്ചന്‍ പറഞ്ഞിരുന്നു.

“മോനേ, പിള്ളേച്ചാ, ഇവളുടെ കുപ്പായത്തിന്‍റെ കുടുക്ക് അഴിച്ചാണ് ശീലം. ഇപ്പോ വന്നുവന്ന് അതൊന്നിട്ടു കൊടുക്കാന്‍ വയ്യാതായി. അവള്‍ക്കാണെങ്കില്‍ വിരലുകള്‍ മടങ്ങില്ല. ഇനി എത്ര കാലമെന്ന് വച്ചാ? ആ നേഴ്സ് പെണ്ണ് വന്നു വല്ലതുമൊക്കെ ചെയ്താലും എന്‍റെ അമ്മൂന് പിടിക്കത്തില്ല.”

അപ്പച്ചന് പ്രോസ്റെറ്റ് ക്യാന്‍സറാണ്. പക്ഷെ ആള്‍ക്ക് വേദനയില്ലാത്തതുകൊണ്ട് തമാശയെല്ലാം പറയുന്നു എന്നേയുള്ളു. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ശരിക്കും ഉണര്‍ന്നിരിക്കൂ. ബാക്കി സമയമെല്ലാം ക്ഷീണത്തില്‍പ്പൊതിഞ്ഞ  പാതി മയക്കമാണ് രണ്ടാളും. അമ്മുവിനാണെങ്കില്‍ അത്രകൂടി ജീവനില്ല. രണ്ടു മാറിടങ്ങളും കാന്‍സര്‍ വന്നു മുറിച്ചു മാറ്റിയതാണ്. ദേഹത്തിന് അവശതയൊക്കെയാണെങ്കിലും അവര്‍ എപ്പോഴും പ്രേമത്തിലാണ്. തമ്മില്‍ത്തമ്മില്‍ നോട്ടം കൊണ്ടുപോലും ഒരു വഴക്കുമില്ല. രണ്ടാളും പല്ലില്ലാത്ത വായ കാട്ടി ചിരിച്ചാണ് കിടപ്പും വര്‍ത്തമാനവുമെല്ലാം. കഴിഞ്ഞ മൂന്നുനാലു കൊല്ലമേ ആയുള്ളൂ അവര്‍ വീട്ടില്‍ നിന്നും കെയര്‍ഹോമിലെയ്ക്ക് മാറിയിട്ട്.

അവിടെയെത്തുമ്പോള്‍ കുറച്ചു ചില കണ്ടീഷനുകള്‍ മാത്രമേ അവര്‍ വച്ചുള്ളു. രണ്ടാളെയും ചേര്‍ത്തു ചേര്‍ത്തുള്ള കട്ടിലുകളില്‍ കിടത്തണം. അവര്‍ക്കായി സ്വകാര്യതയുള്ള ഒരു മുറി വേണം. അവരെ നോക്കാനായി പ്രത്യേകിച്ചൊരു ഒരു നേഴ്സുണ്ട്. അവളും മലയാളിയാണ്. അത്യാവശ്യം ബൈബിള്‍ വായിച്ച് കൊടുക്കാനും വായ്ക്ക് രുചിയായി വല്ലതും വച്ചുണ്ടാ ക്കാന്‍ പറ്റുന്ന ആരെങ്കിലും ഉണ്ടെങ്കിലേ പറ്റൂ എന്ന് അപ്പച്ചന്‍ നേരത്തേ പറഞ്ഞിരുന്നു. രണ്ടു മക്കളും ആറു ചെറുമക്കളും അവരുടെ കുട്ടികളായി രണ്ടുപേരുമാണ് ആ കുടുംബത്തിലുള്ളത്. എല്ലാവരും നല്ല നിലയില്‍. അപ്പനെയും അമ്മയേയും നോക്കാന്‍ എല്ലാവരും സമയം കണ്ടെത്തുന്നുമുണ്ട്.

“നാട്ടിലാണിപ്പോള്‍ അപ്പനേം അമ്മേം നോക്കാന്‍ ആര്‍ക്കും സമയമില്ലാത്തത്” അച്ചായന്‍ പറയാറുണ്ട്.

കഴിഞ്ഞ സമ്മറിലാണ് മാത്യുവും അന്നയും കൂടി വര്‍മ്മയുടെ ക്ലിനിക്കില്‍ വന്ന് കാര്യം അവതരിപ്പിച്ചത്. “ഡോക്ട റേ, അപ്പച്ചനും അമ്മയും ഏതാണ്ടൊക്കെ തീരുമാനിച്ചിരിക്കുന്നു. അടുത്ത താങ്ക്സ്ഗിവിംഗ് പാര്‍ട്ടി ഗംഭീരമാക്കണം എന്നാണു വാശി. അതും വീട്ടില്‍ വച്ച്, എല്ലാവരും കൂടി വേണമെന്ന്!”

“അതിനെന്താ, എല്ലാക്കൊല്ലവും അച്ചായന്‍റെ പാര്‍ട്ടിക്കായി ഞങ്ങളെല്ലാം കാത്തിരിക്കുവല്ലേ? വെജിറ്റേറിയന്‍സായ ഞങ്ങള്‍ക്കു പോലും അച്ചായന്‍റെ പാര്‍ട്ടിയാണ് ഏറ്റവും ഇഷ്ടം. അവര്‍ കെയര്‍ഹോമില്‍ പോയതില്‍പ്പിന്നെ ഒന്നോ രണ്ടോ കൊല്ലം മാത്രമേ അത് മുടങ്ങിയുള്ളൂ അല്ലേ?”

“അതിപ്പോ പിള്ളേച്ചന്‍ ഡോക്ടര്‍ എന്ന് വച്ചാല്‍ അപ്പച്ചനും അമ്മയ്ക്കും ജീവനാണ്. അത് തന്നെയാണ് ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ വരാനും കാരണം”.

“മനസ്സിലായില്ല. പാര്‍ട്ടിക്ക് ഞങ്ങളെ ക്ഷണിക്കുകയൊന്നും വേണ്ട, ഞങ്ങള്‍ നേരത്തേ അങ്ങ് എത്തിക്കൊള്ളാം.”

“അതല്ല കുമാര്‍. കഴിഞ്ഞദിവസം രണ്ടാളും കൂടി കട്ടിലില്‍ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്നത് കണ്ടാണ്‌ നഴ്സ് ഞങ്ങളെ വിളിച്ചു പറഞ്ഞത്. “അച്ചായന്‍ അന്നചേച്ചിയെയും കൂട്ടി ഉടനെ വരണം” എന്ന്. ഞാന്‍ ഉടനേ ടോറോന്റ്റോയില്‍ പോയി ഇവളെ വിളിച്ചു കൂട്ടി ക്കൊണ്ടു വന്നു. രണ്ടാള്‍ക്കും പ്രായം ഇത്രേം ആയില്ലേ?. വേഗംതന്നെ അവിടെയെത്തിയപ്പോള്‍ അവര്‍ ചിരിച്ച മുഖത്തോടെയിരിക്കുന്നു. ഞങ്ങള്‍ക്ക് ദേഷ്യം വന്നു. എന്തോ അത്യാവശ്യമു ണ്ടെന്നു പറഞ്ഞിട്ട് അതാ രണ്ടാളും കൂടി ആളെ കളിയാക്കുന്നു. ഡോക്ടര്‍ക്ക് ഞങ്ങളുടെ തിരക്കുകള്‍ അറിയാമല്ലോ. യൂനിവേര്‍സിറ്റിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ ആയതില്‍പ്പിന്നെ എനിക്കാണെങ്കില്‍ തിരക്കോടു തിരക്ക്.”

“എന്നിട്ട്?”

ആദ്യം അപ്പനാണ് പറഞ്ഞത്. “എടാ മക്കളേ, എനിക്ക് വയസ്സ് നൂറിനടുത്തായി. ഇവള്‍ക്ക് തൊണ്ണൂറും കഴിഞ്ഞു. ഇവള്‍ക്ക് ഒരിരുപത് അല്ലെങ്കില്‍ മുപ്പതില്‍ക്കൂടുതല്‍ പറയുകേലാ എന്നതാണ് അവളെ നോക്കുമ്പോ ഇപ്പോഴും എന്‍റെയുള്ളിലെ ഒരു കണക്ക്. എങ്കിലും കല്യാണം കഴിഞ്ഞിട്ട് കൊല്ലം എഴുപതാണ് ആകാന്‍ പോകുന്നത്. നമ്മുടെ അടുത്ത കനേഡിയന്‍ താങ്ക്സ്ഗിവിംഗിന്‍റെ തലേ ദിവസം എഴുപത് കൊല്ലമാവും. നിന്നെയും ഇവളെയും പ്രസവിക്കാന്‍ കിടന്ന ദിവസങ്ങളില്‍ അല്ലാതെ ഞാനിവളെ പിരിഞ്ഞിട്ടില്ല. ഇങ്ങിനെ സുഖമില്ലാതെ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്നതില്‍ ഒരു കാര്യോമില്ല. ഇവിടെയുള്ള ആ പെണ്ണ് നല്ല കൊച്ചാ. പക്ഷെ അതുകൊണ്ടായില്ല. മനസ്സ് പൊങ്ങുന്നി ടത്ത് ദേഹം പൊങ്ങുന്നില്ല. നിനക്കോടാ മത്തായിച്ചാ, നീയും വയസനായി അല്ലേ?

“അപ്പനെന്നാ ഈ നേരത്ത് വിളിച്ചു പറയുന്നത്? എന്തിനാണ് വിളിപ്പിച്ചതെന്നു പറഞ്ഞാട്ടെ.” അറുപതു കഴിഞ്ഞ മാത്യുവിന് കാര്യ മറിയാന്‍ തിടുക്കമായി.

“നമ്മുടെയാ പിള്ളേച്ചന്‍ ഡോക്ടറില്ലേ? ആ വര്‍മ്മ? അയാളോട് ഇവിടെ വരാന്‍ പറയണം. അയാള്‍ വാന്‍കൂവറില്‍ നിന്ന് ഇവിടേയ്ക്ക് വന്ന കാലത്ത് അവിടെ ഒരാളെ സഹായിച്ചു എന്ന് പത്രത്തില്‍ വന്നിരുന്നു. ലണ്ടനില്‍ വന്നു സെറ്റില്‍ ചെയ്തതോടെ അയാള്‍ അത്തരത്തിലുള്ള സഹായങ്ങള്‍ എല്ലാം നിര്‍ത്തി എന്നും കേട്ടതോര്‍ക്കുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് അയാളുടെ സഹായം വേണം. ഇനിയിങ്ങിനെ നരകിച്ച്‌ ജീവിക്കേണ്ട കാര്യമില്ല എന്നാണ് ഞങ്ങളുടെ തീരുമാനം. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും എതിര്‍പ്പൊന്നും ഉണ്ടാവില്ല. നിയമവും ഇപ്പോള്‍ അനുകൂലമാണ്. അതിനുള്ള പേപ്പറുകള്‍ ശരിയാക്കേണ്ടത് നിങ്ങളുടെ പണിയാണ്. അതിന് എതിര്‍പ്പോ ചര്‍ച്ചയോ ഒന്നും ഞങ്ങളെ തീരുമാനത്തില്‍ നിന്നും മാറ്റാന്‍ പോണില്ല. പള്ളിക്കാരേയൊന്നും അറിയിക്കേം വേണ്ട. പ്രാര്‍ത്ഥനേം കുര്‍ബാനേം ഒന്നും വലിയ ബഹളമായി വേണ്ട. താങ്ക്സ്ഗിവിംഗ് കഴിയുന്ന രാത്രി, നേരം വെളുക്കുന്നേനു മുന്‍പ് ഞങ്ങള്‍ യാത്രയാവും.”

അപ്പച്ചനോട് എതിര്‍ത്തു പറയാന്‍ വാക്കുകളില്ലാതെ മാത്യുവും അന്നയും കുഴങ്ങി. കാനഡയില്‍ വാര്‍ത്തകളില്‍ നിറയുന്ന ദയാവധം സ്വന്തം വീട്ടിലേയ്ക്ക്, അതും അപ്പനിലും അമ്മയിലും എത്തുന്നത് അവര്‍ക്ക് വിശ്വസിക്കാനായില്ല.

“ഇനിയത് നിങ്ങള്‍ ശരിയാക്കിത്തന്നില്ലെങ്കില്‍ ഞങ്ങള്‍ എങ്ങിനെയെങ്കിലും അതങ്ങ് സാധിക്കും. അതിനു മാറ്റമൊന്നുമില്ല. അല്ലേടീ? എന്ന് അമ്മയോട് പറഞ്ഞ് അവര്‍ പുഞ്ചിരിച്ചു.”

“എടാ ഞങ്ങള്‍ക്ക് ഇനി നേടാനും കൊടുക്കാനും വാങ്ങാനും ഒന്നുമില്ല. ആഗ്രഹങ്ങളായിട്ടും ഒന്നും ബാക്കി വച്ചിട്ടില്ല. ഇപ്പോഴാണെങ്കില്‍ ദേഹത്ത് ദീനമുണ്ടെങ്കിലും ഉള്ളില്‍ അല്പം വെളിവുണ്ട്. അവള്‍ക്കിട്ട്‌ ഒരുമ്മ കൊടുക്കാന്‍ ആരോടും ചോദിക്കേം വേണ്ട. ഇങ്ങിനെ പരസ്പരം നോക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഇവിടെയിങ്ങിനെ കിടക്കാന്‍ മനസ്സില്ല. ഇനി ഇതില്‍ കൂടുതല്‍ കൊഴലും ട്യൂബും വച്ചുകെട്ടി ദേഹത്തെ അതിന്‍റെ പാട്ടിനുവിട്ടു മരിപ്പിക്കാതെ കെടന്നിട്ട്‌ എന്തിനാ?”

തികഞ്ഞ ബുദ്ധിയോടെയെടുത്ത തീരുമാനം. പണ്ടും യുക്തിയ്ക്ക് ചേര്‍ന്നമട്ടിലാണ് അപ്പച്ചന്‍റെ എല്ലാ സംഭാഷണങ്ങളും. മാത്യുവിന്‍റെ കണ്ണ് നിറഞ്ഞു. പക്ഷെ അന്നയ്ക്ക് നല്ല മനസ്സുറപ്പാണ്. അവള്‍ അപ്പച്ചന് വാക്ക് കൊടുത്തു. “പപ്പാ, വാട്ടെവര്‍ മേക്സ് യൂ ഹാപ്പി.  എങ്കിലും അപ്പച്ചാ, അപ്പച്ചന് ബ്രിട്ടീഷ് രാജ്ഞിയുടെ കയ്യില്‍ നിന്നും നൂറുവയസ്സിന്റെ ബര്‍ത്ത്ഡേ കാര്‍ഡ് കിട്ടിയേച്ച് പോയാപ്പോരേ? അതിനിപ്പോ രണ്ടു കൊല്ലംകൂടിയല്ലേ ഉള്ളൂ?”

“വേണ്ടെടീ, അമ്മൂന് കിട്ടാത്ത കൂടിയ ബര്‍ത്ത്ഡേ കാര്‍ഡൊന്നും എനിക്ക് വേണ്ട. അതിപ്പോ രാജ്ഞിയുടേതായാലും പോപ്പിന്റെയാണെങ്കിലും.”

അപ്പച്ചനും അമ്മയ്ക്കും ഡോ. വര്‍മ്മ സ്വന്തം മകനെപ്പോലെയാണ്. എന്നാലും പിള്ളേച്ചന്‍ എന്നേ വിളിയ്ക്കൂ. ആവശ്യം അറിയിച്ചപ്പോ ആദ്യംതന്നെ, “അത് ശരിയാവില്ല, അപ്പച്ചാ, ഞാനാ സര്‍വ്വീസ് നിര്‍ത്തിയാണ് വാന്‍കൂവറില്‍ നിന്നും പോന്നത്”, എന്ന് പറഞ്ഞ് ഒഴിയാനാണ് ശ്രമിച്ചത്.

അവിടെ ഫാമിലി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് വളരെ ക്രിട്ടിക്കലായി കിടന്നിരുന്ന രണ്ടുപേരെ സഹായിച്ച് കഴിഞ്ഞപ്പോഴേയ്ക്ക് രോഗികളെ കൊല്ലാന്‍ നടക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ എന്ന പേരായി ഡോ. വര്‍മ്മയ്ക്ക്. രോഗികള്‍ക്ക് അയാളുടെ ഫാമിലി ക്ലിനിക്കില്‍ വരാന്‍ മടിയായിത്തുടങ്ങി. ഓരോ കേസിനും വളരെയധികം സമയം ചെലവഴിക്കേണ്ട പണിയാണെങ്കിലും യുതനേഷ്യ ചെയ്യുന്ന ഡോക്ടര്‍ക്ക് കാനഡയിലെ മെഡിക്കല്‍ സര്‍വ്വീസസ് പ്ലാന്‍ കൊടുക്കുന്ന ഫീസ്‌ വളരെ ചെറുതാണ്. അതൊരു സര്‍വ്വീസ് ആയതുകൊണ്ട് മാത്രമായാണ് ഡോക്ടര്‍മാര്‍ യുതനേഷ്യ ചെയ്യുന്നത്. പക്ഷെ ഒരാളെ സഹായിക്കാന്‍ വേണ്ടിയെടുക്കുന്ന സമയം കൊണ്ട് സാധാരണ കണ്സല്‍ട്ടിംഗില്‍ പത്തുപന്ത്രണ്ടുപേരേയെങ്കിലും കാണാം. ന്യൂസ് പരന്നതോടെ വര്‍മ്മയുടെ ക്ലിനിക്കില്‍ തിരക്ക് കുറഞ്ഞുവന്നു. പക്ഷേ യുതനെഷ്യയ്ക്കായി പലരും വര്‍മ്മയെ സമീപിച്ചു തുടങ്ങി.

“അവിടെയുള്ള ഇന്ത്യന്‍സിന്‍റെ ഇടയിലാണെങ്കില്‍ ഒരു യമന്‍റെ സ്ഥാനമായിരുന്നു എനിക്ക്. അവിടെ ഹരേകൃഷ്ണാ ടെമ്പിളില്‍ പോകുമ്പോള്‍ ആളുകള്‍ എന്‍റെയടുക്കല്‍ വരാന്‍ മടിച്ചു. കൂട്ടുകാരാരും ഇല്ലാത്ത അവസ്ഥയായി. മകനെ സ്കൂളില്‍ വച്ച് കുട്ടികള്‍ എന്തോ പേര് വിളിച്ചു എന്ന് കേട്ടത് പിന്നീടാണ്. കുറച്ചു കാലം മുന്‍പ് ഹാലിഫാക്സിലെ ഡോ. കേര്‍വോക്കിയന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് മരണഡോക്ടര്‍ ആയിട്ടാണ്. ഒടുവിലയാള്‍ ഒറ്റപ്പെട്ടാണ് മരിച്ചത്. അന്ന് നിയമവും അയാള്‍ക്ക് അനുകൂലമായിരുന്നില്ലല്ലോ. വാന്കൂവറിലെ തന്നെ പ്രസിദ്ധനായ ഒരിന്ത്യന്‍ പ്രഫസര്‍ ഡോ. താക്കൂര്‍, ഡോ. കേര്‍വോക്കിയന്‍റെ സഹായം തേടി അമേരിക്കയിലോ മറ്റോ പോയിരുന്നു. അവിടെവച്ച് കാര്യം നടന്നതിനുശേഷമേ വീട്ടുകാര്‍ പോലും അറിഞ്ഞുള്ളു. ഏതായാ ലും സമൂഹത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നിയപ്പോഴാണ് ഇവിടെ ലണ്ടനിലേയ്ക്ക് പ്രാക്ടീസ് മാറ്റി വരാന്‍ ഒരവസരം കിട്ടിയത്. അതില്‍പ്പിന്നെ അങ്ങിനെയൊരു സര്‍വ്വീസ് ഞാന്‍ ചെയ്തിട്ടില്ല.”

“പക്ഷെ, പിള്ളേച്ചന്‍ ഡോക്ടറേ, നീയും എനിക്കൊരു മകന്‍ തന്നെയാണ്. നാട്ടില്‍ വച്ച് നിന്‍റെ അച്ഛനും അമ്മയും മരിച്ചപ്പോള്‍ കൊള്ളിവച്ചത് നിന്‍റെ മൂത്ത ചേട്ടനല്ലേ? ഇത് നിനക്കുള്ള ഒരവസരമാണെന്ന് കരുതിയാല്‍ മതി. നല്ല മനസ്സോടെ, ഞങ്ങളെ പറഞ്ഞ് വിടാന്‍ ഒരവസരമാണിത്!.” പറഞ്ഞ് തീര്‍ന്നപ്പോഴെയ്ക്ക് അപ്പച്ചന്‍ കുഴഞ്ഞുപോയി. ക്ഷീണം കൊണ്ട് കണ്ണുകള്‍ കൂമ്പിയടഞ്ഞു. അമ്മയാണെങ്കില്‍ നേരത്തേതന്നെ ഉറക്കം പിടിച്ചി രുന്നു. എങ്കിലും സംസാരത്തിനിടയ്ക്ക് നേര്‍ത്ത ശബ്ദത്തില്‍ മൂളുന്നുണ്ടായിരുന്നു.

അവര്‍ കെയര്‍ഹോമില്‍ താമസിക്കാന്‍ പോകുന്നതിനു മുന്‍പ് അപ്പച്ചനുമായി സംസാരിക്കാനുള്ള അവസരങ്ങള്‍ വര്‍മ്മ മുടക്കാറില്ല.
രണ്ടോ മൂന്നോ മാസത്തിനിടയ്ക്ക് വെറുതേ ചെന്നു കാണും. അമ്മുവിനും ഡോക്ടറെ വലിയ കാര്യമാണ്. ഓരോ തവണ കാണുമ്പോഴും അപ്പച്ചന്‍റെ സഭയിലെ ക്രിസ്റ്റോസം തിരുമേനിയെപ്പറ്റി പറയലാണ് അപ്പച്ചന് ഇഷ്ടമുള്ള വിഷയം. അവര്‍ ഒരു നാട്ടുകാരാണ്. കൂട്ടുകാരും. അപ്പച്ചനേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മൂത്തതാണ് തിരുമേനി. “ഞങ്ങളൊക്കെ കളിച്ചും കക്കണ്ടികുത്തീം നടക്കുമ്പോ, ചെറുപ്പത്തിത്തന്നെ ദൈവവിളിയു ണ്ടായ മനുഷ്യനാണ് അദ്ദേഹം. ഞങ്ങള്‍ ഫിലിപ്പ് എന്നാ വിളിക്കണത്.  സ്കൂളില്‍ പഠിക്കുമ്പോഴേ ആളൊരു കുഞ്ഞച്ചനാണ്. നല്ലൊരു ദൈവസ്നേഹി. മാത്രമല്ല നായരും നസ്രാണിയും ഈഴവനും പെലയനും എല്ലാം ഒരേ മനുഷ്യരാണെന്ന് കമ്മ്യൂണിസ്റ്റ്കാര് പറയണേനു മുന്‍പേ കണ്ടു ജീവിക്കുന്നയാളാണ് അദ്ദേഹം. നിങ്ങടെ ഭാഗവതം പറയണ ആ വല്യതിരുമേനിയൊണ്ടല്ലോ, ആ, മള്ളിയൂര്‍ തിരുമേനി. അവരൊക്കെ വല്യ കൂട്ടുകാരാ.” തിരുമേനിയുടെ തമാശകള്‍ കിട്ടിയാല്‍ ആദ്യം പിള്ളേച്ചനെ പറഞ്ഞ് കേള്‍പ്പി ക്കലായിരുന്നു അപ്പച്ചന്‍റെ മറ്റൊരു നേരംപോക്ക്.

ക്രിസ്റ്റോസം തിരുമേനിയുടെ സ്വാധീനത്തിലാണെന്ന് തോന്നുന്നു അപ്പച്ചന് നാട്ടിലെ ദേവാലയങ്ങളിലും ആശ്രമങ്ങളിലും നല്ല പിടിപാടായിരുന്നു. അവര്‍ക്കെല്ലാം കയ്യയച്ച് സംഭാവനയും നല്‍കി. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഉണ്ടാക്കിയ വമ്പിച്ച സ്വത്തിന് അവകാശികളായി രണ്ടു മക്കള്‍ മാത്രമേയുള്ളൂ. അവര്‍ക്കാണെങ്കില്‍ സ്വന്തമായി നല്ല പ്രഫഷനും സമ്പാദ്യവും ഉണ്ട്. യൂനിവേര്‍സിറ്റിയില്‍ ഒരു നല്ല തുക കൊടുക്കണം എന്നതാണ് അപ്പച്ചന്‍റെ ആഗ്രഹം. അത് വില്ലില്‍ എഴുതി വച്ചിട്ടുമുണ്ട്. മാത്യുവുമായി ചേര്‍ന്ന് വെസ്റ്റേന്‍ യൂനിവേര്‍സിറ്റിയില്‍ കുറച്ചു സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഒരിക്കല്‍ അങ്ങിനെയിരുന്നു സംസാരിക്കുമ്പോള്‍ അപ്പച്ചന്‍ പറഞ്ഞു: “നമ്മള്‍ എന്തെങ്കിലും ചാരിറ്റിയായി സ്വത്തില്‍ നിന്നും ഒരു വീതം കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ വില്ലില്‍ വ്യക്തമായി എഴുതിവച്ച് ഭാര്യയും ഭര്‍ത്താവും കൂടി ഒപ്പിട്ട് വക്കീലിനെ ഏല്‍പ്പിക്കണം. ഏറ്റവും നല്ലത്  ജീവിച്ചിരി ക്കുമ്പോള്‍ത്തന്നെ കൊടുക്കാനുള്ളത് കൊടുക്കുകയാണ്. അല്ലെ ങ്കില്‍ ഹാലിഫാക്സിലെ ആ ദാസന്‍ മേനോന് പറ്റിയപോലെ ആവും. ആള്‍ മരിക്കും മുന്‍പ് വില്ലൊക്കെ എഴുതി വച്ചിരുന്നു. ചെറുപ്പത്തില്‍ നാട്ടില്‍ പഠിച്ചിരുന്ന പ്രൈമറി സ്കൂളില്‍ ഇപ്പോഴും നല്ലൊരു ബാത്ത്‌റൂമില്ല എന്നറിഞ്ഞപ്പോള്‍ മേനോന്‍ ഒരു മുപ്പതി നായിരം ഡോളര്‍ സംഭാവനയായി മരണശേഷം ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കാന്‍ വേണ്ടി വില്ലില്‍ എഴുതി വച്ചിരുന്നു. അതുപോലെ രണ്ടോ മൂന്നോ ചാരിറ്റികള്‍ വേറെയും ഉണ്ടായി രുന്നു. നാലഞ്ച് മില്യന്‍ സ്വത്തുള്ള ആളാണ്‌ കേട്ടോ. പക്ഷെ മരിച്ചുകഴിഞ്ഞപ്പോള്‍ ആ വില്ലില്‍ പറഞ്ഞ സംഭാവനയൊന്നും കൊടുക്കാന്‍ ഭാര്യയും മകളും സമ്മതിച്ചില്ല. അതൊക്കെ അനാവശ്യമാണത്രേ. കേസ് പറഞ്ഞ് ആ തുക വാങ്ങാന്‍ ചെര്‍പ്പുളശ്ശേരിയിലെ ആ ചെറിയ സ്കൂളില്‍ നിന്നും ആരു വരാനാണ്? മേനോന്‍ മരിച്ച വിവരമറിഞ്ഞപ്പോള്‍ സ്കൂളിലെ ഹെഡ്മാഷ്‌ കത്തെഴുതുകയോ മറ്റോ ചെയ്തു. അത്രതന്നെ. അവിടെ ഹാലിഫാക്സില്‍ റിയല്‍ എസ്റ്റേറ്റ് പണി ചെയ്യണ എന്‍റെയൊരു ഒരനന്തിരവന്‍ ചെക്കനൊണ്ട്. അവനാണ് ഈ കഥ പറഞ്ഞത്. അവരുടെ എസ്റ്റേറ്റ് വില്പന അവനാണല്ലോ കൈകാര്യം ചെയ്തത്. അതുകൊണ്ട് എന്‍റെ വില്ലൊക്കെ നന്നായി മുറുക്കിത്തന്നെയാണ് ഞാന്‍ കെട്ടി വെച്ചേക്കുന്നത്."
                     
“ഉറിയിക്കെടക്കണ വെണ്ണ കൊരങ്ങന്മാരും കൂട്ടുകാരുമടക്കം എല്ലാവര്‍ക്കും വീതിച്ചു കൊടുക്കണ ശ്രീകൃഷ്ണനെപ്പറ്റി ക്രിസ്റ്റോസം തിരുമേനി പറയുന്നതെന്നതാന്നു പിള്ളേച്ചന് മനസ്സിലായിട്ടൊണ്ടോ? അത്, സ്വത്തൊന്നും ഇങ്ങിനെ കെട്ടിപ്പിടിച്ച് ഇരിക്കാനുള്ളതല്ല, മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടാന്‍ ഉള്ളതാണ് എന്നാണ്. അതില്‍ ജാതിയും മതവുമൊന്നും നോക്കേണ്ട കാര്യമില്ല. സത്യം ഒന്ന് മാത്രം. അതിനെ ആളുകള്‍ പല പല നിറത്തിലുള്ള കണ്ണാടിയില്‍ക്കൂടി നോക്കി പറയുവാണ് എന്‍റെ ദൈവം നീല, ചുവപ്പ് എന്നൊക്കെ. എല്ലാം മായയല്ലേ! ഒരാള് തന്നെ പലര്‍ക്കും പലതാണ്. ഒരാള്‍ക്ക് അപ്പന്‍, മറ്റൊരാള്‍ക്ക് ഭര്‍ത്താവ്, മറ്റൊരാള്‍ക്ക് ആങ്ങള, അങ്ങിനെയങ്ങിനെ. എന്നാ ഞാന്‍ അത് വല്ലോമാണോ? അതല്ലതാനും! അല്ലെങ്കില്‍ അതിനൊക്കെ മുകളില്‍ എന്തോ ആണ്. അതാണ്‌ ദൈവത്തിന്റെയും സ്ഥിതി.”

ആ അപ്പച്ചനാണ് പറയുന്നത് – “ഞങ്ങള്‍ക്ക് കൊള്ളിവച്ച് സന്തോഷത്തോടെ പറഞ്ഞയക്കാന്‍”. പണ്ടൊരിക്കല്‍ ഹിന്ദു വിശ്വാസങ്ങളെപ്പറ്റിയും പുനര്‍ജന്മത്തെപ്പറ്റിയും അവറാച്ചന്‍ വര്‍മ്മയോട് ചോദിച്ചിരുന്നു. അപ്പോഴാണ്‌ പണ്ട് ഭാഗവതത്തില്‍ വായിച്ച  ചിത്രകേതൂപാഖ്യാനം അപ്പച്ചന് പറഞ്ഞ് കൊടുത്തത്. പുരാണകഥകള്‍ കേള്‍ക്കാന്‍ വയസ്സ് കാലത്തും അപ്പച്ചന് ഉത്സാഹമായിരുന്നു.

“പണ്ടൊന്നും ഞങ്ങള്‍ നസ്രാണിമാര് പുരാണമൊന്നും വായിക്കത്തില്ല. ബൈബിളുപോലും ഒന്നോടിച്ചു വായിച്ചെങ്കിലായി. പിന്നെ അമ്പലത്തില്‍ പൂരക്കാലത്ത് കളിക്കണ ബാലെ കണ്ടാണ്‌ രാമയണകഥയൊക്കെ ഏതാണ്ട് മനസ്സിലായത്. പിള്ളേച്ചന്‍ ചിത്രകേതൂനെപ്പറ്റി പറഞ്ഞാട്ടെ”

“ചിത്രകേതു എന്ന് പേരുള്ള പ്രശസ്തനായ ഒരു രാജാവിന് കുട്ടികൾ ഉണ്ടായിരുന്നില്ല. രാജ്യാവകാശിയായി ഒരു പുത്രനുണ്ടാവാൻ രാജാവ് പല പൂജകളും ചെയ്തു. തപസ്സും ചെയ്തു. പക്ഷെ ഒന്നും ഫലം കണ്ടില്ല. ഒടുവിൽ രാജാവ് കുലഗുരുവായ അംഗിരസ്സിനെ സമീപിച്ചു.  വിപുലമായ ഒരു യാഗം ചെയ്താൽ രാജാവിന് പുത്രഭാഗ്യം ഉണ്ടാവുമെന്ന് ഗുരു ഉറപ്പു നൽകി.  ഒടുവിൽ രാജാവിന്‍റെ പ്രിയപത്നിയായ ചെറുപ്പക്കാരിക്കാണ് പ്രസവിക്കാനുള്ള ഭാഗ്യമുണ്ടായത്. രാജ്ഞി ഒരോമനക്കുഞ്ഞിനു ജന്മം നൽകി. രാജാവ് പുത്രലാഭത്തിൽ മതിമറന്ന് രാജ്ഞിയുമായി സുഖിച്ചു കഴിഞ്ഞു.  കുഞ്ഞ് നാട്ടിലും കൊട്ടാരത്തിലും കണ്ണിലുണ്ണിയായി വളർന്നു.

പക്ഷേ മറ്റു പത്നിമാർ അവളിൽ അസൂയമൂത്ത് ആ ശിശുവിനെ വിഷം കൊടുത്ത് കൊന്നുകളഞ്ഞു. രാജാവിന്‍റെ സങ്കടം അതിരുകവിഞ്ഞു.
അദ്ദേഹം വീണ്ടും അംഗിരസ്സ് മുനിയെ സമീപിച്ചു.

“എന്‍റെ മകനെവിടെപ്പോയി? അങ്ങാണ് എനിക്കവനെ തന്നത്. ഇനിയവനെ തിരിച്ചു കിട്ടാനും അങ്ങെന്നെ സഹായിക്കണം”  എന്നദ്ദേഹം മുനിയെ നിർബ്ബന്ധിച്ചു.

മുനി രാജാവിനോടു് ജനനമരണചക്രത്തിന്‍റെ ഗതിവിഗതികളെപ്പറ്റി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ രാജാവിന് മകനെ തിരിച്ചു കിട്ടണം എന്ന വാശിയായിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ മഹർഷി മരിച്ചു കിടന്ന രാജകുമാരന്‍റെ ദേഹത്ത് കുറച്ചു വെള്ളം കുടഞ്ഞു മന്ത്രം ചൊല്ലി ജീവനുണർത്തി. രാജാവ് സ്നേഹവായ്പോടെ കുമാരനെ ആലിംഗനം ചെയ്യാൻ ഓടിച്ചെന്നു. കുമാരൻ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് തികച്ചും അപരിചിതമായ ഭാവത്തിൽ ചോദിച്ചു.

“ആരാണ് നിങ്ങളൊക്കെ? എന്തിനാണെന്നെ അങ്ങ് ആലിം ഗനം ചെയ്യുന്നത്?”

“ഞങ്ങള്‍ നിന്‍റെ അച്ഛനും അമ്മയുമാണ്. മോനേ, ഇത് നിന്‍റെ രാജ്യമാണ്" എന്നൊക്കെ കേട്ടിട്ടും രാജകുമാരന്‍ തീരെ താല്‍പ്പര്യമില്ലാതെ നിന്നു.
രാജാവാകെ അമ്പരന്നു. കുമാരൻ തുടര്‍ന്നു: “എനിക്കിതിനു മുൻപ് അനേകം ജന്മങ്ങൾ ഉണ്ടായിട്ടുണ്ട്. അവയില്‍ അനേകം  മാതാപിതാക്കളും പല ബന്ധങ്ങളും അപ്പോഴൊക്കെ ഉണ്ടായിട്ടുമുണ്ട്.  അതുകൊണ്ട് നിങ്ങൾ ആരെന്ന് എനിക്ക് തിരിച്ചറിയാൻ ആവുന്നില്ല. ഓരോ ജന്മങ്ങളിലെയും താൽക്കാലികമായ ബന്ധങ്ങൾ മാത്രമാണവ എന്ന് ഞാനറിയുന്നു.  അല്ലെങ്കിൽ പ്രകൃതി യിലുള്ള എല്ലാമെല്ലാമായി നാം സദാ ബന്ധപ്പെട്ടിരിക്കുന്നു എന്നും പറയാം. അതിൽ മനുഷ്യർ മാത്രമല്ലാ പക്ഷിമൃഗാദികളും ചെടികളും മലകളും എല്ലാം പെടും. വെറും ഒരു ജന്മത്തിലെ ബന്ധത്തിന് മാത്രമായി ഞാൻ എങ്ങിനെ വില കൽപ്പിക്കും?. ഞാൻ പോകുന്നു. ഞാനെന്‍റെ എന്‍റെ യാത്ര തുടരട്ടെ.”

“അപ്പോ, ഡോക്ടര്‍ പറഞ്ഞ് വരുന്നത് ജീവൻ ശരീരത്തിൽ നിന്നു വേർപെട്ടശേഷം അന്ത്യമവിധിക്കായി കാത്തിരുന്ന് വിശ്രാന്തിയടയുന്നുവെന്നും ഒടുവിൽ നന്മതിന്മകളുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗത്തിലോ നരകത്തിലോ സ്ഥിരവാസം കിട്ടുന്നു എന്നുമുള്ള ക്രിസ്തീയ വിശ്വാസം ശരിയല്ല എന്നാണോ?” എന്നായി അപ്പച്ചന്‍.

“അല്ലല്ല, അന്തിമവിധിക്കായി കാത്തിരിക്കുന്ന കല്ലറ എന്ന് പറയുന്നത് ദേഹി പാര്‍ക്കുന്ന ഓരോരോ ദേഹങ്ങള്‍ ആയിക്കൂടെ? ദേഹമെന്ന കല്ലറയില്‍ അടക്കപ്പെട്ട ജീവനല്ലേ, ഓരോ ജീവിയും? അതില്‍ മനുഷ്യദേഹവും മറ്റു ജന്തുക്കളുടെ ദേഹവും അചരങ്ങളായവയും ഒക്കെ ആവാം. അല്ലേ? അങ്ങിനെ നിത്യശാന്തിക്കായി ഓരോരോ ജന്മങ്ങള്‍ എടുത്ത് മുന്നോട്ടു പോയിപ്പോയി ‘ഞാനും എന്‍റെ പിതാവും ഒന്ന്’ എന്ന ഒരു തലത്തില്‍ എത്തിച്ചേരുന്ന ജീവനെപ്പറ്റി അപ്പച്ചന്‍ ആലോചിച്ചിട്ടുണ്ടോ? അതല്ലേ ജീവന്‍റെ ശരിയായ ഉയിര്‍ത്തെഴുന്നേല്‍പ്പ്? യേശു ‘ഞാനും എന്‍റെ പിതാവും ഒന്ന്’ എന്ന് പറഞ്ഞിട്ടില്ലേ അപ്പച്ചാ?”

“പിള്ളേച്ചന്‍ ഡാക്ടറേ, എന്‍റെ ആലോചനയൊന്നും അത്രയ്ക്ക് കടന്നു പോയിട്ടില്ല. ഈ ജീവിതം കഴിഞ്ഞാല്‍ കര്‍ത്താവില്‍ നിദ്ര, എന്നതേ ഞാന്‍ മനസ്സില്‍ കണ്ടിട്ടുള്ളു. പക്ഷെ ഇത് കൊള്ളാമല്ലോ! ആലോചിക്കാനും ആനന്ദിക്കാനും എത്രയെത്ര കാര്യങ്ങളാണീ ലോകത്ത്! അതെ. ഞാനും എന്‍റെ പിതാവും ഒന്ന്.”

അമ്മു അമ്മച്ചി എല്ലാം കേട്ടിരിക്കാറാണ് പതിവ്. പക്ഷെ എല്ലാം മനസ്സിലാക്കിയതുപോലെയൊരു ചിരിയില്‍ എല്ലാം ഒതുക്കും. സ്വച്ഛന്ദമൃത്യു എന്ന ആശയം അപ്പച്ചനെപ്പോലെ തന്നെ അമ്മച്ചിക്കും പ്രിയമായിരിക്കുന്നു. ദേഹത്തെ കൊണ്ട്നടക്കാന്‍ ദേഹിക്കിനി വയ്യ എന്ന് വിളിച്ചു പറയുന്നതുപോലെയാണ് അമ്മയുടെ കിടപ്പ്. “ഒന്നും ആലോചിക്കാനില്ല മോനേ, പോക്ക് മുന്നോട്ടു തന്നെ.”

ഒടുവില്‍ ഡോ. വര്‍മ്മ ആ ദൌത്യം ഏറ്റെടുത്തു. മിനിസ്റ്റീരിയല്‍, മെഡിക്കല്‍, ജുഡിഷ്യല്‍ എന്ന് വേണ്ട എല്ലാ അപ്രൂവല്‍ പ്രോസസ്സിനും ഡോക്ടര്‍ എന്ന നിലയ്ക്ക് സര്‍ട്ടിഫിക്കറ്റു നല്‍കി. അവരുടെ ഫാമിലി ഡോക്ടര്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. അതിനു മുന്‍പ് അവര്‍ക്കായി തലവേദനയ്ക്കുള്ള ഒരു ചെറുമരുന്ന് പോലും വര്‍മ്മ കുറിച്ച് കൊടുത്തിട്ടില്ല.
ഇപ്പോളിതാ ഇതാണ് ഏറ്റവും വലിയ മരുന്ന്. ‘ദയാവധത്തിനുള്ള പെര്‍മിറ്റ്‌ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനുള്ള അവകാശം രോഗിയ്ക്ക് ഉണ്ടെന്ന്’ അവര്‍ക്ക് വിശദീകരിച്ചു കൊടുത്തപ്പോള്‍ അപ്പച്ചന്‍റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

“ഇതൊക്കെ വെറും ഫോര്‍മാലിറ്റിയല്ലേ? ജീവിതത്തോടു മുഴുവന്‍, ലോകത്തോട്‌ മുഴുവന്‍ നന്ദി പറയാനുള്ള അവസരമായി അടുത്ത താങ്ക്സ്ഗിവിംഗ് ദിവസം നമ്മള്‍ തീരുമാനിച്ചു കഴിഞ്ഞു എന്ന് ആ നിയമത്തിനു മനസ്സിലാവുന്നതെങ്ങിനെ?”

മാത്യുവും അന്നയും അവരവരുടെ കുടുംബങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കി. മുതിര്‍ന്ന കുട്ടികളോട് മാത്രം ഡോ. വര്‍മ്മയെ വിളിച്ച കാര്യം അറിയിച്ചു. നിയമാനുസൃതം ആണെങ്കിലും കുടുംബത്തിനു മാത്രമറിയാവുന്ന രഹസ്യമായി അത്. ഡോ. വര്‍മ്മയും അദ്ദേഹത്തിന്‍റെ ക്ലിനിക്കിലെ നേഴ്സു മല്ലാതെ കുടുംബത്തിനു വെളിയില്‍ മറ്റാരും അറിയണ്ട എന്നായിരുന്നു തീരുമാനം.

എഴുപതാം കല്യാണവാര്‍ഷികം പ്രമാണിച്ച് കെയര്‍ഹോമില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്നതിന്‍റെ ആഘോഷവും താങ്ക്സ്ഗിവിംഗും ചേര്‍ത്ത് ഒരു പാര്‍ട്ടിക്കായാണ് എല്ലാവരേയും ക്ഷണിച്ചത്. അതിനു രണ്ടു ദിവസം മുന്‍പ് അപ്പച്ചനേയും അമ്മയെയും അവര്‍ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. പാര്‍ട്ടിയുടെ തലേ ദിവസം തന്നെ ആറു കുഞ്ഞ് മക്കളും അവരുടെ രണ്ടു കുഞ്ഞുങ്ങളും വല്യപ്പൂപ്പനെയും അമ്മൂമ്മയെയും കാണാന്‍ എത്തിയിരുന്നു.

കുടുംബത്തില്‍ സ്ഥിരമായി വായിക്കാറുള്ള ബൈബിള്‍ കട്ടിലിനു സമീപം വച്ചു. അപ്പച്ചന് മുടിവെട്ടാനും ഷേവ് ചെയ്യാനും സ്പെഷല്‍ റിക്ക്വസ്റ്റ് അനുസരിച്ച് അടുത്തുള്ള സലൂണില്‍ നിന്ന് ആള്‍ വന്നു. അമ്മുമ്മയ്ക്ക് സ്പെഷല്‍ ട്രീറ്റായി ചെയ്യാറുള്ള മാനിക്യൂറും പെഡിക്യൂറും ചെയ്യിപ്പിക്കാന്‍ അപ്പുപ്പന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. രാവിലെ തന്നെ രണ്ടാളെയും കുളിപ്പിച്ചൊരുക്കാന്‍ ഹോമില്‍ നിന്നു തന്നെ ആളെത്തി.

നേഴ്സ് കെയര്‍ഹോമില്‍ നിന്നും രണ്ടാള്‍ക്കും ഐവി കുത്തി വയ്ക്കാനുള്ള സെറ്റ് കൊടുത്തിരുന്നു. അവിടെയും അതിലൂടെയാണ് രണ്ടാള്‍ക്കും മരുന്ന് കൊടുത്തിരുന്നത്. ആ രണ്ടു സെറ്റുകള്‍ അങ്ങിനെ തന്നെ ബെഡിനു സമീപം വച്ചിരുന്നു. അമ്മുവിന് ഭക്ഷണം വായിലൂടെ കഴിക്കാന്‍ ആവാത്തതുകൊണ്ട് അതിനായി വയറ്റിലേയ്ക്ക് നേരിട്ടൊരു ട്യൂബിലൂടെയായിരുന്നു ദിവസവും ഫീഡിംഗ്. വല്ലപ്പോഴും അപ്പച്ചന്‍ വായില്‍ ഇറ്റിച്ച് കൊടുക്കുന്ന മധുരമുള്ള വീഞ്ഞ് മാത്രം അമ്മച്ചി സ്വാദുനോക്കിയെന്നപോലെ നുണഞ്ഞ് പുഞ്ചിരിക്കാറുണ്ട്.

വര്‍മ്മ എല്ലാ പേപ്പറുകളും തയ്യാറാക്കി നേഴ്സിനെയും മാത്യുവിനെയും അന്നയെയും കാണിച്ചു. ഉച്ചസമയത്തുതന്നെ വന്ന് അപ്പച്ചനെയും അമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ഇനി ആഗ്രഹങ്ങള്‍ ബാക്കിയൊന്നുമില്ല എന്നവര്‍ തീര്‍ത്ത്‌ പറഞ്ഞു. സ്വമനസ്സാലെയാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് അവര്‍ ആവര്‍ത്തിച്ചു. അത് ഡോക്ടര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തെടുത്തു. വര്‍മ്മ അവരുടെ കൈകള്‍ തന്‍റെ തലയില്‍ പിടിച്ചു വച്ചു. “അപ്പച്ചാ, അമ്മച്ചീ, അനുഗ്രഹിക്കണേ”

പാര്‍ട്ടിക്ക് ആളുകള്‍ വരുന്നതിനു മുന്‍പ് മക്കളും കൊച്ചുമക്കളും ചേര്‍ന്ന് അവര്‍ പണ്ട് ഒന്നിച്ചു പാടാറുള്ള പ്രാര്‍ത്ഥനകള്‍ പാടി കൈപിടിച്ച് അപ്പച്ചനും അമ്മച്ചിക്കും ചുറ്റുംനിന്നു. ഡോ വര്‍മ്മയും ഭാര്യ ദേവിയും വന്ന് അപ്പച്ചന്‍റെയും അമ്മയുടെയും  അനുഗ്രഹങ്ങള്‍ വാങ്ങി.

ഡോ.വര്‍മ്മയോട് അപ്പച്ചന്‍ പറഞ്ഞു: “പിള്ളേച്ചന്‍ ഡോക്ടറെ, വിളഞ്ഞു മുറ്റിയ കുമ്പളങ്ങ ഒരു വിഷമവുമില്ലാതെ അതിന്‍റെ വള്ളിയേന്നു വേര്‍പെട്ടു പോകുന്നേനെപ്പറ്റിയൊരു മന്ത്രമില്ലേ, അതൊന്നു പാടിക്കേ” എല്ലാവരും കട്ടിലുകള്‍ക്ക് ചുറ്റും കൂടി നില്‍ക്കെ, വര്‍മ്മയും ദേവിയും “ത്രയംബകം യജാമഹെ സുഗന്ധിം പുഷ്ടിവര്‍ദ്ധനം ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്.....” എന്ന മഹാമൃത്യുന്ജയം ചൊല്ലി. ചുറ്റും നിന്ന കുട്ടികള്‍ക്കായി അതിന്‍റെ അര്‍ത്ഥം പറഞ്ഞ് കൊടുത്തു. മുറിയില്‍ അങ്ങിങ്ങായി ചില തേങ്ങലുകള്‍ അധികം ഒച്ചയില്ലാതെ കേട്ടു.

അപ്പോഴേയ്ക്കും ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി. പാര്‍ട്ടി. വലിയൊരു കേക്കും, പലതരം വൈനുകളും ഭക്ഷണസാധനങ്ങളും നിറഞ്ഞു. പക്ഷെ ഡോ. വര്‍മ്മയ്ക്ക് ഇന്ന് ഉണ്ണാവ്രതമായിരുന്നു. ജലപാനം മാത്രമേയുള്ളൂ. ദേവിയും പറഞ്ഞു: “ഞാനുമിന്നു വ്രതമെടുക്കാം”. പാര്‍ട്ടിക്ക് വന്നവരോട് കുശലം പറഞ്ഞ് വര്‍മ്മയും ദേവിയും നേരത്തെതന്നെ വീട്ടിലേ യ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി.

അപ്പച്ചനും അമ്മച്ചിയും ഉറക്കത്തിലേയ്ക്ക് വഴുതി വീഴും മുന്‍പ് വര്‍മ്മയെ നോക്കി പുഞ്ചിരിച്ചു. അപ്പച്ചന്‍ വലം കയ്യിലെ തള്ളവിരല്‍ തമ്പ്സ്അപ് എന്ന് കുറച്ച് ഉയര്‍ത്തിക്കാണിച്ചു.

രണ്ടാളും അവര്‍ക്കിഷ്ടപ്പെട്ട വേഷങ്ങളില്‍ ആയിരുന്നു. അപ്പച്ചന്‍ ഒരു മുണ്ടും ചെറുകസവുള്ള ഒരു നേരിയതും ഉടുത്തിരുന്നു. അമ്മച്ചി ഒരു സെറ്റ്മുണ്ട് ചുറ്റി ഉടുത്തതുപോലെ മേലിട്ട് സുന്ദരിയായിരുന്നു. അപ്പച്ചന്‍റെ ഇടത്തെക്കയ്യ് അമ്മച്ചിയുടെ വലത്തെ കയ്യില്‍പ്പിടിച്ചിരുന്നു. വര്‍മ്മ വീട്ടിലേയ്ക്ക് മടങ്ങി. മാത്യുവിനോട് ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞിരുന്നു.

പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോള്‍ ഡോക്ടര്‍ തിരികെ വന്നു, നാലുമണി കഴിഞ്ഞിരിക്കുന്നു. രണ്ടാളും നല്ല ഉറക്കത്തിലാണ്. ഹോമിലെ നേഴ്സിനു പകരം ഡോക്ടറുടെ ക്ലിനിക്കില്‍ നിന്നും ഒരു സീനിയര്‍ നേഴ്സാണ് കൂടെ വന്നത്. മാത്യുവും അന്നയും മുറിയില്‍ നിന്നും കണ്ണ് തുടച്ച് ഇറങ്ങി പ്പോയി. ഡോ.വര്‍മ്മ നഴ്സിനോട് രണ്ടാളുടെയും പള്‍സും ടെമ്പറെച്ചറും നോക്കി എഴുതിവക്കണം എന്നോര്‍മ്മിപ്പിച്ചു.

നേഴ്സ് മരുന്നും രണ്ടു ഡിസ്പോസബിള്‍ സിറിഞ്ചുകളും ഡോക്ടര്‍ക്ക് നല്‍കി. രണ്ട് ഐവി സെറ്റുകളിലും വര്‍മ്മ ഡിസ്റ്റില്‍ഡ് ജലം നിറഞ്ഞ കുപ്പികള്‍ വച്ചു. മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച ആ മരുന്ന് ഐവിയിലേയ്ക്ക് ഇഞ്ചെക്റ്റ് ചെയ്യാനായി രണ്ടു സിറിന്‍ജുകളില്‍ നിറച്ചു തയ്യാറാക്കി വച്ചു.

ഡോ വര്‍മ്മ പ്രാര്‍ത്ഥനയോടെ ഒന്ന് കണ്ണടച്ചു. പിന്നീട് അവിടെത്തന്നെ നിലത്തിരുന്ന് തന്‍റെ ഐഫോണില്‍ സേവ് ചെയ്തിരുന്ന രാമായണം ശബ്ദമില്ലാതെ വായിച്ചു. വനത്തില്‍ വച്ച് ഭരതനില്‍നിന്നും ദശരഥന്‍റെ മരണവൃത്താന്തമറിഞ്ഞ രാമന്‍ വിലപിക്കുന്നു. താനാണ് അച്ഛന്‍റെ മരണത്തിനുത്തരവാദി എന്ന് പറഞ്ഞ് കരയുന്ന ഭരതനെ രാമന്‍ സമാധാനിപ്പിക്കുന്നു. “മാറി മാറി വരുന്ന ദേഹത്തെപ്പറ്റി നാം വ്യാകുലപ്പെടുന്നതെന്തിനാണ്? എങ്കിലും മനുഷ്യനെന്ന നിലയില്‍ തെറ്റില്‍ വീഴാനും ഒടുവില്‍ കണ്ണീരണിയാനും നാം വിധിക്കപ്പെട്ടിരിക്കുന്നു.”

നേഴ്സ് പെട്ടെന്നു ഡോക്ടറോട് പറഞ്ഞു: “ഡോ. വര്‍മ്മ, നോക്കൂ അപ്പച്ചന്‍റെ പള്‍സ് കിട്ടുന്നില്ല. ടെമ്പറെച്ചര്‍ വളരെ താഴ്ന്നിരിക്കുന്നു.”

വര്‍മ്മ രണ്ടാളുടെ മുഖത്തേയ്ക്കും സൂക്ഷിച്ചു നോക്കി. പ്രശാന്തമായ ഉറക്കം. പിന്നെ അപ്പച്ചന്‍റെ കഴുത്തില്‍ വിരല്‍ തൊട്ടു പള്‍സ് ചെക്ക് ചെയ്തു. നെഞ്ചില്‍ സ്തെതസ്ക്കോപ്പ് വച്ചു നോക്കി. ഇല്ല, ഇനിയും സ്പന്ദിക്കാന്‍ ആ നാഡികള്‍ക്കാവില്ല. പിന്നെ അമ്മച്ചിയെയും പരിശോധിച്ചു. ആ ചലനവും താനേ നിന്നിട്ട് കുറച്ചു നേരമായിരിക്കുന്നു. രണ്ടാളും ജീവന്‍റെ വള്ളിയുടെ അവസാന കെട്ടും സ്വച്ഛന്ദമായി അഴിച്ചു വിടുവിച്ച് ഒരുമിച്ചു കടന്നു പോയിരിക്കുന്നു. 

നേരം വെളുക്കുന്നതിനു മുന്‍പ് ഡോക്ടര്‍ വര്‍മ്മ തന്നെ ആംബുലന്‍സ് വിളിച്ചു പറഞ്ഞു. പരസ്പരം കൈ പിടിച്ചു കിടക്കുന്ന രണ്ടു ദേഹങ്ങളും വേര്‍പെടുത്താന്‍ പാരാമെഡിക്കല്‍ സ്റ്റാഫിനു കുറച്ചു വിഷമിക്കേണ്ടിവന്നു.

 എത്ര ശ്രമിച്ചാലും ആര്‍ക്കും മായ്ക്കാനാവാത്ത പുഞ്ചിരികള്‍കൊണ്ട് അപ്പച്ചനും അമ്മച്ചിയും ലോകത്തോടുള്ള നന്ദി പ്രസരിപ്പിച്ചുകൊണ്ടേ യിരുന്നു. 

Sunday, September 30, 2018

“നാനാത്വത്തിലെ ഏകത്വം” ബഹുസ്വരതയെ നിരാകരിക്കാനാവരുത്.

“നാനാത്വത്തിലെ ഏകത്വം” ബഹുസ്വരതയെ നിരാകരിക്കാനാവരുത്.

നമ്മുടെ സങ്കല്‍പ്പത്തിലുള്ള സനാതനധര്‍മ്മത്തെ പ്രകടമാക്കി നിലനിര്‍ത്തുന്നത് ആചാരങ്ങളാണ്, ഉത്സവങ്ങളും ആഘോഷങ്ങളുമാണ്. മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം, അവയുടെ പരിപാലനം ഒരു സമൂഹത്തിന്റെ ആരോഗ്യലക്ഷണമാണ് കാണിക്കുന്നത്. ബഹുസ്വരതയില്ലാത്ത സനാതനസംസ്കാരം സെമെറ്റിക് മതങ്ങളുടെ ‘കറുപ്പ്-വെളുപ്പ്‌’ ദ്വന്ദങ്ങളുടെ നിലവാരത്തിലായിപ്പോകും. നാനാത്വത്തിലാണ് സനാതനസംസ്കാരം വിഭാവനചെയ്യുന്ന ഏകത്വം നിലനില്‍ക്കുന്നത്. അവരവരുടെ വിശ്വാസ നിര്‍വചനങ്ങള്‍ക്കൊത്ത് നാനാത്വം പ്രകടമാക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുമ്പോഴാണ്‌ ആത്മീയസമത്വമുണ്ടാവുന്നത്. എന്നാല്‍ സമത്വം പാലിക്കുന്നത് കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരക്രമങ്ങളെ ഏകപക്ഷീയമായി വികലമാക്കിയിട്ടോ നശിപ്പിച്ചിട്ടോ ആവരുത്. ‘താലിബാന്‍ നശിപ്പിച്ച ബുദ്ധപ്രതിമകളെ’ മറക്കാന്‍ കാലമായിട്ടില്ലല്ലോ!

വിഗ്രഹാരാധനയില്‍ വിശ്വാസവും അറിവും ഉള്ളവര്‍ക്ക് ഓരോ ക്ഷേത്രങ്ങളിലും ആരാധനാ മൂര്‍ത്തിയെ പ്രാണപ്രതിഷ്ഠ ചെയ്ത് സ്ഥാപിച്ചിട്ടുള്ളത് വിവിധ ഭാവങ്ങളില്‍ ആണെന്ന് മനസ്സിലാവും. അതായത് ഓരോ ക്ഷേത്രങ്ങളില്‍ വ്യത്യസ്ഥസങ്കല്‍പ്പങ്ങളാണ് വിഗ്രഹത്തിന് ആധാരമായിരിക്കുന്നത്. അത് ഒരേ ദേവതയുടെ ക്ഷേത്രമായാലും അങ്ങിനെ വൈവിദ്ധ്യമായ രീതിയാണ് സനാതന്‍ ധര്‍മ്മത്തില്‍ അനുഷ്ടിച്ചു വരുന്നത്. വടക്കെ ഇന്ത്യയിലെ പല ശിവക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് വിഗ്രഹത്തെ തൊട്ട് പൂജിക്കാം എന്നാല്‍ കേരളത്തിലെ ശിവ ക്ഷേത്രങ്ങളില്‍ അതനുവദിക്കില്ല. ക്ഷേത്രപ്രതിഷ്ഠയുടെ സമയത്തെ ഭാവസങ്കല്‍പ്പമാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനം.

    ധര്‍മ്മശാസ്താവിന്റെ നാല് പ്രധാന ക്ഷേത്രങ്ങള്‍- കുളത്തുപ്പുഴയിലും ആരിയന്‍ കാവിലും, അച്ചന്‍കോവിലിലും, ശബരിമലയിലും ഭഗവാന്‍ വെവ്വേറെ ഭാവങ്ങളില്‍ ആണ് കുടികൊള്ളുന്നത്. ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുള്ള യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ പല ഭാവങ്ങളില്‍ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അനേകം അയ്യപ്പ-ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. കുളത്തുപ്പുഴയില്‍ അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. ആരിയന്‍കാവില്‍ പൂര്‍ണ്ണ, പുഷ്ക്കല എന്നീ രണ്ടു പത്നിമാരോടോപ്പമിരിക്കുന്ന ഗൃഹസ്ഥാശ്രമിയായ ദൈവതമാണ് ധര്‍മ്മശാസ്താവ്. അച്ചന്‍കോവിലില്‍ വാനപ്രസ്ഥനും, ശബരിമലയില്‍ സന്യാസിയുമാണ് അയ്യപ്പന്‍. ഒരേയൊരു ശാസ്താവ് എങ്ങിനെയാണ് പലഭാവങ്ങളിലിരിക്കുന്നുതെന്നു സംശയമുള്ളവര്‍ സ്വയം അവനവനെപ്പറ്റി ആലോചിക്കുക. ഒരേസമയം ഒരാള്‍ക്ക് അച്ഛനും, മകനും ഭര്‍ത്താവും ഭക്തനുമാവാന്‍ എന്താണ് തടസ്സം? അയാള്‍ക്ക് ഓരോരുത്തരുമായുള്ള ബന്ധത്തിലും വ്യക്തമായ ഭാവവ്യത്യാസങ്ങള്‍ ഉണ്ടല്ലോ? ഒരുവന് 
 അമ്മയോടും ഭാര്യയോടും മകളോടും ഉള്ള ബന്ധങ്ങള്‍ക്ക്  ഭാവ വ്യത്യാസമുണ്ടെന്ന് എല്ലാവരും സമ്മതിക്കും. വിഗ്രഹത്തിന്‍റെ കാര്യത്തിലും അത്തരം 'വിശേഷേണയുള്ള' ഭാവഭേദം ഉണ്ടെന്ന് ണം മനസ്സിലാക്കണം. 

മിക്കവാറും എല്ലാ ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദര്‍ശനം നടത്താം. സന്യാസഭാവത്തില്‍ ഭഗവാന്‍ കുടികൊള്ളുന്ന ശബരിമലയില്‍ മാത്രമേ അതിനു വിലക്കുള്ളു. ആ നിയന്ത്രണവും 
 വാസ്തവത്തില്‍  ഭക്തനുവേണ്ടിയാണ്- ഭഗവാന് വേണ്ടിയല്ല. ഭക്തന് കുറച്ചു നാളെക്കെങ്കിലും സന്യാസഭാവം പരീക്ഷിക്കാനും അതിന്‍റെ ഭാവഗരിമ ജീവിതത്തില്‍ പകര്‍ത്താനും കിട്ടുന്ന ഒരവസരമാണ് മണ്ഡലക്കാലം. ആ സമയം കാട്ടില്‍ ഒരിടത്തേയ്ക്ക് മാറിപ്പോയി, ഒതുങ്ങിക്കൂടി, വ്രതം മുടക്കരുതെന്ന് ആഗ്രഹിക്കുന്ന അയ്യപ്പന്മാര്‍ ആരെയും ദ്രോഹിക്കുന്നില്ല.! ആരുടെ അവകാശങ്ങളും നിഷേധിക്കുന്നില്ല. അവരാണെങ്കില്‍ മനസ്സിലെ കരടി-കടുവകളെ ഒന്നൊതുക്കി നിര്‍ത്താന്‍ കഷ്ടപ്പെട്ട് വ്രതമെടുത്ത് കാടകം പൂകി ഒന്നൊന്നരമാസം എല്ലാത്തരത്തിലും ‘ഡ്രൈ’ ആയി, അയ്യപ്പന്മാരാകാന്‍, അയ്യപ്പഭക്തന്മാരാവാന്‍- ശ്രമിക്കുന്നവരാണ്. ഇന്ദ്രിയങ്ങളെ അടക്കിയ നൈഷ്ടികബ്രഹ്മചാരികളൊന്നുമല്ല അവരെന്നും നാം ഓര്‍ക്കണം. ഇപ്പോള്‍ കാണുന്ന ‘ഇന്‍സ്റ്റന്റ് ദര്‍ശനമോഹികളെ’ വച്ച് ഒരു പ്രാചീന സംസ്കാരത്തെ അളക്കുന്നത് ശരിയല്ല എന്നോര്‍മ്മിപ്പിക്കുന്നു.

സ്ത്രീകള്‍ക്ക് അവരവരുടെ ഭക്തിവിശ്വാസങ്ങളുടെ ആചരണത്തിനുള്ള അവസരങ്ങള്‍ അയ്യപ്പപൂജയുടെ കാര്യത്തില്‍ ഒരുവിധത്തിലും നിഷേധിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. മാത്രമല്ല, ശബരിമലയിലിരിക്കുന്ന, സന്യാസഭാവത്തിലുള്ള അയ്യപ്പനെത്തന്നെ കണ്ടു സായൂജ്യമടയണം എന്നുള്ള യുവതികള്‍ കുറച്ചു കാലം കാത്തിരിക്കണം എന്നല്ലേയുള്ളൂ?

സ്ത്രീകള്‍ക്ക് മാത്രമായും ഒരു ക്ഷേത്രം ഉണ്ടാക്കാന്‍ പാടില്ലേ? എന്നാണെങ്കില്‍ ആവാം എന്നാണ് എന്റെ ഉത്തരം. ഭാരതത്തില്‍ (കര്‍ണ്ണാടക, കേരളം, ബംഗാള്‍) അങ്ങിനെയും ക്ഷേത്രങ്ങള്‍ ഉണ്ട്. ചിലയിടത്ത് സ്ത്രീകള്‍ മാത്രമേ പൂജ ചെയ്യാന്‍ പാടുള്ളൂ എന്നുമുണ്ട്. കേരളത്തില്‍ത്തന്നെ സന്യാസഭാവത്തിലുള്ള ഒരു സ്ത്രൈണദേവതാ സങ്കല്പം ഉണ്ടാക്കി ആ ക്ഷേത്രസങ്കേതത്തിലേയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമായി തീര്‍ത്ഥാടനം നടത്തുന്നതിനെ ഞാന്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. ആറ്റുകാല്‍പൊങ്കാല പോലുള്ള ആചാരങ്ങളില്‍ സ്ത്രീകള്‍ മാത്രം ഏറെ ആത്മാഭിമാനത്തോടെ പങ്കെടുക്കുന്നുണ്ടല്ലോ. അത് സ്ത്രീകളുടെ ഉത്സവമായതുകൊണ്ട് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ചൊരു പരാതിയുണ്ടെന്നു തോന്നുന്നില്ല. ആറ്റുകാല്‍ അമ്പലം കാട്ടിലാവാഞ്ഞത് നന്നായി എന്നാണെന്റെ പക്ഷം. സ്ത്രീകള്‍ക്ക് (ചിലപ്പോള്‍ പുരുഷന്മാര്‍ക്കും) നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പ്പോലും സമാധാനമായി യഥേഷ്ടം നടക്കാനുള്ള സാഹചര്യം ഇപ്പോഴും ഇല്ലല്ലോ!

ശാസ്താവിന്‍റെ നാല് ഭാവങ്ങളെ പറ്റി പണ്ട് എഴുതിയ കവിത താഴെ ചേര്‍ക്കുന്നു. അത്. സനാതനധര്‍മ്മമനുസരിച്ച് മനുഷ്യന്‍ കടന്നു പോകേണ്ട നാല് ആശ്രമങ്ങളെ പറ്റിയാണ് ഇത്. ആ നാല് ആശ്രമങ്ങളിലും മനുഷ്യര്‍ക്ക് ആശ്രയമായ അയ്യപ്പനെപ്പറ്റിയാണ്‌. 

നാലാണാശ്രമങ്ങള്‍
നാലാണാശ്രമങ്ങള്‍ നാലിലുമയ്യന്‍
തുണയായി വന്നാല്‍ സുകൃതം
ജന്മസാഫല്യം ശബരിമലയതു
നലം പെരുമയ്യപ്പ സന്നിധാനം
ചിത്തേ വിളങ്ങും ശ്രീ പദമല്ലോ
പാദബലം തരുമാധാരം
ചുണ്ടിലിണങ്ങും നാമമതല്ലോ
ശാന്തിയണയ്ക്കും സന്ദേശം

കുളത്തൂപുഴയില്‍ ബ്രഹ്മചാരിയായ്‌
മണികണ്ഠനയ്യന്‍ വിളങ്ങുന്നൂ
ആരിയങ്കാവില്‍ ഗാര്‍ഹസ്ത്യത്തിന്‍
രക്ഷകനായതും അയ്യപ്പന്‍
അച്ചങ്കോവിലില്‍ അരചനായയ്യന്‍
വാനപ്രസ്ഥമനുഷ്ടിപ്പൂ

അദ്വൈതമൂര്‍ത്തിയാം പൂര്‍ണ്ണാവതാരം 
ശബരിമലയിതിലവതീര്‍ണ്ണം
പരശുരാമ പ്രതിഷ്ഠിതമയ്യന്‍
ധര്‍മ്മ ശാസ്താവാമഖിലേശന്‍
ജ്ഞാനമുദ്രാങ്കിതം ധ്യാനസ്വരൂപം
സംന്യാസഭാവത്തിലയ്യപ്പന്‍
നാലിലുമാശ്രയമയ്യപ്പ സവിധം
നലം പെരുമയ്യപ്പ സന്നിധാനം

Friday, September 28, 2018

ക്ഷേത്ര ചൈതന്യം നിലനില്‍ക്കുന്നത്....

ക്ഷേത്ര ചൈതന്യം നിലനില്‍ക്കുന്നത്....

ക്ഷേത്രചൈതന്യം ഉണ്ടാവാനും അത് നിലനിര്‍ത്തി വര്‍ദ്ധിക്കാനും അഞ്ചു കാര്യങ്ങളാണ് പ്രാചീനര്‍ പറഞ്ഞ് വച്ചിരിക്കുന്നത്. അതില്‍ ഒന്നാമത് ക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠ നിര്‍വ്വഹിച്ച ആചാര്യന്‍റെ വ്രതമഹിമയും അത് തുടര്‍ന്നുകൊണ്ട് പോകുന്ന തന്ത്രിയുടെ അല്ലെങ്കില്‍ മുഖ്യ പുരോഹിതന്‍റെ അനുഷ്ഠാനനിഷ്ഠയുമാണ്‌. രണ്ടാമത് ക്ഷേത്രത്തില്‍ വിഗ്രഹം സ്ഥാപിച്ച സമയത്ത് അതത് മൂര്‍ത്തീസങ്കല്‍പ്പത്തിന് അനുസൃതമായി നിശ്ചയിച്ച പൂജാക്രമങ്ങളും ആചാരങ്ങളും അനുസ്യൂതമായി തുടര്‍ന്നു കൊണ്ട് പോകുക എന്നതാണ്. അതില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വരുന്ന ഭക്തജനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍, വേഷവിധാനമടക്കമുള്ള ആചാരക്രമങ്ങള്‍, മൂര്‍ത്തിയെ ചൈതന്യവത്തായ ഒരു സാന്നിദ്ധ്യമായി കണ്ടു നിവേദ്യമടക്കമുള്ള കാര്യങ്ങള്‍ എന്നിവ കൃത്യമായി അനുഷ്ഠിക്കുക എന്നതാണ്. മൂന്നാമത്തേത് ദിനംതോറും ക്ഷേത്രത്തില്‍ വച്ചു നടത്തേണ്ട വേദപഠനങ്ങള്‍ക്ക് മുടക്കം വരുത്താതെയിരിക്കുക, നാലാമത്തേത് ക്ഷേത്രം സ്ഥിതിചെയ്യുന്ന നാട്ടിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്ഷേത്രത്തിന്‍റെ കീര്‍ത്തി വര്‍ദ്ധിക്കുവാനായി കാലാകാലങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക, അഞ്ചാമത്തേത് ഭക്തജനങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും നിത്യവും അന്നദാനം നല്‍കുക. ഇവയില്‍ നാലാമത്തേതും അഞ്ചാമത്തേതും ജനകീയമാണ്. അതില്‍ കാലാനുസൃതം മാറ്റങ്ങള്‍ ആവാം. എന്നാല്‍ ആദ്യത്തെ മൂന്നു കാര്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആ ക്ഷേത്രസങ്കല്‍പ്പം തന്നെ ഇല്ലാതാക്കുന്ന പ്രവൃത്തികളത്രേ.

ക്ഷേത്രചൈതന്യത്തില്‍ വരുത്തുന്ന അപചയം അവിടുത്തെ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന ദേവതയെ ബാധിക്കുന്നില്ല. എന്നാല്‍ ആ ദേവതയെ വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു പൂജിച്ച് കൊള്ളാമെന്നും അതിന്‍റെ ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പ്രവൃത്തികളും ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും സങ്കല്‍പ്പിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച ഒരു സമൂഹ ഉടമ്പടിയാണ് ക്ഷേത്ര സങ്കല്പ്പനിരാസം കൊണ്ട് തകര്‍പ്പപ്പെടുന്നത്. ഈ സാമൂഹ്യ ‘ഉടമ്പടി’യില്‍ രണ്ടു ഭാഗത്തും ഭക്തര്‍തന്നെയാണ് എന്നുള്ളതാണ് പ്രത്യേകത. ദേവതയ്ക്ക് ഇതില്‍ ഒരു പങ്കുമില്ലതന്നെ. സങ്കല്‍പ്പത്തില്‍ അവനവന്‍ തന്നെ വരുത്തുന്ന അപചയം മറ്റു കാര്യങ്ങളില്‍ എന്നപോലെ അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അനുഭവിക്കാനും അവന് ബാദ്ധ്യതയുണ്ട്. നമ്മുടെ പാരമ്പര്യത്തില്‍ ഒരു ജീവിതകാലത്തെ മാത്രം അത്രയ്ക്ക് പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നില്ല. അനേക ജന്മങ്ങളില്‍ ഒന്ന് മാത്രമാണ് ഇപ്പോഴത്തെ ഈ ജീവിതം. 'ഇതിന് മുന്‍പും ഞാനുണ്ടായിരുന്നു, ഇനിയും ഞാനുണ്ടാവും'. എന്നതാണ് സനാതനമതം. അതിന്‍റെ അടിസ്ഥാനത്തിലാണ് ഷോഡശസംസ്കാരത്തിന്‍റെ പതിനാറു ഘടകങ്ങളില്‍‍ ആദ്യത്തേത് ഗര്‍ഭാധാനം ആകുന്നത്. അതായത് ഈ ജന്മത്തിനു മുന്‍പേതന്നെ തീര്ച്ചയാക്കപ്പെട്ട ചില തിരഞ്ഞെടുപ്പുകള്‍ നമ്മുടെയെല്ലാം ജീവിതത്തിന് അടിസ്ഥാനമായി ഉണ്ടെന്നര്‍ത്ഥം. അങ്ങിനെയുള്ള ഷോഡശസംസ്കാരത്തില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ക്ഷേത്രസങ്കല്‍പ്പത്തിലും വിശ്വാസം ഉണ്ടാവാന്‍ സാധിക്കൂ. അല്ലാത്തവര്‍ക്ക് ‘വിശേഷേണ ഗ്രഹിക്കേണ്ട’തായ ‘വിഗ്രഹാ’രാധനയില്‍ താല്‍പ്പര്യം ഉണ്ടാവേണ്ട കാര്യമില്ല തന്നെ. ഷോഡശ സംസ്കാരങ്ങള്‍ ആര്‍ജ്ജിക്കുന്നത് ഈയൊരൊറ്റ ജന്മം കൊണ്ടല്ല എന്നത് സെമിറ്റിക് ‍വിശ്വാസങ്ങളുടെ പരിധിക്ക് വഴങ്ങുകയില്ലല്ലോ.

കാലത്തിനൊത്ത് ചലിക്കുന്നത് കാലാതീതമായ ചിലതിനെ നിരാകരിച്ചിട്ടാവരുത്. ഇനി ശ്രീകോവിലില്‍ വിഗ്രഹത്തെ തൊട്ട് പൂജിക്കാനുള്ള അവകാശത്തെച്ചൊല്ലി കേസിന് പോയി ഗുരുവായൂര്‍ കണ്ണനെ എല്ലാവര്ക്കും തൊട്ട് പൂജിക്കാം എന്നൊരു നിയമം കൂടി വരാം. ‘വടക്കെ ഇന്ത്യയില്‍ കേദാരനാഥനെ ഞാന്‍ തൊട്ടല്ലോ’ എന്ന ന്യായവും പറയാം. സമ്പ്രദായങ്ങളിലുള്ള വ്യത്യാസങ്ങള്‍, ആചാരക്രമങ്ങള്‍ എന്നിവയിലെ വൈജാത്യങ്ങള്‍ എന്നിവയാണ് ബഹുസ്വരത മുഖമുദ്രയായ സനാതനധര്‍മ്മത്തിന്‍റെ കാതല്‍. അവയെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാതെ നടത്തുന്ന വാദമുഖങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സ്വയം നമ്മെത്തന്നെയല്ലേ?

സുപ്രീംകോടതി ശബരിമലയില്‍ ആചാരലംഘനം അനുവദിച്ചത് ഭാരതത്തിന്‍റെ അടിസ്ഥാനസ്വഭാവമായ ബഹുസ്വരതയ്ക്ക് എതിരായ വിധിയാണ്. ബഹുസ്വരത സംസ്കാരത്തിന്‍റെ ഭാഗമായി ജീവിക്കുന്നവരുടെ സ്വരം ബഹളത്തിനിടയില്‍ കേള്‍ക്കാതാകുന്നു. എല്ലാ ക്ഷേത്രാചാരങ്ങളും ഒരു വിധത്തിൽ മാത്രമേ പാടുള്ളു എന്ന വാശി പരിമിതമായ അറിവിന്‍റെ പ്രകടനമാണ് എന്ന് പറയാതെ വയ്യ. ക്ഷേത്രങ്ങളിലെ നിവേദ്യം (കല്ലിന് എന്തിനാ പായസം വച്ചു നല്‍കുന്നത് തുടങ്ങിയ വാദങ്ങൾ ആവാം), ദേവീക്ഷേത്രങ്ങളിലെ തൃപ്പൂത്ത് ആഘോഷം എന്നിവയെല്ലാം അപരിഷ്കൃതം എന്നു പറഞ്ഞ് ഇനിയും കേസു കൊടുക്കാം. ഒടുവിൽ എല്ലാവരും പാന്റ്സും ഷർട്ടും ഷൂസുമൊക്കെയിട്ട് ‘മാന്യൻമാ’രായി ക്ഷേത്രങ്ങളിലെ 'സർവ്വീസ്' നു പങ്കെടുക്കുന്ന ഒരു സുന്ദരകാലം വരുമായിരിക്കും അല്ലെ? അമേരിക്കയിലും കാനഡയിലും നേറ്റീവ് ഇന്ത്യന്‍സിനെ ‘മാന്യന്മാ’രാക്കിയതിന്റെ കേടു തീര്‍ക്കാന്‍ തലമുറകള്‍ കുറെയേറെ കടന്നിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.

നാം നല്ലൊരു വ്യാപാരസ്ഥാപനം ഉണ്ടാക്കുമ്പോള്‍ അതിലുണ്ടാക്കുന്ന ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം സ്വയം തീരുമാനിച്ച് അതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്ത് വയ്ക്കുന്നതുപോലെയാണ് ക്ഷേത്ര സങ്കല്‍പ്പരീതികളും. ക്ഷേത്രം ISO 9000 എന്നൊരു ലേഖനം കുറച്ചു നാള്‍ മുന്‍പ് എഴുതിയിരുന്നു. താല്‍പ്പര്യമുള്ളവര്‍ക്കായി ലിങ്ക് ഇതാ:  
ക്ഷേത്രം ISO 9000- കലാകൌമുദി
https://drive.google.com/…/0Bznlf5vp9c60eHNrbUgzQ0M5N…/view…

Friday, September 21, 2018

Chardham Yatra 2: Experiencing Ganga Arathi at Five holy abodes!

Chardham Yatra 2: Experiencing Ganga Arathi at Five holy abodes!

During the Chardham Yatra, we were fortunate to take part in the Ganga Arathi at five great locations where the river Ganga is indeed the life blood of the region. Ganga is not just a river for most of the people in India as the river is holy and wholesome for so many reasons. At some locations, the river is as wide as two or three kilometers; at some locations, it’s flow is uncontrollably fast; and at other locations it emanates an incessant base tone (adhra-sruthi), fit for a meditative mood.


Ganga Arathi at Varanasi (Kashi): This is probably the most theatrical among all the Ganga Arathi’s I have attended. Ganga was full and the government was not allowing any boats to run at or near the Dashashwamedha Ghat. The water level of Ganga at this ghat can go up and down several meters within a few hours. But that didn’t stop the crowd from gathering in the thousands to witness and part take in the Ganga Arathi. The stage was atop an ashram building at the ghat. The ghat was pretty clean – a sign of Swacch Bharath-Clean Ganga- initiatives starting to take effect. A group of a dozen or so young men got on to the stage ready in their finest dhothi outfits holding brass lamp stands that were beaming with golden hue as the sun was about to set. The Arathi was preceded by the chanting of Hanuman Chalisa, Ganga Stothram and other hymns. The young priests gave oblations and did Arathi to mother Ganga in a dance like motion raising and lowering the lamp lit with multiple wicks.


Last time when I attended the Arathi there, I was sitting on a boat at the same ghat, facing the Arathi lamps and when the Arathi was over, the boat took us back to Assi ghat passing the Manikarnika ghat and Harishchandra ghat where funeral pyres were still burning actively, performing their respective ultimate Arathis to mother Ganga. A serene, surreal, out of the world experience. 


Ganga Arathi at Haridwar – At Haridwar the daily Ganga Arathi occurs at Hari Ki Pouri – A centre created a long time back to conduct Ganga Arathi at the Brahma Kund. This is also the location for Kumbhamela that occurs once every twelve years. We can see a number of bridges across the Ganga here constructed to manage the Kumbhamela crowd. Daily crowd attending the Arathi would run into a few thousands whereas during the Kumbhamela, it would be in the millions. Brahma Kund here is revered as the place visited by both Hari (Vishnu) and Hara (Shiva).  According to scriptures, a drop of the divine nectar fell at Brahma Kund as the nectar pot was being carried by Garuda over the sky. Mother Ganga enters the plains, leaving the mountain region at Hari Ki Pauri. The flow of water is fierce and on the neatly laid out stone paved ghats, there are steel chains attached the concrete base for people to hold on as they take a holy dip in the Ganga. Daily Arathi at Haridwar is a spectacle of events that include chanting of bhajans, scriptures, mantras and finally singing the Arathi song as the sun sets. All the nearby temples on the banks of Ganga are open for visitors.  An atmosphere is filled with spiritual energy. So much to take in!


Ganga Arathi at Uttar Kashi – Uttar Kashi is supposed to be a Soumya Kashi –a milder Ganga in comparison with her flow in Haridwar. After the Yamunotri darshan, on the way to Gangotri, we stayed at Uttarkashi for a day. Kashi Vishwanatha Temple of Uttarkashi is situated near Ganga and the city is full of Ashrams and temples. Kailasa Ashram, Tapovan Kutir (Chinmaya Mission), Hanuman temple etc. are all very quiet to give seekers a contemplative mood. It is said that Kashi is for Sravanam (listening to scriptures) and Rishikesh is for Mananam (analytical exploration of the scriptures) and Uttar Kashi is for Nidhidhyasanam (contemplation and meditation). Ganga Arathi here was a low key celebration with a group of young men from a nearby Sanskrit Institute under the guidance of their masters performing bhajans and Arathi on a daily basis. They were gracious enough to allow the visitors to use the arathi lamp and take part in the Arathi. As the sun set in, the only sound we could hear was the base tone – adharasruthi- of mother Ganga and we chanted Hara Hara Gange as we submitted our oblations to her. A meditative and serene twilight. All talks end. Silence is powerful. 


Ganga Arathi at Rudraprayaga – As we travelled from Joshi Math to Rishikesh, we came across Rudraprayag and Devaprayag. Rudraprayag is the confluence of Alakananda and Mandakini Rivers and Devaprayaga is the confluence of Bhageerathy and Alakananda, forming the river Ganga after the confluence. At Rudraprayaga, we missed the daily evening Ganga Arathi, but we were even more fortunate to part take in the Ganga Arathi conducted by a lonely Sadhvi – Sanyasini. She was not in a hurry, but she ensured that each of her step is careful and well considered. This Amma did a special Pooja for Siva and Hanuman at their respective altars. She showed us the place where Sage Narada obtained his famous lute Mahati. Then she proceeded to do the Ganga Arathi. This Amma’s lonely mid morning Arathi to mother Ganga at the Rudraprayaga confluence was the highlight of all the Arathis we attended. A mother paying tribute to the mother of all life forms. Soulful, contemplative, yet a powerful celebration of life. 


Ganga Arathi at Rishikesh: Rishikesh is a famous centre for all spiritual seekers. It is the head office location for the Divine Life Society, Sivananda Ashram, Paramarth Nikethan Ashram, etc. There was this girl doing a bit of business and service to visitors by selling Diyas and flower plates to be submitted to mother ganga as part of the individual arathi.

After crossing the Ganga through the Ram Jhula bridge, we reached the river bank where the evening activities were in full swing. 


The celebrations culminating in the Ganga arathi at Paramartha Nikethan in front of the huge statue of Lord Siva is something to be experienced. The river ghat is well decorated and lit with special seats for the visitors and dignitaries. Bhajans and chanting starts early in the evening and at the twilight, Swami Chidananda Saraswathi and his disciples raised the multi wicked Arathi lamps to respect and revere mother Ganga. The Arathi was vibrant and full of energy. Witnessing all these festivities was Lord Siva in a pure contemplative mood.

The swami has a number of Brahmachari students and disciples from all over the world attending the daily Arathi and they run a monastic school near by. After the Arathi we attended a great satsang led by Sadhvi Bhagavathi Saraswathi, a westerner lady monk who has made Rishikesh her home. She came there two decades ago after getting her Ph. D in psychology from Stanford. 


After taking part in the Ganga Arathi at Kashi, Haridwar, Uttar Kashi, Rudraprayag, and Rishikesh, I am convinced that showing respect to this holy river, addressing it as mother Ganga, is apt and indeed very powerful. No one needs to teach people how to treat these life giving streams and nature in general. Even while using the river for their day to day use, I could see that people are very respectful to their Ganga ma. The fire that burns inside each and every seeker as their life force, enlivened in their daily activities itself is an arathi to mother Ganga. Ganga is an emotion, mother, a deity and a living goddess.




Char Dham Yatra 1. – Wonderful experience of the Himalayan terrain.

Char Dham Yatra 1. – Wonderful experience of the Himalayan terrain.
Viswettan and I just returned from the Char Dham Yatra– Visited the four Dhams- Yamunotri, Gangotri, Kedarnath and Badarinath. Before that we went to Kashi- Varanasi as well. Enroute Chardham, visited Uttar kashi, Rudra Prayaga and Devaprayaga. At Uttar Kashi and Gangotri, we were fortunate to visit the two Tapovan kutirs –where Sri Tapovanji Maharaj- Gurudev of Swami Chinmayananda spent most of his life time inspiring generations of aspirants. All the sites and pilgrim centres were really wonderful to see and experience. We were limited only by our own ability to live by their sights, smells, touch and sounds! All these sites are in the State of Uttar Khand – really a land of gods – true deva bhoomi. The greenery is lush and vibrant; the terrain is dramatic. Each of these centers is inspirational to spiritual seekers and exciting to the adventure oriented.

Yamunotri Dham

Gangotri Dham


The Himalayan roads are excellent when they are drivable; otherwise they can be very dangerous. We have had many occasions of delays and stoppages due to landslides, rains and instances where the road simply disappeared a few feet ahead of us. But the people there are very resourceful. Usually the repairs were done sooner than expected, within two-three hours and we were back on our way. In all such instances we had one or two ways to go ahead or get out of the harms way. In one such places where a portion of the road ahead had the continued hazard of rock falling (football size boulders falling from a two hundred ft. mountain slope), on the way to Yamunotri, we stopped and got out of the car, looking for options to pass that stretch of the road. There was a major mountain on one side and a deep valley and cliff on the other side. Suddenly a few horses and their masters showed up and offered to take us through the valley and through a couple of villages, crossing a forest, a flower valley, couple of water crossings and some farmer’s fields – It took about 3 hours to reach the other side of the danger zone and there we got a share taxi – jeep to continue the journey.

Kedarnath Dham

I would recommend this Yatra to anyone with an open mind– please ensure that you have ample time and a reasonably good amount of cash on you as the tour program and routes can change any time during the Yatra.
Badarinath Dham

With Rawalji of Badarinath


Sunday, July 22, 2018

Bh.P. 1.1.1. Deliberations – At the 17th World Sanskrit Conference,


Bh.P. 1.1.1. Deliberations on the First Shloka of Shrimad Bhagavatham
– At the 17th World Sanskrit Conference, University of British Columbia,
Vancouver, Canada. 9-13 July 2018


When I heard that the 17th World Sanskrit Conference (2018) is coming to Vancouver, I was excited. This world-wide event is the premier conference in Sanskrit that occurs only every three years. Major universities and organizations take turns in conducting this and there is a stiff competition of sort in getting the conference venue approved for a city, quite like the selection for the Olympics venue. Last year’s conference was in Bangkok and the one previous to that was in New Delhi.  The next conference is scheduled to be in Canberra, Australia, in 2021. I didn’t register for it as I thought that the conference would be academic in nature with a lot of ‘dry’ discussions on grammar, usages, and ancient textbooks in Sanskrit which may not have any relevance to our day to day life or would be of my taste. I couldn’t attend the conference in full but I was privileged to attend a few paper sessions and a wonderful theatre performance of Koodiyaattam – the longest surviving Sanskrit drama form preserved mainly in Kerala. The performance and lecture demonstrations given by the Nepathya troupe was really wonderful. They demonstrated how an unbroken artistic tradition of more than one thousand years of the classical culture of India has been kept alive for centuries. The conference was inaugurated by the Indian Human Resources Development Minister Prakash Javedkar and attended by many eminent personalities including the famed ‘slumdog millionaire’ author Vikas Swarup who is the High Commissioner of India to Canada. Some six hundred scholars attended the conference where more than five hundred papers were presented on various themes. Bhagavatham was one of the streams where scholars presented their views and postulated their theories.

In the Bhagavatham session, I was captivated by the fact that the academicians – two professors from Japan and two from the United States of America took the first shloka of Bhagavatham and went into the minute details and purport of the shloka corresponding to various schools of spirituality – namely advaita, vishshta-advaita, and dvaita with a number of variations attributed to each of them.
The first shloka of Bhagavatha Puranam (Bh.P. 1.1.1) is as follows:

janmādy asya yato ’nvayād itarataś cārtheṣv abhijñaḥ svarāṭ
 tene brahma hṛdā ya ādi-kavaye muhyanti yat sūrayaḥ
tejo-vāri-mṛdāṁ yathā vinimayo yatra tri-sargo ’mṛṣā
 dhāmnā svena sadā nirasta-kuhakaṁ satyaṁ paraṁ dhīmahi

One meaning of this shloka can be summarized as follows: In this world, the creation, maintenance, and destruction are occurring due to a complex, but well-ordained integration and disintegration of matter. The power that makes these three folded activities possible is indeed the consciousness that is pervading each and every living being. It is the same force that gave the creator Brahma the knowledge of Vedas which in turn imparted the ability in him to create the world. Even great scholars retreat from defining or explaining this baffling phenomenon, as words fail in doing so.  In a desert, we see water in a mirage. Although it is merely an illusion, we feel that it is for real. Likewise, the five basic elements- the space, air, fire, water and earth – interchange, combine and conglomerate with each other mysteriously to project various scenarios and images in front of us that look and feel very much real to us. In the same way, the world made up of three basic qualities – the sattva, rajas , and tamas also appear before us as real.  Let us meditate upon this power, the eternal self-effulgent ultimate truth, untainted by illusions.

Professor Tomohiro Manabe (Japan Society for the Promotion of Science) presented a paper on Bh.P 1.1.1. with the various interpretations of dhimahi. He used Madhusudana Saraswati’s commentary for this and explained the importance of the term dhimahi in the Advaita, Satvata and Bhakthi schools of philosophy.  The shloka inspires the reader to meditate upon the ultimate truth and he postulates that the process of meditation differs in accordance with the three points of view. Also, the three schools have different takes on the meaning of ‘highest truth’. Dhimahi is contemplation (nidhidhyasana) as per advaita philosophy and it is veneration (upasana) in Satvata tradition and meditation (dhyana) according to Bhakthi school. There is also a fourth meaning of dhimahi brought up by Madhusudana i.e., comprehension (pratipatti). The professor postulates that this interpretation of dhimahi as comprehension makes more sense as the ‘highest truth’ is understood differently by different schools. He goes on to argue that meaning and essence of the whole 12 books of Bhagavatham are summarized in the word Dhimahi.  Listening, thinking, and contemplating on Brahman = atman is the essence of the advaita tradition and the highest truth is “That Thou Art” (tat tvam asi).

In the Satvata school, a variation in the advaitic tradition, the Vyuha theory is considered with four states of supreme atman, with deities Vasudeva, Samkarshana, Pradyumna and Aniruddha. The highest truth is the supreme atman, represented by Vasudeva who is the pure unconditioned consciousness. Here the ‘dhimahi’ of highest truth is in the sense of veneration (upasana). An opposing view for this is presented by posing a question that how can you do upasana of the unconditioned truth? The answer to that is: by meditation on the other three - Samkarshana, Pradyumna and Aniruddha to get to Vasudeva. In the Bhakthi school, the dhimahi is considered only in terms of dhyana with an implied meaning of the same interpreted as contemplation (pratipatti). Here the highest truth is Krishna. “krishnatu bhagavaan swayam” and he is none other than Vasudeva, the unconditioned supreme atman. The paper concludes with a statement that the dhimahi is different for different schools depending on the definition of the ‘highest truth’ although a lot of similarities can be seen.

Professor Kiyokazu Okita of the Sophia University, Tokyo, presented a paper quoting the commentaries on Bh.P 1.1.1 by Madhva and Vijayadhvaja where they reject the concept of absolute monism. Basically, the school of dualism rejects the advaita school of thoughts. It is stated that Madhva’s commentaries predate advaitic commentaries of Sankara. Madhva’s commentary includes two basic tenets of dualism – absolute independence of Vishnu and the reality of the world, thus rejecting the concepts of absolute monism and the idea that the world is illusory. Here the highest truth is Vishnu, who is supremely independent with the eight-fold powers to create maintain, and destroy the world. Dhimahi here is taken in the sense of ‘I reflect’ (chintaye). In conclusion the professor comments that Madhava’s interpretation didn’t get the attention it deserves among the scholars and he wants this interpretation as an alternative to the often held perception of Bhagavatam as advaitic in general.

The third paper presentation I attended was that of Professor David Bucha of Brown University, USA. He was talking about the 18th-century Gauḍīya Vaiṣṇava Vedānta theologian, Baladeva Vidyābhūṣaṇa, who composed a commentary on the Bhāgavata Purāṇa in which the influence of several sources can be demonstrated. Professor Bucha’s paper examines Baladeva’s commentary on the Bhāgavata Purāṇa’s theologically dense opening verse, Bh.P 1.1.1. identifying sources and highlighting his departures from his predecessors. The paper suggests that Baladeva, who played a central role in defending the Gauḍīya Vaiṣṇava tradition in Jai Singh’s court sought to engage an audience outside of that tradition.  

The fourth paper is by Arun Brahmbhatt St. Lawrence University (New York, NY, USA) gave an interpretation of Bh.P. 1.1.1 in accordance with the Swami Narayana Tradition. In that tradition, Sanskrit commentators have encoded Sahajānand Svāmī’s unique interpretation of the first verse of the Bhāgavata Purāṇa. Sahajānand Svāmī’s interpretation is focused on the latter half of the verse, including a reading of the word “dhāmnā” that emphasizes the ever-present manifest form of God on earth. This is critical to the Swami Narayan sampradāya’s teaching that Sahajānand Svāmī himself is the manifestation of parabrahman.

Shrimad Bhagavatham is a unique scripture as it satisfies the needs of anyone who ponders over life– whether he is a theist or atheist.  It is not just a scriptural text- it is the Lord Himself! Among the spiritually inclined - all the three categories of them, dvaitins (the Lord and I are separate), vishishta-advaitins (Lord and I have a special bond) and advaitins (there are no two- Lord and I are one) – use Bhagavatham to explain and promote their positions as they all take Bhagavatham as their authentic text. If you ask a Krishna-devotee, he sees the Bhagavatham as “Krishnastu bhagavan swayam” (Krishna is God, present in/as Bhagavatham). For an advaitin the holy book is full of metaphors that take him to the deeper realms of contemplation and meditation to seek and reach the ultimate divine, the Brahman. In essence, Bhagavatham is the scripture extraordinaire in that it contains references to everything that one can imagine. Geography (details of Jambudweepa for example) to astronomy, astrology, and physics to metaphysics, human psychology, and their divine interventions are all subject matter of Bhagavatham.

Being a scripture written by the Master Sage Vyasa, there is no wonder that the literal and poetic quality of the book is awe-inspiring and incomparable. Having composed all the Vedas and Puranas, Sage Vyasa was apparently not content with his contributions!. He felt that he still lacks something that is hard to describe in words. The story goes that the celestial Sage Narada came to his counsel and asked him to write yet another book extolling the virtues of ‘knowledge’ that is full of glories (Bhagas) of the Lord.  Yes, the Bhagavatham is a book that is full of eternal glories of the Divine-Ultimate or God. It is also known as the 5th Veda- the first four being Rig, Yajus, Sama & Atharva Vedas. It is an encyclopedia of spirituality. Having done this enormous task of writing scripture with 18000 verses in 12 Cantos comprising of 335 Chapters, the Sage was content!.
What we have seen here in the World Sanskrit Conference is just the study of the first shloka of Bhagavatham and the work is still not complete. Within the Bh.P. 1.1.1, we see that the world scholars have brought up various insights and commentaries and I am sure the study is still underway at various parts of the world to come up with more and more insights. However, throughout the conference, I felt that the deliberations of the Bhagavatham session to be purely academic in nature and the presentations were quite ‘dry’ in their deliberations.