Saturday, April 24, 2021

മൂന്നാമൂഴം- സ്വപ്നസമാനമീ മാനസ സഞ്ചാരം

മൂന്നാമൂഴം- സ്വപ്നസമാനമീ മാനസ സഞ്ചാരം 

ഡോ. സുകുമാർ കാനഡ 

“വ്യാസോച്ഛിഷ്ടം  ജഗത്സർവ്വം”.

“പെരുക്കൂ വള്ളത്തോളിനെ പത്തു കൊണ്ടോ നൂറു കൊണ്ടോ

ലഭിച്ചേക്കാം നിങ്ങൾക്കൊരു ഷേക്സ്പിയറെ.

പെരുക്കൂ ഷേക്സ്പിയറെ പത്തു കൊണ്ടോ നൂറു  കൊണ്ടോ

എന്നാലും ലഭിക്കില്ലൊരു വേദവ്യാസനെ.”

    ശ്രീമതി എം.പി.ഷീലയുടെ മൂന്നാമൂഴം വായിച്ചു വച്ചതേയുള്ളു. എത്രയെടുത്താലും ഒഴിയാത്ത ആവനാഴിയോ കലവറയോ ഒക്കെയാണ് ഇതിഹാസങ്ങളും പുരാണങ്ങളും. ഈ അനന്തസാഗരത്തിലും വ്യാസമൗനങ്ങൾ തിരഞ്ഞു പോകുന്ന മനീഷികൾ ഏറെയാണ്. കെ എം മുൻഷിയുടെ ‘കൃഷ്ണാവതാരം’ സീരീസ്, കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടനം’, പി.കെ.ബാലകൃഷ്ണന്‍റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ തുടങ്ങി വളരെ പ്രശസ്തങ്ങളായ അനേകം കൃതികൾ മഹാഭാരതത്തെ അവലംബിച്ച് എഴുതപ്പെട്ടിട്ടുണ്ട്. എം.ടി.യുടെ അതിപ്രശസ്തമായ ‘രണ്ടാമൂഴ’ത്തെ മലയാളികൾക്ക് മറക്കാനാവില്ല. അങ്ങിനെയിരിക്കുമ്പോഴാണ് “മൂന്നാമൂഴം” എന്ന ശ്രദ്ധേയമായ പേരോടു കൂടി പുതിയൊരു രചന പുറത്തു വരുന്നത്. ചെറിയൊരു പിണക്കത്തോടെയാണ് മൂന്നാമൂഴം എന്ന പേരിലേക്ക് ഞാനെത്തി നോക്കുന്നത്. പ്രശസ്തമായ കൃതിയുടെ നിഴൽ പറ്റിയ നാമം എങ്ങിനെയതിനോട് നീതി പുലർത്തുമെന്നൊരാശങ്ക ഉള്ളിലുണ്ടായിരുന്നു - എന്നാൽ പുസ്തകം വായിച്ചു വന്നപ്പോൾ, അതിലെ ആശയഗരിമയും പുതുമയും കണ്ടു രസം പിടിച്ചപ്പോൾ, മൂന്നാമൂഴമെന്ന പേരല്ലാതെ മറ്റൊന്നും ഈ സ്വപ്നസമാന മാനസസഞ്ചാരത്തിനു ചേരുകയില്ല എന്ന നിറവിലേക്കാണ് ഞാൻ ഉയർത്തപ്പെട്ടത്. ഒന്നിലേറെ മാനങ്ങളിൽ മൂന്നാമത്തെ അവസരത്തിനായി കാത്തു നിൽക്കുന്നത് അർജുനൻ മാത്രമല്ല എന്ന തിരിച്ചറിവിന്‍റെ പൂർണ്ണത പുരാണങ്ങളിൽ ഉള്ളതാണെങ്കിലും ഒരു നോവലിന്‍റെ   ചട്ടക്കൂടിൽ അതിന്‍റെ  പരിണാമഗുപ്തിയിലേക്ക് ഷീല നമ്മെ കൊണ്ടു പോകുന്നത് ഏറെ പ്രിയതരമായ, ഒരുപക്ഷേ ഉൽക്കണ്ഠയുണർത്തുന്ന ആത്മാന്വേഷണ പാതയിലൂടെയാണ്.  ഒരു പക്ഷേ രണ്ടാമൂഴത്തേക്കാൾ എനിക്ക് മൂന്നാമൂഴം ഏറെ പ്രിയപ്പെട്ടതാവാനുള്ള കാരണവും അതായിരിക്കണം.

    പുരാണകഥകളിലെ ഊടും പാവും ആഴത്തിൽ തിരിച്ചറിഞ്ഞ് ആസ്വദിച്ച ഒരു വായനക്കാരിയുടെ ജന്മസാഫല്യമാണ് ഈ നോവലെന്ന് പറയാൻ തോന്നുന്നു. ജന്മജന്മാന്തരങ്ങളിലൂടെ കടന്ന് പോകുമ്പോഴും കൃഷ്ണ എന്തു കൊണ്ടാണ് കൃഷ്ണപ്രിയയായിത്തന്നെ നിലകൊള്ളുന്നതെന്ന് ശ്രീമദ് ദേവീഭാഗവതം ഒൻപതാം സ്കന്ധം നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. കൃതയുഗമെന്ന സത്യയുഗത്തിലെ ‘വേദവതി’ കുശധ്വജപുത്രിയായാണ് ജനിച്ചത്. അതേ വേദവതി, ത്രേതായുഗത്തിൽ ശ്രീരാമ പത്നിയായ സീതാദേവിയായി. മഹാഭാരതകഥ നടക്കുന്ന ദ്വാപരയുഗത്തിൽ ദ്രൗപദിയായത് രാമരാവണയുദ്ധം കഴിഞ്ഞ് രാമനെ പിരിയേണ്ടിവന്ന മായാസീതയാണ്. മൂന്നു യുഗങ്ങളിലും ത്രിഹായനിയായി നിറഞ്ഞാടിയ ദേവിയുടെ കഥ മാനുഷീകമായ വികാരവിചാര വിക്ഷോഭങ്ങളിലൂടെ മൂന്നാമൂഴത്തിൽ അനാവരണം ചെയ്യപ്പെടുന്നു. പുരാണ കഥകളിലെ വ്യക്തിത്വങ്ങൾ ഒരിക്കലും കറുപ്പ് - വെളുപ്പ് ദ്വന്ദങ്ങൾ അല്ല. അവർ അനേകം നിറഭേദങ്ങളും നിഴലുകളും മാനങ്ങളുമുള്ള പ്രതീകങ്ങളാണല്ലോ.

    വേദവതി ജനിച്ചയുടനേ തന്നെ ശ്രീനാരായണനെ കാന്തനായി ലഭിക്കാൻ തപസ്സിനായി പോവുകയായിരുന്നു. രാവണന്‍റെ  ദുഷ്പ്രവൃത്തികൊണ്ട് ദേഹമുപേക്ഷിക്കേണ്ടിവന്ന ദേവി അടുത്ത ജന്മത്തിൽ ജനകരാജാവിന്റെ വയലിൽ സീതാദേവിയായി വന്നു പിറന്നു. ത്രേതായുഗ ജന്മത്തിൽ തന്‍റെ  കാമനകൾ കുറെയൊക്കെ തൃപ്തിപ്പെടുത്തി മര്യാദാ പുരുഷോത്തമനായ രാമന്‍റെയൊപ്പം കഴിഞ്ഞുവെങ്കിലും ആ സംതൃപ്തജീവിതം അധികം നീണ്ടുനിന്നില്ല. വിളക്കിലെ ഒരു തിരിയിൽ നിന്നും മറ്റൊരു തിരി കൊളുത്തി  തെളിയിക്കുന്നതുപോലെ രാവണന് അപഹരിക്കാൻ വേണ്ടി നിന്നുകൊടുത്ത മായാസീതയായി ദേവി അഗ്നിപ്രവേശം ചെയ്ത് പുനരുജ്ജീവിക്കുകയാണു ണ്ടായത്.  മായാസീത രാമനുമായി ഒരിക്കലും ദേഹം കൊണ്ടോ മനസ്സുകൊണ്ടോ ഒന്നിച്ചിരുന്നില്ല. രാമരാവണയുദ്ധത്തിന് ശേഷം രാമന് മായാസീതയെക്കൊണ്ടുള്ള ആവശ്യം തീർന്നുവെങ്കിലും മായാസീത അപ്പോഴും രാമനിൽ കാമാതുരയായിരുന്നു. വീണ്ടും തപസ്സു ചെയ്താണ് അവൾ കൃഷ്ണയെന്ന ദ്രൗപദിയായത്. ഒരു പക്ഷേ ദ്വാപരത്തിൽ, മൂന്നാം ജന്മത്തിൽ തന്‍റെ പ്രാണനാഥനുമായി ഒന്നാവാൻ ദേവിക്ക് സാദ്ധ്യതയുണ്ടായിരുന്ന തെങ്കിലും തന്‍റെ അതിനുള്ള അവസരം അപ്പോഴും നിയതി അവൾക്ക് നൽകുന്നില്ല. അടുത്തുണ്ടായിരുന്നുവെങ്കിലും തനിക്ക് കൈതൊടാൻ പറ്റാത്ത അകലത്തായിരുന്നു അവളുടെ പ്രാണപ്രിയനായ കൃഷ്ണൻ. കൃഷ്ണൻ തന്‍റെതന്നെ ആത്മാംശമായ അർജുനനെ (പാണ്ഡവരിൽ ഞാൻ ധനഞ്ജയനാകുന്നു) അതിനു നിയോഗിക്കുകയാണ്. ആ ബന്ധുതയും അവൾക്ക് നല്കിയത് നിത്യവിരഹത്തിന്‍റെ വേദനമാത്രമാണ്. 

    വരുംജന്മത്തിൽ തനിക്ക് ശ്രീകൃഷ്ണനെ വരനായി ലഭിക്കാൻ തപസ്സു ചെയ്ത് രുദ്രനെ പ്രത്യക്ഷമാക്കിയ ദേവി കാമാതുരമായ അത്യാകാംഷയോടെ അഞ്ചു തവണ തനിക്ക് ഉത്തമനായ ഭർത്താവിനെ കിട്ടണമേയെന്നു പ്രാർത്ഥിച്ചുവത്രേ. പരമശിവന്‍റെ  കുസൃതിയോ ലീലയോ ആണ് ദ്രുപദപുത്രിക്ക് അങ്ങിനെ അഞ്ചു വീരൻമാരെ ഭർത്താക്കൻമാരായി ലഭിക്കാൻ കാരണം എന്ന് പുരാണം. ഇതിനു സമാന്തരമായി ധർമ്മധ്വജപുത്രിയുടെ ജന്മജന്മാന്തര കഥകളും കൃഷ്ണനുമായി ബന്ധപ്പെട്ടു തുളസീ ചരിതത്തിൽ വായിക്കാം.

    അതിനുമുൻപ് വൃന്ദാവനത്തിലെ രാധയായും ഈ ദേവി  അംശ ജന്മമെടുത്തിരുന്നു. ‘നാരായണനായ’ കൃഷ്ണനാകട്ടെ ‘നരനായ’ അർജുനനിലുടെ മനുഷ്യ ജന്മസാക്ഷാത്കാരം നേടുകയും ചെയ്തു. ഒരിക്കലും ഒടുങ്ങാത്ത കൃഷ്ണവിരഹം മൂന്ന് ജന്മങ്ങളിലും കൃഷ്ണയെ പിന്തുടർന്നു. പാണ്ഡവ പത്നിയായിരിക്കു മ്പോഴും കൃഷ്ണനിൽ രാധയക്ക് ഉണ്ടായിരുന്ന പ്രണയം മനസ്സിന്‍റെ  കോണിൽ സൂക്ഷിക്കാൻ അനുവാദവും അവസരവും കിട്ടിയ മൂന്നാമൂഴത്തിൽ അവൾ സംതൃപ്തി പൂണ്ടു സായൂജ്യമടയുകയാണ്.

    ദ്രൗപദിയായി യജ്ഞകുണ്ഠത്തിൽ നിന്നു പുറത്തു വന്ന ലക്ഷ്മീദേവിയുടെ അംശാവതാരത്തിന്‍റെ  സൂക്ഷ്മതലങ്ങളും മനോവ്യാപാരങ്ങളും നോവലിസ്റ്റ് വരച്ചുകാട്ടുന്നത് അതീവ ഹൃദ്യമായാണ്. നായികാ പ്രധാനമായ, ആർജ്ജവമുള്ള ഒരു സ്ത്രീപക്ഷ രചനയായി മൂന്നാമൂഴം വിജയിക്കുന്നത് കൃഷ്ണയെ യഥാർത്ഥത്തിൽ അനേകം ചുമതലകൾ ഒരുമിച്ച് നിറവേറ്റുന്ന ഒരുത്തമ സ്ത്രീയായി വരച്ചുകാട്ടുന്നതിലൂടെയത്രേ. സ്വതന്ത്രകൃതിയാ ണെങ്കിലും അത്യന്തം ബഹുമാനത്തോടെയാണ് ഷീല ഓരോ പുരാണകഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. ക്ലാസ്സിക്കുകളോട് അകാരണമായ വൈരാഗ്യത്തോടെ ഇടപെടുന്ന അനേകം പുതുകൃതികളിൽ നിന്നും ഈ നോവൽ വേറിട്ടു നിൽക്കുന്നു. പുരാണ കഥയിൽ അമിതമായ സ്വാതന്ത്ര്യം എടുക്കാതെതന്നെ അവയെ അപഗ്രഥിച്ച് വികസിപ്പിക്കാമെന്നും അത് ഹൃദ്യമായിത്തന്നെ അവതരിപ്പിക്കാമെന്നും ഷീല മൂന്നാമൂഴത്തിലൂടെ കാണിച്ചു തരുന്നു.

    നോവലിന്‍റെ  തുടക്കത്തിൽത്തന്നെ ദ്രോണന്‍റെയും ദ്രുപദന്‍റെയും കഥയാണ് പറയുന്നത്. “പകയുടെ തീക്കനൽ പരകായപ്രവേശം നടത്തി ദ്രോണരിൽ നിന്നും ദ്രുപദനിലേക്ക് ചേക്കേറി” എന്നു പറഞ്ഞാണ് കഥ ആരംഭിക്കുന്നത്. ആ ദ്രുപദന് യാഗാഗ്നിയിൽ നിന്നും കിട്ടുന്ന യുവതിയായ മകളാണ് ദ്രൗപദി. ശൈശവവും ബാല്യവും കൗമാരവും ഇല്ലാതെ നേരിട്ട് യൗവനത്തിൽ എത്തിയവൾ. അതവളുടെ പ്രത്യേകതയും പരാധീനതയും ആയിരുന്നു. താനാരെന്ന് അറിയാത്തതിന്‍റെ വെമ്പൽ അവളെ എന്നും മഥിച്ചിരുന്നു. പൂർവ്വജന്മം എന്തെന്നറിയാനുള്ള ആകാംഷ അവളിൽ തുടിച്ചിരുന്നു. ഈ ആകാംഷയും ത്വരയും അവസാനിച്ചത് യുദ്ധവും മഹാ പ്രസ്ഥാനവും കഴിഞ്ഞ് വൈകുണ്ഠത്തിൽ എത്തിയപ്പോഴാണ്. വിവിധങ്ങളായ ധാർമ്മിക ഗുണങ്ങളിലൂടെ വിഖ്യാതരായിരുന്ന അഞ്ചുപേരുടെ പത്നിയായിക്കഴിഞ്ഞ മനഷ്യജന്മത്തെ സ്നേഹപൂർവ്വം ഓർമ്മിക്കുന്ന ലക്ഷ്മീദേവിയായി ദ്രൗപദി വായനക്കാരിലും ചിരപ്രതിഷ്ഠ നേടുന്നു.

    യുവതിയായി ജനിച്ച ദ്രുപദപുത്രിക്ക് കൂട്ടായി മാറിടത്തിൽ ഒളിപ്പിക്കാൻ എന്നും ഒരു മയിൽപ്പീലിയുണ്ടായിരുന്നു. അതിലെ നീലവർണ്ണം അവൾ കാണുക മാത്രമല്ല, അതിൽ നിന്നും മാസ്മരവിദ്യയിലെന്ന പോലെ അവൾ ഓടക്കുഴൽ നാദം കേൾക്കുകയും ചെയ്തു. ഹൃദയം പ്രണയഭരിതമാവുമ്പോ ഴൊക്കെ കൃഷ്ണവർണ്ണം  മേലാകെ പടരുന്ന കൃഷ്ണയെന്ന ദ്രൌപദിയുടെ ചിത്രം അതിതരളമായി വായനക്കാരിൽ എത്തുന്നുണ്ട്. കാമ്യമനോഹരമായ ഒരു കവിതയുടെ തലത്തിലാണ് തരുണീരത്നമായ കൃഷ്ണയുടെ ഓരോ ചുവടും നോവലിൽ വിവരിക്കുന്നത്. “നാഭിച്ചുഴിയിൽ നട്ട മയിൽപ്പീലിയിൽ നിന്നിറങ്ങുന്ന നീലവർണ്ണം”; “സ്തനകഞ്ചുകങ്ങൾക്കിടയിൽ മയങ്ങിയ മയിൽപ്പീലി”, “പീലിക്കണ്ണുകൊണ്ടു തന്‍റെ  സ്നാനം കാണുന്ന പ്രിയൻ”, “വിയർപ്പിന്‍റെ  മധുഗന്ധമേറ്റ കരിവണ്ടുകൾ”, “നീലാകാശം കൊണ്ട് മെഴുകിയതുപോലെയുള്ള ദേഹം”, തുടങ്ങിയ പ്രയോഗങ്ങൾ നോവലിന്‍റെ  കാവ്യഭാഷയിൽ അതിവശ്യങ്ങളായി അനുഭവപ്പെടുന്നു. നോവലിനു യോജിച്ച ഭാഷാചാതുര്യം.

    മത്സരത്തിൽ വിജയിച്ചു നേടിയ സമ്മാനം അഞ്ചുപേർക്കുമായി വീതിച്ച് ധർമ്മരക്ഷചെയ്തതിന്‍റെ  ന്യായാന്യായങ്ങൾ ധർമ്മത്തിന്‍റെ  അളവുകോലിൽ വച്ചു മാത്രമാണ് നോവലിസ്റ്റ് വിവരിക്കുന്നത്. പുതിയ കാലത്തെ, കലിയുഗത്തിലെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല അതെന്ന അനാവശ്യ വിവാദത്തിലേക്ക് കടക്കാതെ വ്യാസനിർമ്മിതിയായ ദ്രൗപദിയെ നമുക്ക് മുന്നിൽ പൂർണ്ണവനിതയായി നോവലിൽ അവതരിപ്പിക്കുന്നത് അതിമനോഹരമായാണ്. നവവധുവായി കൊട്ടാരത്തിൽ വന്നു കയറുന്ന സപത്നി സുഭദ്രയെ സ്വീകരിച്ചാനയിക്കുന്ന രാജ്ഞിയായും ഭർത്താക്കൻമാരുടെ ഓരോരുത്തരുടേയും പ്രത്യേകതകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ധർമ്മപത്നിയായും ദ്രൗപദി വായനക്കാരിൽ നിറഞ്ഞു നിൽക്കും. കർണ്ണന്‍റെ  പത്നിയായ വൃഷാലി ഒരു നിമിഷം വന്ന പോകുന്ന കഥാപാത്രമാണെങ്കിലും എത്ര ആർജ്ജവത്തോടെയാണ് പറയുന്നത്, തന്‍റെ  ഭർത്താവ് പാഞ്ചാലദേശത്ത് സ്വയംവരമത്സരത്തിന് വന്നത് സ്ത്രീകാമിയായതുകൊണ്ടല്ല തന്‍റെ  അസ്ത്രവിദ്യ പ്രദർശിപ്പിക്കാനായിട്ടാണ് എന്ന്!

    കുന്തീദേവി മറ്റൊരു പ്രമുഖ കഥാപാത്രമായി നോവലിൽ വരുന്നുണ്ട്.  അഞ്ചാൺമക്കൾ ഉള്ള രാജ്ഞി, മുടങ്ങാതെ പുത്രപൂജകൾ ചെയ്ത് ആറ് ദീപങ്ങളാണ് ദിവസവും ഗംഗയിൽ ഒഴുക്കാറുള്ളത്.! ആറാമത്തെ ദീപത്തിന്‍റെ  രഹസ്യം ആ അമ്മയുടെ ഇടനെഞ്ചിൽ എന്നും നീറിക്കൊണ്ടിരുന്നു. അഞ്ചു പേരും ഓരോ ദിവസങ്ങളിൽ താലിചാർത്തി വിവാഹം ചെയ്ത ശേഷം ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ മഞ്ഞുരുകാൻ വേണ്ടി തന്‍റെ  മക്കളോട് അവരവർക്ക് ചേർന്ന രീതിയിൽ നവവധുവിനെ സന്തോഷിപ്പിക്കാൻ കൂന്തീദേവി  ആവശ്യപ്പെടുന്നു. അതിസുന്ദരമാണാ നിർദ്ദേശങ്ങൾ. "ഭീമാ, യാജ്ഞസേനിക്ക് മാല കോർക്കാൻ ഇഷ്ടമുള്ള പൂക്കളിറുത്ത് കൊടുക്കരുതോ? " അങ്ങിനെ ഓരോരുത്തരോടും അമ്മ ആവശ്യപ്പെടുകയാണ്. കൃഷ്ണയെന്ന പാഞ്ചാലി ഒരോ ഭർത്താക്കൻമാർക്കും ചേർന്ന, വിവിധ തരക്കാരിയായ ഭാര്യയായിരുന്നുതാനും. അവരിൽ ഭീമസേനൻ മാത്രം താമരഗന്ധിയായ ഭാര്യയെ അക്ഷരാർത്ഥത്തിൽ  പൂജിച്ചിരുന്നുവത്രെ! തന്‍റെ ഭാര്യ സാക്ഷാൽ ലക്ഷ്മീദേവിതന്നെയാണെന്ന് ‘സേനന്’ അറിയാമായിരുന്നു. സ്യമന്തകപുഷ്പം തേടി വൃകോദരൻ കാട്ടിൽ പോകുന്ന കാര്യവും നോവലിൽ പെട്ടെന്ന് പറഞ്ഞു പോവുന്നുണ്ട്.

    വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ഒഴികെ ഒരിക്കലും താൻ സ്വയംവരം ചെയ്ത  ഇഷ്ടഭർത്താവിന്‍റെ  സാമീപ്യം ആഘോഷിക്കാൻ ദ്രൗപദിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ അർജുനന് ദ്രൌപദിയിൽ കുട്ടികളും ഇല്ല. ഈ അർജുനവിരഹം തന്നെയാണ് കൃഷ്ണയ്ക്ക് ജന്മാന്തര ശാപമായി കൂടെയുണ്ടായിരുന്ന കൃഷ്ണവിരഹം. അതീ മൂന്നാമൂഴത്തിലും തന്നെ വിടാതെ പിന്തുടരുന്നു എന്ന് അവൾ തിരിച്ചറിയുന്നു. 

    മഹാഭാരത കഥയിലെ പ്രധാന സന്ദർഭങ്ങളായ ദ്രൗപദീ സ്വയംവരം, രാജസൂയം, ചൂതുകളി, വസ്ത്രാക്ഷേപം, വനവാസം എന്നിവയെല്ലാം ദ്രൗപദിയുടെ കാഴ്ചയിലൂടെയും മനോവ്യാപാരങ്ങളിലൂടെയും നമുക്ക് തൊട്ടറിയാം.  എന്നാൽ മഹാഭാരതയുദ്ധവും മഹാപ്രസ്ഥാനവും മറ്റും വിഷയത്തിൽ നിന്നും വിദൂരമായതിനാൽ ആവണം, നോവലിൽ ഒഴിവാക്കിയിട്ടുണ്ട്. നോവലിന്‍റെ  അവസാനഭാഗം അല്പം തിടുക്കം കാട്ടി അവസാനിപ്പിക്കുന്നതുപോലെ തോന്നിയത് ഇനിയും വായിച്ചു മതിയായില്ല എന്നതിന്‍റെ ലക്ഷണം ആകാനും മതി. എങ്കിലും മാജിക്കൽ റിയലിസത്തിന്‍റെ  മാസ്മരികതയിലേക്ക് വായനക്കാരനെ നയിക്കുന്ന പരിണാമഗുപ്തിയാണ് നോവലിന്‍റെ ചാരുത വർദ്ധിപ്പിക്കുന്നത്.

    അടുത്ത കാലത്ത് ആയിരം കോടി രൂപ ബഡ്ജറ്റിൽ വലിയൊരു സിനിമയെടുക്കാൻ പ്ലാനിട്ടിരുന്നുവല്ലോ. അതിന് പകരം അതിന്‍റെ  പത്തിലൊന്ന് ബഡ്ജറ്റിൽ ആർജ്ജവമുള്ള സ്ത്രീത്വം എന്നെന്നും ആണുങ്ങൾക്ക് പ്രചോദനാത്മകമായി വർത്തിക്കുന്നതിന്‍റെ കഥ കാവ്യാത്മകമായ ഒരു സിനിമയാക്കുന്നത് കാത്തിരിക്കുന്ന ഒരാസ്വാദകനാണ് ഞാൻ. “മൂന്നാമൂഴം” എന്ന പേരിൽത്തന്നെയാവട്ടെ ആ ദൃശ്യകാവ്യം. 

24 ഏപ്രിൽ 2021 


Saturday, April 3, 2021

Lumbini- Sree Buddha’s Birthplace - Yatra Magazine (Mathrubhumi) April 2021 – English Version

 Lumbini- Sree Buddha’s Birthplace

Text and Photographs: Dr. Sukumar Canada

Yatra Magazine (Mathrubhumi) April 2021 – English Version


I was traveling to Lumbini, returning from Kathmandu which had recently suffered severe damages due to a major earthquake. Manesh, a friendly Nepali guide and driver reminded me “sir, you must come again. There are more places to see in Kathmandu. You have my number. May your travel to Lumbini and to India after that, be safe. Happy journey sir.”. The bus stand was not busy, and my tourist bus was ready for the 10-hour journey. I thought he had left the bus stand, but Manesh came running to the bus again and handed me a warm packet of peanuts. He still contacts me over Facebook, asking me when I will be coming back. Since then he had resigned from his job at the agency and started running a taxi. He now owns his own taxi car!.  

The travel through the hilly terrain from Kathmandu to Lumbini was exciting but sad. On the way, I could see several remnants of collapsed temples, houses, compound walls, and pagodas. Perhaps they never had big buildings there or all of them had vanished in the earthquake. People seem to have been accustomed to their losses and they went about minding their daily business, tending their animals, cutting, and tying up bundles of grass for their feed. After an hour, the bus stopped at an eatery by the river. It was about 10 AM and my co-passenger who knew a bit of English asked me “aren’t you having your lunch?”. Apparently, their lunchtime is around 10 AM and then they will eat only dinner at about 6.00 PM. As a vegetarian, I got a mixed rice kichadi with dal and vegetables and others were feasting on chicken and mutton. As we started again, on the bus, they put a movie of Akshay Kumar, a Bollywood hit, I had never heard of. My eyes started to doze off.

Shuddhodana, the emperor of Kapilavastu was amidst the war they were engaged in against a neighboring country, but his mind was in the palace where queen Mayadevi was pregnant with their firstborn. He had not spent even one night away from the queen ever since she came into his life. Now she is almost ready to deliver, and he wanted to be with her all the time. But the royal duty calls! He would have taken her to her father’s palace himself, as it is customary for a woman to go to receive her mother’s care for the first delivery.  However, the king was able to arrange for an experienced midwife and an older army commander to accompany the queen’s royal palanquin carried by four men. A small retinue of servant maids led by the midwife followed the litter. The king waited for the war to be over with, but she could not wait any longer. The queen would give birth in a day or so, it seemed. Every time when the four men walked over a minor water stream or tripped over a pebble, the queen’s tender white tummy trembled. “I am here momma, and I am ready to see you soon”, the baby told her. Queen Mayadevi was tired. She told her maids, “let us stop, I can’t take it any longer.”

Finishing the last climb up the slope, turning the corner of a green grass meadow, they found a village road that led to a large banyan tree by a pond full of pristine water and a few lotus flowers. Banyan tree had several roots hanging from the branches as if providing additional supports to the wide canopy that surrounded the tree trunk.  The queen got down from the litter with the midwife’s help and she supported herself on one of those roots.  She could not stand or sit properly. The maids surrounded her and formed a curtain while the men waited at a distance, keeping their vigil. As if without a tinge of pain, Mayadevi gave birth to a beautiful baby boy. Or was it that the knowledge of the birth of such a noble soul was so captivating that the body forgot to transmit any pain to her psyche? She called him Siddhartha, meaning the noble one who can fulfill all that a mother would want from her son. As per their custom, the midwife untied her blouse and exposed her brimming breasts to the full moon as if to bathe them in the moonlight and fed the baby for the first time. The full moon shone the entire sky bright as a premonition to the future of this charming, effulgent baby.

The bus had reached Lumbini a couple of minutes ago. I woke up listening to the commotion. The conductor came and told me “your taxi is waiting.” The hotel I booked had arranged for it. The next morning, I went to the Lumbini village, where Sree Buddha’s birth took place. The birth location has a special metal relief and a pillar, built by the emperor Ashoka to commemorate the identity of the holy place. Ashoka, after taking to Buddhism, visited Lumbini and decreed a reduction of taxes to one-eighth of the prevailing rates, the write-up says. There we see a museum depicting the legend leading to Budha’s birth. Besides the pristine lake, inside the Mayadevi temple made of white bricks, one can see the stone used by queen Mayadevi. Photography is not permitted there.  We still can see a large banyan tree that is from the lineage of the tree that had protected the queen and witnessed the divine birth.

There are several monasteries and Buddha’s Memorials in the Lumbini village state of Nepal. This village has been established by all the countries collectively to celebrate their connection to Buddha’s teachings. Lumbini became famous after 1896 when the Ashoka Pillar was unearthed here in the village. The Lumbini village is a United Nations heritage site. It is three miles long and one-mile-wide an enclave of monasteries and meditation centers. There are no commercial buildings here and no motor vehicles are allowed inside the village. One can move around in the village on a horse carriage or on a slow boat through a canal that separates the village into East and West monasteries.  One can see ornate gateways to several mediation centers on both sides of the canal. On the Eastside, we see the traditional Theravada Buddhist monasteries. Indian, Sri Lankan monasteries are on the Eastside. On the Westside, there are Vajrayana, and Hinayana Buddhist centers. Japan, Korea, Germany, Canada, and European countries have monasteries, ashrams, and meditation training centers here.

In front of each ashram, there are green grass lawns and artificial lakes with lotus, water lilies, and other flowers. Each country seemed to have been showing their affluence in the architecture of their buildings as well as in the landscaping. I saw a group of traditional Sri Lankan pilgrims taking part in several rituals at their temple. At the end of the long canal, there is a lamp that is never allowed to be extinguished.  I took a one-horse cart to go around the village and that was a relaxing experience. A few kids from local neighboring villages gathered around and asked me to take their photos. Also, I met a few teenage monks in training. Their English was remarkably good. I noticed with interest that these boys, who were laughing and talking, went serious as I clicked a few photos. They did allow me to take photos but didn’t smile for them.

As Hindus also consider Buddha as one of Lord Vishnu’s Avatars, Lumbini is dear to them as well.  Nowadays, several people travel to Lumbini to learn Vipassana meditation. They get accommodation at the monasteries and their courses are usually residential, charged at nominal rates. Those who travel to Lumbini as tourists can stay in Bairahava, a small city near Lumbini. To go to India from Lumbini, one has to go to Bharahava first, and then to the Sonouli border.

When my taxi reached the Sonaouli border, I was ready with my passport and the OCI card. The officer asked where I was coming from. I said, ‘from Kathmandu after visiting the Pasupathinath Temple’. Then they asked where I was going. I said, ‘to visit Kashi Vishwanatha Temple. “Har Hara Mahadev”, they said and let me go without even checking my passport. From the border city, I took an ordinary bus to Gorakhpur. That was an interesting journey, to say the least. From Gorakhpur, I went to Varanasi.

For the Buddhists, there are four holy places of importance, in connection with the Lord Buddha’s life. Lumbini is the birthplace of Buddha and Bodh Gaya where He attained the Buddhahood. Saranath is the place where Buddha gave his teachings and established the Budha Dharma. The fourth is Kushi Nagar where Buddha attained Samadhi. I had the opportunity to visit three except the Kushi Nagar. Yes, Kushi Nagar, I am coming there one of these days!













Friday, April 2, 2021

ലുംബിനി – ശ്രീബുദ്ധന്‍റെ ജന്മസ്ഥലം - യാത്ര മാഗസീൻ - ഏപ്രിൽ 2021

 ലുംബിനി – ശ്രീബുദ്ധന്‍റെ ജന്മസ്ഥലം 


ചിത്രങ്ങളും ലേഖനവും: ഡോ സുകുമാർ കാനഡ  

വലിയൊരു ഭൂമികുലുക്കത്തിന്‍റെ കെടുതികളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കാഠ്മണ്ഡുനഗരത്തോട് യാത്രപറഞ്ഞ് ലുംബിനിയിലേയ്ക്ക് പുറപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന നേപ്പാളി ഡ്രൈവർ മനേഷ് പറഞ്ഞു. “സാബ്, ഇനിയും വരണം. കാഠ്മണ്ഡുവിൽ ഇനിയും കാണാൻ ഏറെയിടങ്ങൾ ഉണ്ട്. ലുംബിനിയിലേക്കുള്ള യാത്ര താങ്കൾക്ക് സുഖപ്രദമാവട്ടെ." തിരക്കില്ലാത്ത ആ ബസ് സ്റ്റാന്‍റിലെ ടൂറിസ്റ്റ് ബസ്സ് ലുംബിനിയിലേക്കുള്ള പത്തുമണിക്കൂർ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപേ മനേഷ് എന്‍റെ കയ്യിൽ ചെറിയൊരു പൊതിയേൽപ്പിച്ചു. നല്ല കപ്പലണ്ടി വറുത്തതാണ്. ചൂടുമുണ്ട്. വർഷങ്ങൾ മൂന്നു നാലു കഴിഞ്ഞിട്ടും മനേഷ് ഇടയ്ക്കിടക്ക് ഫേസ്ബുക്കിലൂടെ ബന്ധപ്പെടാറുണ്ട്.  

ഉയർച്ചയും താഴ്ചയും വളവുകളും ധാരാളമുള്ള മലമടക്കുകളാണ് വഴിനീളെ. ഭൂമികുലുക്കത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളും വീണുകിടക്കുന്ന പഗോഡകളും ധാരാളമുണ്ട്.  ചെറുതെങ്കിലും നല്ല സൗകര്യമുള്ള ടൂറിസ്റ്റ് ബസ്സ്. ഇടയ്ക്ക് ചായ കുടിക്കാനായി ബസ്സു നിർത്തി. സമയം രാവിലെ പത്താവുന്നതേയുള്ളു. അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന സഹയാത്രികൻ പറഞ്ഞു. ഇതാണിവിടുത്തെ ലഞ്ച് സമയം. ഇനി വൈകുന്നേരം ആറുകഴിഞ്ഞേ ഇവിടുത്തുകാർ ഭക്ഷണം കഴിക്കൂ. ചോറും പരിപ്പും പച്ചക്കറിയും ചേർന്നുണ്ടാക്കിയ കിച്ചടി പോലൊരു വിഭവമാണ് വെജിറ്റേറിയൻ. മറ്റുള്ളവർക്ക് കോഴിയും ആടും സുലഭം. പിന്നെ ബസ്സിലിരുന്ന് ഉറങ്ങിപ്പോയി. അക്ഷയകുമാർ അഭിനയിക്കുന്ന ഏതോ തട്ടുതകർപ്പൻ   സിനിമ ബസ്സിലെ വീഡിയോവിൽ കളിക്കുന്നു. 

കപിലവാസ്തുവിന്‍റെ മഹാരാജാവ് ശുദ്ധോദനൻ താനേർപ്പെട്ടിരുന്ന  യുദ്ധത്തിനിടയിലും മഹാരാജ്ഞി മായാദേവിയുടെ കാര്യമാണ് ആലോചിച്ചത്. വിവാഹശേഷം മായാദേവിയെ പിരിഞ്ഞ് ഒരു രാത്രിപോലും കഴിഞ്ഞിട്ടില്ല. രാജ്ഞി പൂർണ്ണ ഗർഭിണിയുമാണിപ്പോൾ. മാസം പത്തും തികഞ്ഞിരിക്കുന്നു. ആദ്യ പ്രസവത്തിന് അവൾക്ക് അമ്മ വീട്ടിൽ പോയേ തീരൂ. നാടുനടപ്പും അതാണല്ലോ. നല്ല സേനാനായകരെല്ലാം തന്‍റെ കൂടെ യുദ്ധത്തിലാണ്. അല്ലെങ്കിൽ അവരെ ആരെയെങ്കിലും കൂട്ടി രാജ്ഞിയെ വീട്ടിൽ കൊണ്ടുവിടാമായിരുന്നു. വയസ്സായെങ്കിലും വീര്യം ചോരാത്ത ഒരു പടനായകനേയും കൊട്ടാരത്തിൽ പണ്ടേ സേവനം ചെയ്യുന്ന വയറ്റാട്ടിയേയും നാലഞ്ചു തോഴികളേയും കൂട്ടിയാണ് രാജാവ് മഹാറാണിയെഒരു പല്ലക്കിൽ കയറ്റി അയച്ചത്. യുദ്ധം കഴിഞ്ഞ് ആയിരുന്നെങ്കിൽ താൻ തന്നെ രാജ്ഞിയെ വീട്ടിൽ കൊണ്ടുചെന്നാക്കാമായിരുന്നു. തിരുവയറൊഴിയാൻ ഇനി ദിവസങ്ങൾ മാത്രം. 

പല്ലക്ക് ചുമക്കുന്ന സേവകർ വല്ല കല്ലുകളിലും തട്ടിത്തടയുമ്പോൾ മായാദേവിയുടെ വയറുലഞ്ഞു. അപ്പോഴെല്ലാം ‘ഞാനിവിടുണ്ട്, ഇതാ എത്തിപ്പോയി’, എന്ന് ആ ദിവ്യശിശു അമ്മയെ അറിയിച്ചു. അനുനിമിഷം മായാദേവി തളർന്നു. കൂടെ നടന്നിരുന്ന തോഴിയോടു പറഞ്ഞു. “ഇനി വയ്യ..” 

മല കയറിയിറങ്ങി അവർ ചെന്നെത്തിയത് പച്ചപ്പ് നിറഞ്ഞ ഐശ്വര്യമുള്ള  ഒരു ഗ്രാമവീഥിയിലാണ്. നല്ലൊരു കുളവും അതിനരികെ പടർന്നു പന്തലിച്ചു വേരുകൾ താഴേക്ക് തൂങ്ങിയാടുന്ന വലിയൊരു വടവൃക്ഷവും അവർക്ക് ആതിഥ്യമരുളി. മായാദേവി പല്ലക്കിൽ നിന്നുമിറങ്ങി ആൽച്ചുവട്ടിൽ ചെന്നു. ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. തോഴിമാർ ചുറ്റും നിന്ന് മായാദേവിക്ക് മറതീർത്തു. വേദനയില്ലാതെ തന്നെ കോമളനായൊരു ശിശുവിന് മായാദേവി ജന്മം നൽകി. അതോ വേദനകളെ മായ്ക്കാനാവുന്നത്ര അസാധാരണനായ ഒരു പുത്രന് ജന്മം കൊടുത്ത അമ്മയ്ക്കുണ്ടായ ജന്മസാഫല്യം ഏതു വേദനയേയും നിഷ്പ്രഭമാക്കാൻ പോന്നതായിരുന്നുവോ? മാതാവിന് സിദ്ധമാകാൻ പോന്ന എല്ലാം നൽകാൻ കഴിവുള്ള അവനെ ആ അമ്മ അതീവ വാൽസല്യത്തോടെ വിളിച്ചു “സിദ്ധാർത്ഥൻ”. ആ നാട്ടിലെ സമ്പ്രദായമനുസരിച്ച് വയറ്റാട്ടിയമ്മ മായാദേവിയുടെ കഞ്ചുകം അഴിച്ച് ആദ്യം തന്നെ ചന്ദ്രവെളിച്ചത്തിൽ ആ അമ്മപ്പാൽക്കുടങ്ങളെ കുളിപ്പിച്ചു. പിന്നെ നവജാതശിശുവിനു സ്തന്യമൂട്ടി. ലുംബിനിയിലെ ആ പൂർണ്ണ ചന്ദ്രൻ സിദ്ധാർത്ഥനിൽ വരാനിരിക്കുന്ന പ്രബുദ്ധതയുടെ ഒരു നാന്ദിയെന്നപ്പോലെ ആ മുഖകമലത്തെ ശോഭായമാനമാക്കി...  

ബസ്സ് ലുംബിനിയിൽ എത്തിയിട്ടു് രണ്ടു മിനുട്ടെങ്കിലും ആയിക്കാണും. അപ്പോഴേ ഉണർന്നുള്ളൂ. അതേ ബസ്സ് തിരികെ കാഠ്മണ്ഡുവിലേക്ക് മടങ്ങുകയാണ്. കണ്ടക്ടർ വന്നു പറഞ്ഞു: ‘ആപ് കാ ഗാഡി ആ ഗയാ.’ നേരത്തെ പറഞ്ഞു വച്ചിരുന്ന ടാക്സിയിൽ ഹോട്ടലിലേക്ക്.  

രാത്രി വിശ്രമിച്ചിട്ട് പിറ്റേന്ന് രാവിലെയാണ് ശ്രീ ബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനി ഗ്രാമത്തിലേയ്ക്ക് പോയത്. അവിടെ മായാദേവി ഭഗവാൻ ബുദ്ധന് ജന്മം നൽകിയ സ്ഥലത്ത് ഒരു ശിലാഫലകവും ലോഹം കൊണ്ടുള്ള ഒരു തൂണും സ്ഥാപിച്ചത് അശോകമഹാരാജാവാണ്. അശോകൻ രാജാവായ ശേഷം ലുംബിനി സന്ദർശിച്ച് അവിടം ശ്രീ ബുദ്ധന്‍റെ ജന്മസ്ഥലമാകയാൽ ലുംബിനി ഗ്രാമത്തിന്‍റെ നികുതി എട്ടിലൊന്നായി കുറച്ചുവത്രേ! ലുംബിനിയിൽ ബുദ്ധഭഗവാൻ ജനിച്ചയിടത്ത് ഒരു മ്യൂസിയമുണ്ട്. അവിടെ ഭഗവാന്‍റെ ജന്മസമയം മുതൽ കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഇരിപ്പിടക്കല്ല് കാണാം. ഇഷ്ടിക കൊണ്ടു നിർമ്മിച്ച തടാകത്തിനരികെയുള്ള വെള്ളനിറത്തിലുള്ള മായാദേവി ക്ഷേത്രത്തിനുള്ളിലാണിത് വച്ചിരിക്കുന്നത്. ഇവിടെ ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല. തടാകത്തിനരികെയുള്ള ആൽമരം മായാദേവിക്ക് പ്രസവസമയത്ത് തണലേകിയ ആൽമരത്തിന്‍റെ പരമ്പരയിൽ പെട്ടതാണ്. 

നേപ്പാളിലെ ലുംബിനി പ്രദേശ് പ്രവിശ്യയിലാണ് ഏറെ ബുദ്ധസ്മാരകങ്ങളും മോണാസ്ട്രറികളും ഉള്ളത്. ബുദ്ധമതം കുറച്ചെങ്കിലും പ്രചാരത്തിലുള്ള എല്ലാ രാജ്യങ്ങളും ചേർന്നാണ് ഈ ഗ്രാമം പാനീതിരിക്കുന്നത്. 1896-ൽ രൂപൻദേഹിയിൽ അശോകസ്തംഭം കണ്ടു പിടിച്ചതിനു ശേഷമാണ് ഇന്നു കാണുന്ന രീതിയിൽ ലുംബിനി പ്രശസ്തമായത്. യുനൈറ്റഡ് നേഷൻസിന്‍റെ ഹെരിറ്റേജ് സൈറ്റുകളിൽ ഒന്നാണ് ലുംബിനി. ലുംബിനി സൈറ്റ് മൂന്നു മൈൽ നീളവും ഒരു മൈൽ വീതിയുള്ള ഒരു മൊണാസ്ട്രറി സമുച്ചയമാണ്. മറ്റ് നിർമ്മിതികളോ കച്ചവടമോ മോട്ടോർ വാഹനങ്ങളോ അവിടെ അനുവദിച്ചിട്ടില്ല. കാൽനടയായും അല്ലെങ്കിൽ ലുംബിനി വില്ലേജിന്‍റെ നടുവിലൂടെ ഉണ്ടാക്കിയ ഒരു കനാലിലൂടെയുള്ള യാത്രയും ആവാം. കനാലിന്‍റെ ഇരുവശങ്ങളിലും അതിമനോഹരമായി നിർമ്മിക്കപ്പെട്ട ആശ്രമകവാടങ്ങൾ കാണാം. കനാലിന്‍റെ കിഴക്ക് വശത്ത് പുരാതന ബൗദ്ധസമ്പ്രദായികളായ തെരവാദിന ബുദ്ധിസ്റ്റ് ആശ്രമങ്ങളാണ്. ഇൻഡ്യൻ, ശ്രീലങ്കൻ മൊണാസ്ട്രികൾ ഇവിടെയാണ്. കനാലിന്‍റെ പടിഞ്ഞാറ് വശത്ത് വജ്രയാന, ഹീനയാന ബുദ്ധിസ്റ്റ് മൊണാസ്ട്രികൾ കാണാം. ജപ്പാൻ, കൊറിയ, ചൈന, ജർമ്മനി, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ പ്രതിനിധീകരിച്ചുള്ള മെഡിറ്റേഷൻ കേന്ദ്രങ്ങളും ആശ്രമങ്ങളും അവിടെ കാണാം. 

ഓരോ ആശ്രമങ്ങളുടെ മുന്നിലും പച്ചപ്പുൽത്തകിടികളോ താമരയും ആമ്പലും നിറഞ്ഞു കിടക്കുന്ന കൃത്രിമ തടാകങ്ങളോ ഉണ്ട്. ഞാൻ സന്ദർശിക്കുന്ന സമയത്തും പുതിയ കെട്ടിടങ്ങൾ അവിടെ പണിതുകൊണ്ടിരിക്കുന്നു. ഓരോ രാജ്യങ്ങളും അവരവരുടെ സമൃദ്ധിയും ശ്രദ്ധയും പ്രകടിപ്പിക്കുന്നതിൽ മൽസരിക്കുന്നതുപോലെ തോന്നും. ശ്രീലങ്കയിൽ നിന്നുമുള്ള വലിയൊരു സംഘം തീർത്ഥയാത്രയുടെ എല്ലാ സന്നാഹങ്ങളുമായി അവിടെ എത്തിയിട്ടുണ്ടായിരുന്നു. നേരത്തെ  സൂചിപ്പിച്ച കനാലിന്‍റെ തുടക്കത്തിൽ ഒരു കെടാവിളക്ക് കത്തുന്നുണ്ട്. ഞാനൊരു ഒറ്റക്കുതിര വണ്ടിയിലാണ് അവിടം മുഴുവന് ചുറ്റിക്കണ്ടത്. അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളും മറ്റും ഏറെ താൽപ്പര്യത്തോടെ ഞങ്ങൾക്ക് ചുറ്റും കൂടി അവരുടെ ഫോട്ടോയെടുക്കാൻ ആവശ്യപ്പെട്ടു. പിന്നെ സന്യാസി മഠത്തിൽ പഠിക്കുന്ന കുറച്ച് മിടുക്കന്മാരെ കണ്ടു. അവരുടെ ഇംഗ്ലീഷ് ഒന്നാന്തരമായിരുന്നു. വളരെ ഉൽസാഹികളായി നിന്ന അവർ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ മുഖത്ത് ഗൌരവം വരുത്തി. എങ്കിലും ഫോട്ടോയെടുക്കാൻ സമ്മതിക്കുകയും ചെയ്തു.  

ശ്രീബുദ്ധനെ വിഷ്ണുവിന്‍റെ അവതാരമായി കണക്കാക്കുന്ന ഹിന്ദുക്കൾ ഏറെയുള്ളതിനാൽ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരിടമാണ് ലുംബിനി വില്ലേജ് - ബുദ്ധമതത്തിന്‍റെ രീതിയിൽ വിപാസന ധ്യാനം ശീലിക്കാനും മറ്റുമായി ഏറെപ്പേർ മൊണാസ്ട്രറികളിൽ താമസിക്കാൻ എത്തുന്നുണ്ടു്. വിനോദ സഞ്ചാരികളായ യാത്രികർക്ക് ഭൈരഹാവ എന്ന ലുംബിനി നഗരത്തിൽ താമസിക്കാം. ഇൻഡ്യയിലേക്ക് റോഡുവഴി കടക്കുമ്പോൾ ഭൈരഹാവയിൽ ചെന്നിട്ട് സൊനൌളി ബോർഡർ വഴിയാണ് പോവേണ്ടത്. 

എന്റെ ടാക്സി ബോർഡറിൽ എത്തിയപ്പോൾ കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിൽ നിന്നും വരുന്ന വഴിയാണ് എന്ന് ഞാൻ ഓഫീസറെ അറിയിച്ചു. പോകുന്നത് കാശി വിശ്വനാഥനെ കാണാനാണ് എന്നുകൂടി പറഞ്ഞപ്പോൾ പാസ്പോർട്ട് പോലും നോക്കാതെ പട്ടാളക്കാർ “ഹർഹർ മഹാദേവ” പറഞ്ഞ് എന്നെ യാത്രയാക്കി. സോനൌളിയിൽ നിന്നും ബൊരഗ്‌പൂർ വഴി വാരാണസി വരെ ഒരു ഓർഡിനറി ബസ്സിൽ പന്ത്രണ്ടു മണിക്കൂർ ചെയ്ത യാത്രയും രസകരമായിരുന്നു. 

ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട നാലു പുണ്യസ്ഥലങ്ങൾ ഭഗവാൻ ബുദ്ധന് ശ്രീബുദ്ധൻ ജനിച്ച ലുംബിനി, ബോധോദയം ഉണ്ടായ ബോധഗയ, ശ്രീ ബുദ്ധൻ ആദ്യമായി ബുദ്ധധർമ്മം പഠിപ്പിച്ച് സംഘം സ്ഥാപിച്ച സാരാനാഥ്, ബുദ്ധൻ നിർവ്വാണം പ്രാപിച്ച കുശിനഗർ, എന്നിവയാണ്. അവയിൽ കൂശിനഗർ ഒഴികെ മൂന്നിടത്തും പോവാൻ സാധിച്ചു. കുശിനഗർ, ഞാനിതാ വരുന്നൂ... 






Bodh Gaya


Bodh Gaya


Saranath


Saranath