Monday, June 7, 2021

Totem Poles of Vancouver, British Columbia - A photo feature published in Mathrubhumi Yatra, June 2021

Article Published in Mathrubhumi Yatra, June 2021

Totem Poles of Vancouver, British Columbia

Dr. Sukumar Canada

Mathrubhumi Yatra - Page 79

Vancouver is located on the west coast of Canada and is the third-most populous city after Toronto and Montreal. However, in terms of population, it is a small city by Indian standards. Just 6.3 lakh people. Vancouver is in the province of British Columbia (5.1 million). Canada's population is 35 million with a land area three times that of India and India's population is 1.4 billion. Please note that the population of Canada is only as much as the population of Kerala State, the smallest state of India. The climate here in British Columbia is generally warmer than in the eastern states of Canada. It is a comfortable place to live with no severe cold or hot climate to worry about, but the cost of living is higher than that of other provinces in Canada. Home prices are also much higher than in most of the other major cities in North America.


British Columbia is a very important place for the Native Indians (Aboriginals or First Nations people) in Canada. Here they have special constitutional rights and privileges as well. Most of the public spaces, parks, and the lands on which the universities are located are all leased by the Canadian Government from the First Nations on a long-term basis. Stanley Park is an important part of the city center and is a major attraction for tourists. It is almost a sacred place for the citizens as it is a forest park within the bounds of a major Canadian city. The Totem Poles are one of the main cultural and historic attractions of Vancouver.

Totem poles are hand-carved sculptures, made with tall trees cut by Native Indian tribes of Canada and the United States to express their culture and tribal status. Sixty tribes in Alaska and along the Pacific Northwest coast have been making Totem Poles with great care to show their cultural specialties, stories, and traditional folklore. They feature intricately sculpted and painted tall wooden poles depicting stories that have been told for generations. They are like religious icons, but the carvings on these poles are not images of gods and goddesses like the sculptures we see in the Indian subcontinent. These sculptures depict different aspects of nature in general. We can see their revered eagles, salmons, whales, bears, frogs, wolves, forests, and trees on these poles that portray legends and historical events.


Totem poles are sometimes placed in the courtyards of large houses to show their importance in the community. They are also placed to commemorate an event in history or to celebrate the memory of the late great-grandparents of a tribe or a large family. In some places, poles are set up to embarrass politicians and others who have committed wrongdoings against the people, such as accepting bribes, engaging in corruption, or criminal activities. These so-called ‘shame-poles’ are often removed when the perpetrator corrects their mistake and makes amends with the community.

After carving the tree trunks by hand, the artists paint the figurines using bright colors made of natural materials. Black (coal, graphite), red (flowers, red clay), and blue (copper sulfide) are widely used.

The depiction of a black crow on top of a pole represents the creator. The figure of an eagle conveys peace and friendship. The whale shows strength. "The eagle is my grandfather" is seen written on some of the totem poles showing the intimate nature of the tribe’s relationship with nature. They treat their ancestors as pious as gods themselves. 

The youth of the First Nations still carry the tradition alive by listening to the opinions of the tribal chief and elders, even in this modern times. Elder mentors of the First Nations pass on the techniques and traditions of carving Totem Poles to the new generation with great pride. Getting ready to carve a Totem Pole is a large community event and a big celebration involving procedures like meditation, singing, drumming, and smoke ceremonies. The Government of Canada also promotes these activities through various forums. Totem poles can be seen prominently displayed at the Vancouver International Airport, Universities, and official buildings all over British Columbia.

(First Nations people do have their share of problems and must deal with the remnants of colonial atrocities afflicted on them for centuries that are challenging their survival, even now. But their culture and traditions are so resilient that they have survived the onslaught of abuse for such a long time. I wish to dedicate this article to the memory of the Canadian residential school victims.)   

Mathrubhumi Yatra - Page 80


Mathrubhumi Yatra - Page 81


Mathrubhumi Yatra - Page 82



Thursday, June 3, 2021

വാൻകൂവറിലെ ടോട്ടം പോളുകൾ

 

Mathrubhumi Yatra Page 78-79, June 2021

വാൻകൂവറിലെ ടോട്ടം പോളുകൾ 

Text & Photographs – ഡോ. സുകുമാർ കാനഡ 

കാനഡയുടെ പടിഞ്ഞാറെ തീരത്താണ് വാൻകൂവർ. ടൊറൊൻറോ, മോൺട്രിയാൽ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന നഗരമാണ് വാൻകൂവർ. എങ്കിലും ജനസംഖ്യയിൽ ഇൻഡ്യൻ സ്റ്റാൻഡർഡ് അനുസരിച്ച് നോക്കിയാൽ ചെറിയൊരു നഗരം എന്ന് പറയേണ്ടിവരും. വെറും 6.3 ലക്ഷം ആളുകൾ. ബ്രിട്ടീഷ് കൊളംബിയ പ്രോവിൻസിലാണ് (51 ലക്ഷം) വാൻകൂവർ. കാനഡ മുഴുവനും എടുത്താലും കേരളത്തിന്റെ ജനസംഖ്യയേ ഉള്ളൂ (3.5 കോടി). കാനഡയുടെ കിഴക്കൻ സ്റ്റേറ്റുകളെ അപേക്ഷിച്ച് നോക്കിയാൽ പൊതുവേ നല്ല കാലാവസ്ഥയാണ് ഇവിടെ. വല്ലാത്ത തണുപ്പ്, ചൂട് ഒന്നുമില്ലാത്ത സുഖവാസസ്ഥലമാണ് എന്നും പറയാം. എന്നാൽ ഇവിടെ താമസിക്കാനുള്ള ചിലവ് കുറച്ചു കൂടുതലാണ്. വീടുകളുടെ വിലയും നോർത്ത് അമേരിക്കയിലെ മറ്റ് നഗരങ്ങളെക്കാൾ വളരെ മുകളിലാണ്. 


കാനഡയിലെ നേറ്റീവ് ഇൻഡ്യൻസിന് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബ്രിട്ടീഷ് കൊളംബിയ. ഇവിടെ അവർക്ക് ഭരണഘടനാപരമായിത്തന്നെ പാലവിധത്തിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ട്. ഇവിടെയുള്ള പൊതുസ്ഥലങ്ങളും പാർക്കുകളും യൂണിവേർസിറ്റികൾ ഇരിക്കുന്ന ഭൂമിയുമെല്ലാം ഇൻഡ്യൻസിൽ നിന്നും ദീർഘകാല ലീസിന് എടുത്തിട്ടുള്ളവയാണ്. അതിൽ നഗരമദ്ധ്യത്തിലെ ഒരു പ്രധാന ഭാഗമാണ് സ്റ്റാൻലി പാർക്ക്. വാൻകൂവർ സന്ദർശകർക്ക് ഒഴിവാക്കാൻ ആവാത്ത ഒരാകർഷണമാണ് അവിടെ സ്ഥാപിച്ചിട്ടുള്ള ടോട്ടം പോളുകൾ. 

കാനഡായിലെയും അമേരിക്കയിലേയും നേറ്റീവ് ഇൻഡ്യൻ ട്രൈബുകൾ അവരുടെ സംസ്കാരവും സ്ഥാനവും പ്രകടിപ്പിക്കാൻ ഉയരം കൂടിയ മരങ്ങൾ വെട്ടിയെടുത്ത് കൈകൊണ്ടു കൊത്തിയുണ്ടാക്കുന്ന ശിൽപ്പങ്ങളാണു ടോട്ടം പോളുകൾ. ആലാസ്കയിലെയും പസഫിക് നോർത്ത് വെസ്റ്റ് തീരത്തെയും അറുപതോളം ട്രൈബുകൾ അവരവരുടെ സവിശേഷതകൾ കാണിക്കാനും തലമുറകളായി പറഞ്ഞുവരുന്ന കഥകൾ ശിൽപ്പരൂപത്തിൽ അവതരിപ്പിക്കാനും വേണ്ടി വളരെയധികം ശ്രദ്ധയോടെയാണ് ടോട്ടം പോളുകൾ ഉണ്ടാക്കുന്നത്. ഭാരതീയ ശിൽപ്പങ്ങളിൽ നിന്നും വിഭിന്നമായി ഈ പോളുകളിൽ കാണുന്നത് ദൈവരൂപങ്ങൾ അല്ല. പൊതുവേ പ്രകൃതിയെ ആരാധിക്കുന്ന ഇൻഡ്യൻസ്, അവർ ബഹുമാനിക്കുന്ന ബലിക്കാക്ക, കഴുകൻ, സാൽമൻ മത്സ്യങ്ങൾ, തിമിംഗലം, കരടി, തവള, ചെന്നായ, കാട്, മരങ്ങൾ എന്നിവയൊക്കെയാണ് ശിൽപ്പങ്ങളിൽ അവതരിപ്പിക്കുക.


ചിലപ്പോൾ വലിയ തറവാടുകളുടെ മുറ്റത്ത് അവരുടെ സ്ഥാനവലിപ്പവും പ്രാധാന്യവും കാണിക്കാൻ ടോട്ടം പോളുകൾ വയ്ക്കാറുണ്ട്. ചിലയിടത്ത് ചരിത്രത്തിലെ ഏതെങ്കിലും സംഭവത്തെ ഓർമ്മിപ്പിക്കാനായും ചിലയിടത്ത് മണ്മറഞ്ഞുപോയ പിതാമഹാന്മാരുടെ ഓർമ്മയ്ക്കായും ഇവ സ്ഥാപിക്കുന്നു. ചിലയിടങ്ങളിൽ സമൂഹത്തോട് അഴിമതി മുതലായ തെറ്റുകൾ ചെയ്ത രാഷ്ട്രീയക്കാരെയും മറ്റും ലജ്ജിപ്പിക്കാനായിട്ടും പോളുകൾ സ്ഥാപിക്കാറുണ്ട്. ‘ഷെയിംപോളുകൾ’ എന്നറിയപ്പെടുന്ന ഇവ, തെറ്റ് ചെയ്തയാൾ തെറ്റ് തിരുത്തി സമൂഹത്തോട് നീതി പുലർത്തുമ്പോൾ എടുത്തു മാറ്റാറുമുണ്ട്.


കൈകൊണ്ട് കൊത്തുപണികൾ ചെയ്ത ശേഷം, പ്രകൃതിയില് നിന്നും ലഭിക്കുന്ന വസ്തുക്കൾ അരച്ചുണ്ടാക്കുന്ന നല്ല തിളക്കമുള്ള നിറങ്ങളാണ് പോളുകളിൽ ഉപയോഗിക്കുക. കറുപ്പ് (കൽക്കരി, ഗ്രാഫൈറ്റ്), ചുവപ്പ് (പൂക്കൾ, ചുവന്ന ചെളിമണ്ണ്), നീല (കോപ്പർ സൾഫൈഡ്) എന്നിവ  ധാരാളമായി ഉപയോഗിച്ച് കാണാറുണ്ട്. 

ടോട്ടം പോളുകളിൽ കറുകറുത്ത ബലിക്കാക്കകളുടെ രൂപം സൃഷ്ടാവിനെ പ്രതിനിധാനം ചെയ്യുന്നു. കഴുകൻ സമാധാനത്തെയും സൌഹൃദത്തെയും കാണിക്കുന്നു. തിമിംഗലം ശക്തിയെയാണ് കാണിക്കുന്നത്. “കഴുകൻ എന്റെ മൂത്തച്ഛനാണ്” എന്നും മറ്റും ചില ടോറ്റെം പോളുകൾക്കരികിൽ  എഴുതിക്കണ്ടിട്ടുണ്ട്. പിതാമഹാന്മാരെ ഈശ്വരനെപ്പോലെ കണക്കാക്കുന്ന ഇവർ ഈ ആധുനിക കാലത്തും ട്രൈബൽ ചീഫിന്റെ അഭിപ്രായം അനുസരിച്ചാണ് പല കാര്യങ്ങളും നടപ്പിലാക്കുന്നത്. 

സാംസ്കാരികമായി ഏറെ അഭിമാനത്തോടെയാണ് ഇൻഡ്യൻസിലെ പ്രായമുള്ളവർ ഈ കലയെ ചെറുപ്പക്കാരിൽ എത്തിക്കാന് ശ്രമിക്കുന്നത്. ധ്യാനവും, സ്മോക് സെറിമണിയും നടത്തി വലിയ ആഘോഷമായാണ് ഒരു ടോട്ടം പോൾ കൊത്താനായി തയ്യാറെടുക്കുക. കാനഡാ സർക്കാരും ഇവരെ പ്രോൽസാഹിപ്പിക്കുന്നു. വാൻകൂവർ ഇന്റർനാഷണൽ എയർപ്പോർട്ടിലും, യൂണിവേർസിറ്റികളിലും, ഔദ്യോഗിക മന്ദിരങ്ങളിലും ടോട്ടം പോളുകൾ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചു കാണാം.




Mathrubhumi Yatra Page 80, June 2021


Mathrubhumi Yatra Page 81, June 2021

Mathrubhumi Yatra Page 82, June 2021

Please check out other photo features as well:
Rudraksha Forest in Kuai - Kuai - Rudraksha Forest 

Lumbini - Sree Budha's Birthplace: Lumbini- Budha's Birthplace


Sunday, May 9, 2021

Vedantic Principles in Daily Life - Notes on a talk by Swami Sarvapriyananda

 Vedantic Principles in Daily Life - A talk by Swami Sarvapriyananda

https://www.youtube.com/watch?v=yY8i8ohXdjc

Talk on 2 May 2021 Conducted by KHNA Michigan

H. H. Swami Sarvapriyananda is no stranger to Vedanta students all over the world. A Harvard alumnus, as per the secular education standards, his lectures in social media are captivating.  Once we come across his no-nonsense approach to spirituality and religion, our attention would be riveted to his thoughts. The recent lecture by him for the KHA Michigan was also full of insights and practical wisdom. He conveyed to us the Vedantic principles in a lucid but focussed manner. Here are my notes:

My Notes from the lecture:

Activity- Selfish or unselfish?

An unselfish activity is more satisfying than a selfish activity in the long run. In turn, an unselfish activity is the most ‘selfish’ activity in the sense that it will improve our own life if self-improvement is our goal.

Karma Yoga – Is it practical?

Typically, people say, 'we do not have time to pursue spiritual practices as we are busy with our daily chores of life.' Karma yoga is all about engaging in our daily activities with an attitude of service to God or a higher goal. He narrated an incident at Lucknow airport where a security officer wanted to know how to practice spirituality in their work life. As this person was a Hanuman devotee, Swamiji told him to conduct his work, treating all the customers coming his way with an attitude of worship to Lord Hanuman.  There is no special time required. Make your work, worship. Have reverence to all people around you as you revere your own Guru! You do not need to seek a special time for spiritual practice, practice all your life’s activities as spiritual!

Importance of Focus and Flow

Swamiji emphasized a lot in his lecture about the need to develop focus in all activities we undertake. One-pointed attention is important, and it is imperative to avoid distractions. ‘Intermittent attention’ leads to lower quality in work and people notice that. Success and failure depend on the small incremental quality achieved in our activity compared to others in the same field. This incremental quality is achieved through focus and daily practice. “Quality of life depends on what you pay attention to and how much attention you pay to it.”

Reference books: Flow by Mihaly Csikszentmihalyi; This book about positive psychology refers also to Patanjali. The Flow is a state of deep enjoyment while at work.

Deep Work, by Cal Newport: Gives insight to concentration and one-point attention.

Improving the Quality of Meditation

It depends on the quality of our attention. Initially, our minds will be wandering here and there. In the Bhagavad Gita, Sri Krishna says, ‘it can be improved with daily practice (abhyasa) and ability of renounce (vairagya) what is not important.’ Mind is like a mighty elephant controlled by a tiny mahout, the intellect. But with daily practice, the mahout can direct the elephant to walk in the desired path. However much we practice rowing a boat, it is important to untie the rope of the boat from the shore, if we want to go anywhere using that boat. Worldly attachments do hinder one’s progress in spiritual practice. It takes courage to cut asunder such ties.

Love- triangle: Three apexes of the triangle are:

1. Love, not desire: It is important to develop 'love for all,' and not desire for anyone and anything. 'Desire for God' is the only exception in this. Pursuing to satisfy a desire is akin to looking for happiness in the wrong place. 

2. In real love, there is no ‘give and take’. There is only give. Real love is like the love of a mother towards her infant child.

3. Love knows no fear – Do not fear God, Love God. Love knows no rivalry- no need to be protective about your love towards your God (concepts)!  Try to realize all godly ideas through the notion you have about your favorite God.

Bearing the situations of Life:

By paying attention to the positive part of our life, our mind can transform our life’s experience to heavenly feel and vice versa.  “I cannot bear it” attitude about life and our surroundings is to be countered by the “They are also bearing you” thought.

God – Is God needed to practice a good life?

Is there any difference in doing good with or without the concept of God or spirituality?  Take the word ‘God’ out of ‘Good’! You will get a big O, an emptiness. Yes, there is value in performing good deeds with or without the concepts of God to guide us. But there is a potential for feeling an emptiness at the end if we do not have the notion of a higher goal. This can lead to questions like ‘what am doing?’ and ‘whom am I doing this for?’. This can lead to the ‘Who am I’ inquiry. First, the attitude may be having a ‘God for my Life,’ but this must be transformed into ‘my Life for God, the universal consciousness,’ is the essence of Vedanta. Aham Brahma Asmi – I am that – I am that consciousness (Brahman)!

Why should I care?

If everything is God or Brahman, why should I care about anything, including the protection of my body? God must take care of me, right? This is where clarity of thoughts becomes key to spiritual growth. Self-protection is always needed. It is not selfishness. In order o experience the divine, our body is the only instrument we have. By self-inquiry, we come to know that we are not the body; we are not even the mind. We are the awareness consciousness that experiences the activities of our body and the mind. So, it is important to take care of our bodies and minds. “Do not abuse the horse you are riding, if you cannot dismount from it safely.”

9 May 2021

Saturday, April 24, 2021

മൂന്നാമൂഴം- സ്വപ്നസമാനമീ മാനസ സഞ്ചാരം

മൂന്നാമൂഴം- സ്വപ്നസമാനമീ മാനസ സഞ്ചാരം 

ഡോ. സുകുമാർ കാനഡ 

“വ്യാസോച്ഛിഷ്ടം  ജഗത്സർവ്വം”.

“പെരുക്കൂ വള്ളത്തോളിനെ പത്തു കൊണ്ടോ നൂറു കൊണ്ടോ

ലഭിച്ചേക്കാം നിങ്ങൾക്കൊരു ഷേക്സ്പിയറെ.

പെരുക്കൂ ഷേക്സ്പിയറെ പത്തു കൊണ്ടോ നൂറു  കൊണ്ടോ

എന്നാലും ലഭിക്കില്ലൊരു വേദവ്യാസനെ.”

    ശ്രീമതി എം.പി.ഷീലയുടെ മൂന്നാമൂഴം വായിച്ചു വച്ചതേയുള്ളു. എത്രയെടുത്താലും ഒഴിയാത്ത ആവനാഴിയോ കലവറയോ ഒക്കെയാണ് ഇതിഹാസങ്ങളും പുരാണങ്ങളും. ഈ അനന്തസാഗരത്തിലും വ്യാസമൗനങ്ങൾ തിരഞ്ഞു പോകുന്ന മനീഷികൾ ഏറെയാണ്. കെ എം മുൻഷിയുടെ ‘കൃഷ്ണാവതാരം’ സീരീസ്, കുട്ടികൃഷ്ണമാരാരുടെ ‘ഭാരതപര്യടനം’, പി.കെ.ബാലകൃഷ്ണന്‍റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ തുടങ്ങി വളരെ പ്രശസ്തങ്ങളായ അനേകം കൃതികൾ മഹാഭാരതത്തെ അവലംബിച്ച് എഴുതപ്പെട്ടിട്ടുണ്ട്. എം.ടി.യുടെ അതിപ്രശസ്തമായ ‘രണ്ടാമൂഴ’ത്തെ മലയാളികൾക്ക് മറക്കാനാവില്ല. അങ്ങിനെയിരിക്കുമ്പോഴാണ് “മൂന്നാമൂഴം” എന്ന ശ്രദ്ധേയമായ പേരോടു കൂടി പുതിയൊരു രചന പുറത്തു വരുന്നത്. ചെറിയൊരു പിണക്കത്തോടെയാണ് മൂന്നാമൂഴം എന്ന പേരിലേക്ക് ഞാനെത്തി നോക്കുന്നത്. പ്രശസ്തമായ കൃതിയുടെ നിഴൽ പറ്റിയ നാമം എങ്ങിനെയതിനോട് നീതി പുലർത്തുമെന്നൊരാശങ്ക ഉള്ളിലുണ്ടായിരുന്നു - എന്നാൽ പുസ്തകം വായിച്ചു വന്നപ്പോൾ, അതിലെ ആശയഗരിമയും പുതുമയും കണ്ടു രസം പിടിച്ചപ്പോൾ, മൂന്നാമൂഴമെന്ന പേരല്ലാതെ മറ്റൊന്നും ഈ സ്വപ്നസമാന മാനസസഞ്ചാരത്തിനു ചേരുകയില്ല എന്ന നിറവിലേക്കാണ് ഞാൻ ഉയർത്തപ്പെട്ടത്. ഒന്നിലേറെ മാനങ്ങളിൽ മൂന്നാമത്തെ അവസരത്തിനായി കാത്തു നിൽക്കുന്നത് അർജുനൻ മാത്രമല്ല എന്ന തിരിച്ചറിവിന്‍റെ പൂർണ്ണത പുരാണങ്ങളിൽ ഉള്ളതാണെങ്കിലും ഒരു നോവലിന്‍റെ   ചട്ടക്കൂടിൽ അതിന്‍റെ  പരിണാമഗുപ്തിയിലേക്ക് ഷീല നമ്മെ കൊണ്ടു പോകുന്നത് ഏറെ പ്രിയതരമായ, ഒരുപക്ഷേ ഉൽക്കണ്ഠയുണർത്തുന്ന ആത്മാന്വേഷണ പാതയിലൂടെയാണ്.  ഒരു പക്ഷേ രണ്ടാമൂഴത്തേക്കാൾ എനിക്ക് മൂന്നാമൂഴം ഏറെ പ്രിയപ്പെട്ടതാവാനുള്ള കാരണവും അതായിരിക്കണം.

    പുരാണകഥകളിലെ ഊടും പാവും ആഴത്തിൽ തിരിച്ചറിഞ്ഞ് ആസ്വദിച്ച ഒരു വായനക്കാരിയുടെ ജന്മസാഫല്യമാണ് ഈ നോവലെന്ന് പറയാൻ തോന്നുന്നു. ജന്മജന്മാന്തരങ്ങളിലൂടെ കടന്ന് പോകുമ്പോഴും കൃഷ്ണ എന്തു കൊണ്ടാണ് കൃഷ്ണപ്രിയയായിത്തന്നെ നിലകൊള്ളുന്നതെന്ന് ശ്രീമദ് ദേവീഭാഗവതം ഒൻപതാം സ്കന്ധം നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. കൃതയുഗമെന്ന സത്യയുഗത്തിലെ ‘വേദവതി’ കുശധ്വജപുത്രിയായാണ് ജനിച്ചത്. അതേ വേദവതി, ത്രേതായുഗത്തിൽ ശ്രീരാമ പത്നിയായ സീതാദേവിയായി. മഹാഭാരതകഥ നടക്കുന്ന ദ്വാപരയുഗത്തിൽ ദ്രൗപദിയായത് രാമരാവണയുദ്ധം കഴിഞ്ഞ് രാമനെ പിരിയേണ്ടിവന്ന മായാസീതയാണ്. മൂന്നു യുഗങ്ങളിലും ത്രിഹായനിയായി നിറഞ്ഞാടിയ ദേവിയുടെ കഥ മാനുഷീകമായ വികാരവിചാര വിക്ഷോഭങ്ങളിലൂടെ മൂന്നാമൂഴത്തിൽ അനാവരണം ചെയ്യപ്പെടുന്നു. പുരാണ കഥകളിലെ വ്യക്തിത്വങ്ങൾ ഒരിക്കലും കറുപ്പ് - വെളുപ്പ് ദ്വന്ദങ്ങൾ അല്ല. അവർ അനേകം നിറഭേദങ്ങളും നിഴലുകളും മാനങ്ങളുമുള്ള പ്രതീകങ്ങളാണല്ലോ.

    വേദവതി ജനിച്ചയുടനേ തന്നെ ശ്രീനാരായണനെ കാന്തനായി ലഭിക്കാൻ തപസ്സിനായി പോവുകയായിരുന്നു. രാവണന്‍റെ  ദുഷ്പ്രവൃത്തികൊണ്ട് ദേഹമുപേക്ഷിക്കേണ്ടിവന്ന ദേവി അടുത്ത ജന്മത്തിൽ ജനകരാജാവിന്റെ വയലിൽ സീതാദേവിയായി വന്നു പിറന്നു. ത്രേതായുഗ ജന്മത്തിൽ തന്‍റെ  കാമനകൾ കുറെയൊക്കെ തൃപ്തിപ്പെടുത്തി മര്യാദാ പുരുഷോത്തമനായ രാമന്‍റെയൊപ്പം കഴിഞ്ഞുവെങ്കിലും ആ സംതൃപ്തജീവിതം അധികം നീണ്ടുനിന്നില്ല. വിളക്കിലെ ഒരു തിരിയിൽ നിന്നും മറ്റൊരു തിരി കൊളുത്തി  തെളിയിക്കുന്നതുപോലെ രാവണന് അപഹരിക്കാൻ വേണ്ടി നിന്നുകൊടുത്ത മായാസീതയായി ദേവി അഗ്നിപ്രവേശം ചെയ്ത് പുനരുജ്ജീവിക്കുകയാണു ണ്ടായത്.  മായാസീത രാമനുമായി ഒരിക്കലും ദേഹം കൊണ്ടോ മനസ്സുകൊണ്ടോ ഒന്നിച്ചിരുന്നില്ല. രാമരാവണയുദ്ധത്തിന് ശേഷം രാമന് മായാസീതയെക്കൊണ്ടുള്ള ആവശ്യം തീർന്നുവെങ്കിലും മായാസീത അപ്പോഴും രാമനിൽ കാമാതുരയായിരുന്നു. വീണ്ടും തപസ്സു ചെയ്താണ് അവൾ കൃഷ്ണയെന്ന ദ്രൗപദിയായത്. ഒരു പക്ഷേ ദ്വാപരത്തിൽ, മൂന്നാം ജന്മത്തിൽ തന്‍റെ പ്രാണനാഥനുമായി ഒന്നാവാൻ ദേവിക്ക് സാദ്ധ്യതയുണ്ടായിരുന്ന തെങ്കിലും തന്‍റെ അതിനുള്ള അവസരം അപ്പോഴും നിയതി അവൾക്ക് നൽകുന്നില്ല. അടുത്തുണ്ടായിരുന്നുവെങ്കിലും തനിക്ക് കൈതൊടാൻ പറ്റാത്ത അകലത്തായിരുന്നു അവളുടെ പ്രാണപ്രിയനായ കൃഷ്ണൻ. കൃഷ്ണൻ തന്‍റെതന്നെ ആത്മാംശമായ അർജുനനെ (പാണ്ഡവരിൽ ഞാൻ ധനഞ്ജയനാകുന്നു) അതിനു നിയോഗിക്കുകയാണ്. ആ ബന്ധുതയും അവൾക്ക് നല്കിയത് നിത്യവിരഹത്തിന്‍റെ വേദനമാത്രമാണ്. 

    വരുംജന്മത്തിൽ തനിക്ക് ശ്രീകൃഷ്ണനെ വരനായി ലഭിക്കാൻ തപസ്സു ചെയ്ത് രുദ്രനെ പ്രത്യക്ഷമാക്കിയ ദേവി കാമാതുരമായ അത്യാകാംഷയോടെ അഞ്ചു തവണ തനിക്ക് ഉത്തമനായ ഭർത്താവിനെ കിട്ടണമേയെന്നു പ്രാർത്ഥിച്ചുവത്രേ. പരമശിവന്‍റെ  കുസൃതിയോ ലീലയോ ആണ് ദ്രുപദപുത്രിക്ക് അങ്ങിനെ അഞ്ചു വീരൻമാരെ ഭർത്താക്കൻമാരായി ലഭിക്കാൻ കാരണം എന്ന് പുരാണം. ഇതിനു സമാന്തരമായി ധർമ്മധ്വജപുത്രിയുടെ ജന്മജന്മാന്തര കഥകളും കൃഷ്ണനുമായി ബന്ധപ്പെട്ടു തുളസീ ചരിതത്തിൽ വായിക്കാം.

    അതിനുമുൻപ് വൃന്ദാവനത്തിലെ രാധയായും ഈ ദേവി  അംശ ജന്മമെടുത്തിരുന്നു. ‘നാരായണനായ’ കൃഷ്ണനാകട്ടെ ‘നരനായ’ അർജുനനിലുടെ മനുഷ്യ ജന്മസാക്ഷാത്കാരം നേടുകയും ചെയ്തു. ഒരിക്കലും ഒടുങ്ങാത്ത കൃഷ്ണവിരഹം മൂന്ന് ജന്മങ്ങളിലും കൃഷ്ണയെ പിന്തുടർന്നു. പാണ്ഡവ പത്നിയായിരിക്കു മ്പോഴും കൃഷ്ണനിൽ രാധയക്ക് ഉണ്ടായിരുന്ന പ്രണയം മനസ്സിന്‍റെ  കോണിൽ സൂക്ഷിക്കാൻ അനുവാദവും അവസരവും കിട്ടിയ മൂന്നാമൂഴത്തിൽ അവൾ സംതൃപ്തി പൂണ്ടു സായൂജ്യമടയുകയാണ്.

    ദ്രൗപദിയായി യജ്ഞകുണ്ഠത്തിൽ നിന്നു പുറത്തു വന്ന ലക്ഷ്മീദേവിയുടെ അംശാവതാരത്തിന്‍റെ  സൂക്ഷ്മതലങ്ങളും മനോവ്യാപാരങ്ങളും നോവലിസ്റ്റ് വരച്ചുകാട്ടുന്നത് അതീവ ഹൃദ്യമായാണ്. നായികാ പ്രധാനമായ, ആർജ്ജവമുള്ള ഒരു സ്ത്രീപക്ഷ രചനയായി മൂന്നാമൂഴം വിജയിക്കുന്നത് കൃഷ്ണയെ യഥാർത്ഥത്തിൽ അനേകം ചുമതലകൾ ഒരുമിച്ച് നിറവേറ്റുന്ന ഒരുത്തമ സ്ത്രീയായി വരച്ചുകാട്ടുന്നതിലൂടെയത്രേ. സ്വതന്ത്രകൃതിയാ ണെങ്കിലും അത്യന്തം ബഹുമാനത്തോടെയാണ് ഷീല ഓരോ പുരാണകഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. ക്ലാസ്സിക്കുകളോട് അകാരണമായ വൈരാഗ്യത്തോടെ ഇടപെടുന്ന അനേകം പുതുകൃതികളിൽ നിന്നും ഈ നോവൽ വേറിട്ടു നിൽക്കുന്നു. പുരാണ കഥയിൽ അമിതമായ സ്വാതന്ത്ര്യം എടുക്കാതെതന്നെ അവയെ അപഗ്രഥിച്ച് വികസിപ്പിക്കാമെന്നും അത് ഹൃദ്യമായിത്തന്നെ അവതരിപ്പിക്കാമെന്നും ഷീല മൂന്നാമൂഴത്തിലൂടെ കാണിച്ചു തരുന്നു.

    നോവലിന്‍റെ  തുടക്കത്തിൽത്തന്നെ ദ്രോണന്‍റെയും ദ്രുപദന്‍റെയും കഥയാണ് പറയുന്നത്. “പകയുടെ തീക്കനൽ പരകായപ്രവേശം നടത്തി ദ്രോണരിൽ നിന്നും ദ്രുപദനിലേക്ക് ചേക്കേറി” എന്നു പറഞ്ഞാണ് കഥ ആരംഭിക്കുന്നത്. ആ ദ്രുപദന് യാഗാഗ്നിയിൽ നിന്നും കിട്ടുന്ന യുവതിയായ മകളാണ് ദ്രൗപദി. ശൈശവവും ബാല്യവും കൗമാരവും ഇല്ലാതെ നേരിട്ട് യൗവനത്തിൽ എത്തിയവൾ. അതവളുടെ പ്രത്യേകതയും പരാധീനതയും ആയിരുന്നു. താനാരെന്ന് അറിയാത്തതിന്‍റെ വെമ്പൽ അവളെ എന്നും മഥിച്ചിരുന്നു. പൂർവ്വജന്മം എന്തെന്നറിയാനുള്ള ആകാംഷ അവളിൽ തുടിച്ചിരുന്നു. ഈ ആകാംഷയും ത്വരയും അവസാനിച്ചത് യുദ്ധവും മഹാ പ്രസ്ഥാനവും കഴിഞ്ഞ് വൈകുണ്ഠത്തിൽ എത്തിയപ്പോഴാണ്. വിവിധങ്ങളായ ധാർമ്മിക ഗുണങ്ങളിലൂടെ വിഖ്യാതരായിരുന്ന അഞ്ചുപേരുടെ പത്നിയായിക്കഴിഞ്ഞ മനഷ്യജന്മത്തെ സ്നേഹപൂർവ്വം ഓർമ്മിക്കുന്ന ലക്ഷ്മീദേവിയായി ദ്രൗപദി വായനക്കാരിലും ചിരപ്രതിഷ്ഠ നേടുന്നു.

    യുവതിയായി ജനിച്ച ദ്രുപദപുത്രിക്ക് കൂട്ടായി മാറിടത്തിൽ ഒളിപ്പിക്കാൻ എന്നും ഒരു മയിൽപ്പീലിയുണ്ടായിരുന്നു. അതിലെ നീലവർണ്ണം അവൾ കാണുക മാത്രമല്ല, അതിൽ നിന്നും മാസ്മരവിദ്യയിലെന്ന പോലെ അവൾ ഓടക്കുഴൽ നാദം കേൾക്കുകയും ചെയ്തു. ഹൃദയം പ്രണയഭരിതമാവുമ്പോ ഴൊക്കെ കൃഷ്ണവർണ്ണം  മേലാകെ പടരുന്ന കൃഷ്ണയെന്ന ദ്രൌപദിയുടെ ചിത്രം അതിതരളമായി വായനക്കാരിൽ എത്തുന്നുണ്ട്. കാമ്യമനോഹരമായ ഒരു കവിതയുടെ തലത്തിലാണ് തരുണീരത്നമായ കൃഷ്ണയുടെ ഓരോ ചുവടും നോവലിൽ വിവരിക്കുന്നത്. “നാഭിച്ചുഴിയിൽ നട്ട മയിൽപ്പീലിയിൽ നിന്നിറങ്ങുന്ന നീലവർണ്ണം”; “സ്തനകഞ്ചുകങ്ങൾക്കിടയിൽ മയങ്ങിയ മയിൽപ്പീലി”, “പീലിക്കണ്ണുകൊണ്ടു തന്‍റെ  സ്നാനം കാണുന്ന പ്രിയൻ”, “വിയർപ്പിന്‍റെ  മധുഗന്ധമേറ്റ കരിവണ്ടുകൾ”, “നീലാകാശം കൊണ്ട് മെഴുകിയതുപോലെയുള്ള ദേഹം”, തുടങ്ങിയ പ്രയോഗങ്ങൾ നോവലിന്‍റെ  കാവ്യഭാഷയിൽ അതിവശ്യങ്ങളായി അനുഭവപ്പെടുന്നു. നോവലിനു യോജിച്ച ഭാഷാചാതുര്യം.

    മത്സരത്തിൽ വിജയിച്ചു നേടിയ സമ്മാനം അഞ്ചുപേർക്കുമായി വീതിച്ച് ധർമ്മരക്ഷചെയ്തതിന്‍റെ  ന്യായാന്യായങ്ങൾ ധർമ്മത്തിന്‍റെ  അളവുകോലിൽ വച്ചു മാത്രമാണ് നോവലിസ്റ്റ് വിവരിക്കുന്നത്. പുതിയ കാലത്തെ, കലിയുഗത്തിലെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല അതെന്ന അനാവശ്യ വിവാദത്തിലേക്ക് കടക്കാതെ വ്യാസനിർമ്മിതിയായ ദ്രൗപദിയെ നമുക്ക് മുന്നിൽ പൂർണ്ണവനിതയായി നോവലിൽ അവതരിപ്പിക്കുന്നത് അതിമനോഹരമായാണ്. നവവധുവായി കൊട്ടാരത്തിൽ വന്നു കയറുന്ന സപത്നി സുഭദ്രയെ സ്വീകരിച്ചാനയിക്കുന്ന രാജ്ഞിയായും ഭർത്താക്കൻമാരുടെ ഓരോരുത്തരുടേയും പ്രത്യേകതകൾ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ധർമ്മപത്നിയായും ദ്രൗപദി വായനക്കാരിൽ നിറഞ്ഞു നിൽക്കും. കർണ്ണന്‍റെ  പത്നിയായ വൃഷാലി ഒരു നിമിഷം വന്ന പോകുന്ന കഥാപാത്രമാണെങ്കിലും എത്ര ആർജ്ജവത്തോടെയാണ് പറയുന്നത്, തന്‍റെ  ഭർത്താവ് പാഞ്ചാലദേശത്ത് സ്വയംവരമത്സരത്തിന് വന്നത് സ്ത്രീകാമിയായതുകൊണ്ടല്ല തന്‍റെ  അസ്ത്രവിദ്യ പ്രദർശിപ്പിക്കാനായിട്ടാണ് എന്ന്!

    കുന്തീദേവി മറ്റൊരു പ്രമുഖ കഥാപാത്രമായി നോവലിൽ വരുന്നുണ്ട്.  അഞ്ചാൺമക്കൾ ഉള്ള രാജ്ഞി, മുടങ്ങാതെ പുത്രപൂജകൾ ചെയ്ത് ആറ് ദീപങ്ങളാണ് ദിവസവും ഗംഗയിൽ ഒഴുക്കാറുള്ളത്.! ആറാമത്തെ ദീപത്തിന്‍റെ  രഹസ്യം ആ അമ്മയുടെ ഇടനെഞ്ചിൽ എന്നും നീറിക്കൊണ്ടിരുന്നു. അഞ്ചു പേരും ഓരോ ദിവസങ്ങളിൽ താലിചാർത്തി വിവാഹം ചെയ്ത ശേഷം ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ മഞ്ഞുരുകാൻ വേണ്ടി തന്‍റെ  മക്കളോട് അവരവർക്ക് ചേർന്ന രീതിയിൽ നവവധുവിനെ സന്തോഷിപ്പിക്കാൻ കൂന്തീദേവി  ആവശ്യപ്പെടുന്നു. അതിസുന്ദരമാണാ നിർദ്ദേശങ്ങൾ. "ഭീമാ, യാജ്ഞസേനിക്ക് മാല കോർക്കാൻ ഇഷ്ടമുള്ള പൂക്കളിറുത്ത് കൊടുക്കരുതോ? " അങ്ങിനെ ഓരോരുത്തരോടും അമ്മ ആവശ്യപ്പെടുകയാണ്. കൃഷ്ണയെന്ന പാഞ്ചാലി ഒരോ ഭർത്താക്കൻമാർക്കും ചേർന്ന, വിവിധ തരക്കാരിയായ ഭാര്യയായിരുന്നുതാനും. അവരിൽ ഭീമസേനൻ മാത്രം താമരഗന്ധിയായ ഭാര്യയെ അക്ഷരാർത്ഥത്തിൽ  പൂജിച്ചിരുന്നുവത്രെ! തന്‍റെ ഭാര്യ സാക്ഷാൽ ലക്ഷ്മീദേവിതന്നെയാണെന്ന് ‘സേനന്’ അറിയാമായിരുന്നു. സ്യമന്തകപുഷ്പം തേടി വൃകോദരൻ കാട്ടിൽ പോകുന്ന കാര്യവും നോവലിൽ പെട്ടെന്ന് പറഞ്ഞു പോവുന്നുണ്ട്.

    വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ഒഴികെ ഒരിക്കലും താൻ സ്വയംവരം ചെയ്ത  ഇഷ്ടഭർത്താവിന്‍റെ  സാമീപ്യം ആഘോഷിക്കാൻ ദ്രൗപദിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ അർജുനന് ദ്രൌപദിയിൽ കുട്ടികളും ഇല്ല. ഈ അർജുനവിരഹം തന്നെയാണ് കൃഷ്ണയ്ക്ക് ജന്മാന്തര ശാപമായി കൂടെയുണ്ടായിരുന്ന കൃഷ്ണവിരഹം. അതീ മൂന്നാമൂഴത്തിലും തന്നെ വിടാതെ പിന്തുടരുന്നു എന്ന് അവൾ തിരിച്ചറിയുന്നു. 

    മഹാഭാരത കഥയിലെ പ്രധാന സന്ദർഭങ്ങളായ ദ്രൗപദീ സ്വയംവരം, രാജസൂയം, ചൂതുകളി, വസ്ത്രാക്ഷേപം, വനവാസം എന്നിവയെല്ലാം ദ്രൗപദിയുടെ കാഴ്ചയിലൂടെയും മനോവ്യാപാരങ്ങളിലൂടെയും നമുക്ക് തൊട്ടറിയാം.  എന്നാൽ മഹാഭാരതയുദ്ധവും മഹാപ്രസ്ഥാനവും മറ്റും വിഷയത്തിൽ നിന്നും വിദൂരമായതിനാൽ ആവണം, നോവലിൽ ഒഴിവാക്കിയിട്ടുണ്ട്. നോവലിന്‍റെ  അവസാനഭാഗം അല്പം തിടുക്കം കാട്ടി അവസാനിപ്പിക്കുന്നതുപോലെ തോന്നിയത് ഇനിയും വായിച്ചു മതിയായില്ല എന്നതിന്‍റെ ലക്ഷണം ആകാനും മതി. എങ്കിലും മാജിക്കൽ റിയലിസത്തിന്‍റെ  മാസ്മരികതയിലേക്ക് വായനക്കാരനെ നയിക്കുന്ന പരിണാമഗുപ്തിയാണ് നോവലിന്‍റെ ചാരുത വർദ്ധിപ്പിക്കുന്നത്.

    അടുത്ത കാലത്ത് ആയിരം കോടി രൂപ ബഡ്ജറ്റിൽ വലിയൊരു സിനിമയെടുക്കാൻ പ്ലാനിട്ടിരുന്നുവല്ലോ. അതിന് പകരം അതിന്‍റെ  പത്തിലൊന്ന് ബഡ്ജറ്റിൽ ആർജ്ജവമുള്ള സ്ത്രീത്വം എന്നെന്നും ആണുങ്ങൾക്ക് പ്രചോദനാത്മകമായി വർത്തിക്കുന്നതിന്‍റെ കഥ കാവ്യാത്മകമായ ഒരു സിനിമയാക്കുന്നത് കാത്തിരിക്കുന്ന ഒരാസ്വാദകനാണ് ഞാൻ. “മൂന്നാമൂഴം” എന്ന പേരിൽത്തന്നെയാവട്ടെ ആ ദൃശ്യകാവ്യം. 

24 ഏപ്രിൽ 2021 


Saturday, April 3, 2021

Lumbini- Sree Buddha’s Birthplace - Yatra Magazine (Mathrubhumi) April 2021 – English Version

 Lumbini- Sree Buddha’s Birthplace

Text and Photographs: Dr. Sukumar Canada

Yatra Magazine (Mathrubhumi) April 2021 – English Version


I was traveling to Lumbini, returning from Kathmandu which had recently suffered severe damages due to a major earthquake. Manesh, a friendly Nepali guide and driver reminded me “sir, you must come again. There are more places to see in Kathmandu. You have my number. May your travel to Lumbini and to India after that, be safe. Happy journey sir.”. The bus stand was not busy, and my tourist bus was ready for the 10-hour journey. I thought he had left the bus stand, but Manesh came running to the bus again and handed me a warm packet of peanuts. He still contacts me over Facebook, asking me when I will be coming back. Since then he had resigned from his job at the agency and started running a taxi. He now owns his own taxi car!.  

The travel through the hilly terrain from Kathmandu to Lumbini was exciting but sad. On the way, I could see several remnants of collapsed temples, houses, compound walls, and pagodas. Perhaps they never had big buildings there or all of them had vanished in the earthquake. People seem to have been accustomed to their losses and they went about minding their daily business, tending their animals, cutting, and tying up bundles of grass for their feed. After an hour, the bus stopped at an eatery by the river. It was about 10 AM and my co-passenger who knew a bit of English asked me “aren’t you having your lunch?”. Apparently, their lunchtime is around 10 AM and then they will eat only dinner at about 6.00 PM. As a vegetarian, I got a mixed rice kichadi with dal and vegetables and others were feasting on chicken and mutton. As we started again, on the bus, they put a movie of Akshay Kumar, a Bollywood hit, I had never heard of. My eyes started to doze off.

Shuddhodana, the emperor of Kapilavastu was amidst the war they were engaged in against a neighboring country, but his mind was in the palace where queen Mayadevi was pregnant with their firstborn. He had not spent even one night away from the queen ever since she came into his life. Now she is almost ready to deliver, and he wanted to be with her all the time. But the royal duty calls! He would have taken her to her father’s palace himself, as it is customary for a woman to go to receive her mother’s care for the first delivery.  However, the king was able to arrange for an experienced midwife and an older army commander to accompany the queen’s royal palanquin carried by four men. A small retinue of servant maids led by the midwife followed the litter. The king waited for the war to be over with, but she could not wait any longer. The queen would give birth in a day or so, it seemed. Every time when the four men walked over a minor water stream or tripped over a pebble, the queen’s tender white tummy trembled. “I am here momma, and I am ready to see you soon”, the baby told her. Queen Mayadevi was tired. She told her maids, “let us stop, I can’t take it any longer.”

Finishing the last climb up the slope, turning the corner of a green grass meadow, they found a village road that led to a large banyan tree by a pond full of pristine water and a few lotus flowers. Banyan tree had several roots hanging from the branches as if providing additional supports to the wide canopy that surrounded the tree trunk.  The queen got down from the litter with the midwife’s help and she supported herself on one of those roots.  She could not stand or sit properly. The maids surrounded her and formed a curtain while the men waited at a distance, keeping their vigil. As if without a tinge of pain, Mayadevi gave birth to a beautiful baby boy. Or was it that the knowledge of the birth of such a noble soul was so captivating that the body forgot to transmit any pain to her psyche? She called him Siddhartha, meaning the noble one who can fulfill all that a mother would want from her son. As per their custom, the midwife untied her blouse and exposed her brimming breasts to the full moon as if to bathe them in the moonlight and fed the baby for the first time. The full moon shone the entire sky bright as a premonition to the future of this charming, effulgent baby.

The bus had reached Lumbini a couple of minutes ago. I woke up listening to the commotion. The conductor came and told me “your taxi is waiting.” The hotel I booked had arranged for it. The next morning, I went to the Lumbini village, where Sree Buddha’s birth took place. The birth location has a special metal relief and a pillar, built by the emperor Ashoka to commemorate the identity of the holy place. Ashoka, after taking to Buddhism, visited Lumbini and decreed a reduction of taxes to one-eighth of the prevailing rates, the write-up says. There we see a museum depicting the legend leading to Budha’s birth. Besides the pristine lake, inside the Mayadevi temple made of white bricks, one can see the stone used by queen Mayadevi. Photography is not permitted there.  We still can see a large banyan tree that is from the lineage of the tree that had protected the queen and witnessed the divine birth.

There are several monasteries and Buddha’s Memorials in the Lumbini village state of Nepal. This village has been established by all the countries collectively to celebrate their connection to Buddha’s teachings. Lumbini became famous after 1896 when the Ashoka Pillar was unearthed here in the village. The Lumbini village is a United Nations heritage site. It is three miles long and one-mile-wide an enclave of monasteries and meditation centers. There are no commercial buildings here and no motor vehicles are allowed inside the village. One can move around in the village on a horse carriage or on a slow boat through a canal that separates the village into East and West monasteries.  One can see ornate gateways to several mediation centers on both sides of the canal. On the Eastside, we see the traditional Theravada Buddhist monasteries. Indian, Sri Lankan monasteries are on the Eastside. On the Westside, there are Vajrayana, and Hinayana Buddhist centers. Japan, Korea, Germany, Canada, and European countries have monasteries, ashrams, and meditation training centers here.

In front of each ashram, there are green grass lawns and artificial lakes with lotus, water lilies, and other flowers. Each country seemed to have been showing their affluence in the architecture of their buildings as well as in the landscaping. I saw a group of traditional Sri Lankan pilgrims taking part in several rituals at their temple. At the end of the long canal, there is a lamp that is never allowed to be extinguished.  I took a one-horse cart to go around the village and that was a relaxing experience. A few kids from local neighboring villages gathered around and asked me to take their photos. Also, I met a few teenage monks in training. Their English was remarkably good. I noticed with interest that these boys, who were laughing and talking, went serious as I clicked a few photos. They did allow me to take photos but didn’t smile for them.

As Hindus also consider Buddha as one of Lord Vishnu’s Avatars, Lumbini is dear to them as well.  Nowadays, several people travel to Lumbini to learn Vipassana meditation. They get accommodation at the monasteries and their courses are usually residential, charged at nominal rates. Those who travel to Lumbini as tourists can stay in Bairahava, a small city near Lumbini. To go to India from Lumbini, one has to go to Bharahava first, and then to the Sonouli border.

When my taxi reached the Sonaouli border, I was ready with my passport and the OCI card. The officer asked where I was coming from. I said, ‘from Kathmandu after visiting the Pasupathinath Temple’. Then they asked where I was going. I said, ‘to visit Kashi Vishwanatha Temple. “Har Hara Mahadev”, they said and let me go without even checking my passport. From the border city, I took an ordinary bus to Gorakhpur. That was an interesting journey, to say the least. From Gorakhpur, I went to Varanasi.

For the Buddhists, there are four holy places of importance, in connection with the Lord Buddha’s life. Lumbini is the birthplace of Buddha and Bodh Gaya where He attained the Buddhahood. Saranath is the place where Buddha gave his teachings and established the Budha Dharma. The fourth is Kushi Nagar where Buddha attained Samadhi. I had the opportunity to visit three except the Kushi Nagar. Yes, Kushi Nagar, I am coming there one of these days!













Friday, April 2, 2021

ലുംബിനി – ശ്രീബുദ്ധന്‍റെ ജന്മസ്ഥലം - യാത്ര മാഗസീൻ - ഏപ്രിൽ 2021

 ലുംബിനി – ശ്രീബുദ്ധന്‍റെ ജന്മസ്ഥലം 


ചിത്രങ്ങളും ലേഖനവും: ഡോ സുകുമാർ കാനഡ  

വലിയൊരു ഭൂമികുലുക്കത്തിന്‍റെ കെടുതികളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കാഠ്മണ്ഡുനഗരത്തോട് യാത്രപറഞ്ഞ് ലുംബിനിയിലേയ്ക്ക് പുറപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന നേപ്പാളി ഡ്രൈവർ മനേഷ് പറഞ്ഞു. “സാബ്, ഇനിയും വരണം. കാഠ്മണ്ഡുവിൽ ഇനിയും കാണാൻ ഏറെയിടങ്ങൾ ഉണ്ട്. ലുംബിനിയിലേക്കുള്ള യാത്ര താങ്കൾക്ക് സുഖപ്രദമാവട്ടെ." തിരക്കില്ലാത്ത ആ ബസ് സ്റ്റാന്‍റിലെ ടൂറിസ്റ്റ് ബസ്സ് ലുംബിനിയിലേക്കുള്ള പത്തുമണിക്കൂർ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപേ മനേഷ് എന്‍റെ കയ്യിൽ ചെറിയൊരു പൊതിയേൽപ്പിച്ചു. നല്ല കപ്പലണ്ടി വറുത്തതാണ്. ചൂടുമുണ്ട്. വർഷങ്ങൾ മൂന്നു നാലു കഴിഞ്ഞിട്ടും മനേഷ് ഇടയ്ക്കിടക്ക് ഫേസ്ബുക്കിലൂടെ ബന്ധപ്പെടാറുണ്ട്.  

ഉയർച്ചയും താഴ്ചയും വളവുകളും ധാരാളമുള്ള മലമടക്കുകളാണ് വഴിനീളെ. ഭൂമികുലുക്കത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളും വീണുകിടക്കുന്ന പഗോഡകളും ധാരാളമുണ്ട്.  ചെറുതെങ്കിലും നല്ല സൗകര്യമുള്ള ടൂറിസ്റ്റ് ബസ്സ്. ഇടയ്ക്ക് ചായ കുടിക്കാനായി ബസ്സു നിർത്തി. സമയം രാവിലെ പത്താവുന്നതേയുള്ളു. അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന സഹയാത്രികൻ പറഞ്ഞു. ഇതാണിവിടുത്തെ ലഞ്ച് സമയം. ഇനി വൈകുന്നേരം ആറുകഴിഞ്ഞേ ഇവിടുത്തുകാർ ഭക്ഷണം കഴിക്കൂ. ചോറും പരിപ്പും പച്ചക്കറിയും ചേർന്നുണ്ടാക്കിയ കിച്ചടി പോലൊരു വിഭവമാണ് വെജിറ്റേറിയൻ. മറ്റുള്ളവർക്ക് കോഴിയും ആടും സുലഭം. പിന്നെ ബസ്സിലിരുന്ന് ഉറങ്ങിപ്പോയി. അക്ഷയകുമാർ അഭിനയിക്കുന്ന ഏതോ തട്ടുതകർപ്പൻ   സിനിമ ബസ്സിലെ വീഡിയോവിൽ കളിക്കുന്നു. 

കപിലവാസ്തുവിന്‍റെ മഹാരാജാവ് ശുദ്ധോദനൻ താനേർപ്പെട്ടിരുന്ന  യുദ്ധത്തിനിടയിലും മഹാരാജ്ഞി മായാദേവിയുടെ കാര്യമാണ് ആലോചിച്ചത്. വിവാഹശേഷം മായാദേവിയെ പിരിഞ്ഞ് ഒരു രാത്രിപോലും കഴിഞ്ഞിട്ടില്ല. രാജ്ഞി പൂർണ്ണ ഗർഭിണിയുമാണിപ്പോൾ. മാസം പത്തും തികഞ്ഞിരിക്കുന്നു. ആദ്യ പ്രസവത്തിന് അവൾക്ക് അമ്മ വീട്ടിൽ പോയേ തീരൂ. നാടുനടപ്പും അതാണല്ലോ. നല്ല സേനാനായകരെല്ലാം തന്‍റെ കൂടെ യുദ്ധത്തിലാണ്. അല്ലെങ്കിൽ അവരെ ആരെയെങ്കിലും കൂട്ടി രാജ്ഞിയെ വീട്ടിൽ കൊണ്ടുവിടാമായിരുന്നു. വയസ്സായെങ്കിലും വീര്യം ചോരാത്ത ഒരു പടനായകനേയും കൊട്ടാരത്തിൽ പണ്ടേ സേവനം ചെയ്യുന്ന വയറ്റാട്ടിയേയും നാലഞ്ചു തോഴികളേയും കൂട്ടിയാണ് രാജാവ് മഹാറാണിയെഒരു പല്ലക്കിൽ കയറ്റി അയച്ചത്. യുദ്ധം കഴിഞ്ഞ് ആയിരുന്നെങ്കിൽ താൻ തന്നെ രാജ്ഞിയെ വീട്ടിൽ കൊണ്ടുചെന്നാക്കാമായിരുന്നു. തിരുവയറൊഴിയാൻ ഇനി ദിവസങ്ങൾ മാത്രം. 

പല്ലക്ക് ചുമക്കുന്ന സേവകർ വല്ല കല്ലുകളിലും തട്ടിത്തടയുമ്പോൾ മായാദേവിയുടെ വയറുലഞ്ഞു. അപ്പോഴെല്ലാം ‘ഞാനിവിടുണ്ട്, ഇതാ എത്തിപ്പോയി’, എന്ന് ആ ദിവ്യശിശു അമ്മയെ അറിയിച്ചു. അനുനിമിഷം മായാദേവി തളർന്നു. കൂടെ നടന്നിരുന്ന തോഴിയോടു പറഞ്ഞു. “ഇനി വയ്യ..” 

മല കയറിയിറങ്ങി അവർ ചെന്നെത്തിയത് പച്ചപ്പ് നിറഞ്ഞ ഐശ്വര്യമുള്ള  ഒരു ഗ്രാമവീഥിയിലാണ്. നല്ലൊരു കുളവും അതിനരികെ പടർന്നു പന്തലിച്ചു വേരുകൾ താഴേക്ക് തൂങ്ങിയാടുന്ന വലിയൊരു വടവൃക്ഷവും അവർക്ക് ആതിഥ്യമരുളി. മായാദേവി പല്ലക്കിൽ നിന്നുമിറങ്ങി ആൽച്ചുവട്ടിൽ ചെന്നു. ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. തോഴിമാർ ചുറ്റും നിന്ന് മായാദേവിക്ക് മറതീർത്തു. വേദനയില്ലാതെ തന്നെ കോമളനായൊരു ശിശുവിന് മായാദേവി ജന്മം നൽകി. അതോ വേദനകളെ മായ്ക്കാനാവുന്നത്ര അസാധാരണനായ ഒരു പുത്രന് ജന്മം കൊടുത്ത അമ്മയ്ക്കുണ്ടായ ജന്മസാഫല്യം ഏതു വേദനയേയും നിഷ്പ്രഭമാക്കാൻ പോന്നതായിരുന്നുവോ? മാതാവിന് സിദ്ധമാകാൻ പോന്ന എല്ലാം നൽകാൻ കഴിവുള്ള അവനെ ആ അമ്മ അതീവ വാൽസല്യത്തോടെ വിളിച്ചു “സിദ്ധാർത്ഥൻ”. ആ നാട്ടിലെ സമ്പ്രദായമനുസരിച്ച് വയറ്റാട്ടിയമ്മ മായാദേവിയുടെ കഞ്ചുകം അഴിച്ച് ആദ്യം തന്നെ ചന്ദ്രവെളിച്ചത്തിൽ ആ അമ്മപ്പാൽക്കുടങ്ങളെ കുളിപ്പിച്ചു. പിന്നെ നവജാതശിശുവിനു സ്തന്യമൂട്ടി. ലുംബിനിയിലെ ആ പൂർണ്ണ ചന്ദ്രൻ സിദ്ധാർത്ഥനിൽ വരാനിരിക്കുന്ന പ്രബുദ്ധതയുടെ ഒരു നാന്ദിയെന്നപ്പോലെ ആ മുഖകമലത്തെ ശോഭായമാനമാക്കി...  

ബസ്സ് ലുംബിനിയിൽ എത്തിയിട്ടു് രണ്ടു മിനുട്ടെങ്കിലും ആയിക്കാണും. അപ്പോഴേ ഉണർന്നുള്ളൂ. അതേ ബസ്സ് തിരികെ കാഠ്മണ്ഡുവിലേക്ക് മടങ്ങുകയാണ്. കണ്ടക്ടർ വന്നു പറഞ്ഞു: ‘ആപ് കാ ഗാഡി ആ ഗയാ.’ നേരത്തെ പറഞ്ഞു വച്ചിരുന്ന ടാക്സിയിൽ ഹോട്ടലിലേക്ക്.  

രാത്രി വിശ്രമിച്ചിട്ട് പിറ്റേന്ന് രാവിലെയാണ് ശ്രീ ബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനി ഗ്രാമത്തിലേയ്ക്ക് പോയത്. അവിടെ മായാദേവി ഭഗവാൻ ബുദ്ധന് ജന്മം നൽകിയ സ്ഥലത്ത് ഒരു ശിലാഫലകവും ലോഹം കൊണ്ടുള്ള ഒരു തൂണും സ്ഥാപിച്ചത് അശോകമഹാരാജാവാണ്. അശോകൻ രാജാവായ ശേഷം ലുംബിനി സന്ദർശിച്ച് അവിടം ശ്രീ ബുദ്ധന്‍റെ ജന്മസ്ഥലമാകയാൽ ലുംബിനി ഗ്രാമത്തിന്‍റെ നികുതി എട്ടിലൊന്നായി കുറച്ചുവത്രേ! ലുംബിനിയിൽ ബുദ്ധഭഗവാൻ ജനിച്ചയിടത്ത് ഒരു മ്യൂസിയമുണ്ട്. അവിടെ ഭഗവാന്‍റെ ജന്മസമയം മുതൽ കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഇരിപ്പിടക്കല്ല് കാണാം. ഇഷ്ടിക കൊണ്ടു നിർമ്മിച്ച തടാകത്തിനരികെയുള്ള വെള്ളനിറത്തിലുള്ള മായാദേവി ക്ഷേത്രത്തിനുള്ളിലാണിത് വച്ചിരിക്കുന്നത്. ഇവിടെ ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ല. തടാകത്തിനരികെയുള്ള ആൽമരം മായാദേവിക്ക് പ്രസവസമയത്ത് തണലേകിയ ആൽമരത്തിന്‍റെ പരമ്പരയിൽ പെട്ടതാണ്. 

നേപ്പാളിലെ ലുംബിനി പ്രദേശ് പ്രവിശ്യയിലാണ് ഏറെ ബുദ്ധസ്മാരകങ്ങളും മോണാസ്ട്രറികളും ഉള്ളത്. ബുദ്ധമതം കുറച്ചെങ്കിലും പ്രചാരത്തിലുള്ള എല്ലാ രാജ്യങ്ങളും ചേർന്നാണ് ഈ ഗ്രാമം പാനീതിരിക്കുന്നത്. 1896-ൽ രൂപൻദേഹിയിൽ അശോകസ്തംഭം കണ്ടു പിടിച്ചതിനു ശേഷമാണ് ഇന്നു കാണുന്ന രീതിയിൽ ലുംബിനി പ്രശസ്തമായത്. യുനൈറ്റഡ് നേഷൻസിന്‍റെ ഹെരിറ്റേജ് സൈറ്റുകളിൽ ഒന്നാണ് ലുംബിനി. ലുംബിനി സൈറ്റ് മൂന്നു മൈൽ നീളവും ഒരു മൈൽ വീതിയുള്ള ഒരു മൊണാസ്ട്രറി സമുച്ചയമാണ്. മറ്റ് നിർമ്മിതികളോ കച്ചവടമോ മോട്ടോർ വാഹനങ്ങളോ അവിടെ അനുവദിച്ചിട്ടില്ല. കാൽനടയായും അല്ലെങ്കിൽ ലുംബിനി വില്ലേജിന്‍റെ നടുവിലൂടെ ഉണ്ടാക്കിയ ഒരു കനാലിലൂടെയുള്ള യാത്രയും ആവാം. കനാലിന്‍റെ ഇരുവശങ്ങളിലും അതിമനോഹരമായി നിർമ്മിക്കപ്പെട്ട ആശ്രമകവാടങ്ങൾ കാണാം. കനാലിന്‍റെ കിഴക്ക് വശത്ത് പുരാതന ബൗദ്ധസമ്പ്രദായികളായ തെരവാദിന ബുദ്ധിസ്റ്റ് ആശ്രമങ്ങളാണ്. ഇൻഡ്യൻ, ശ്രീലങ്കൻ മൊണാസ്ട്രികൾ ഇവിടെയാണ്. കനാലിന്‍റെ പടിഞ്ഞാറ് വശത്ത് വജ്രയാന, ഹീനയാന ബുദ്ധിസ്റ്റ് മൊണാസ്ട്രികൾ കാണാം. ജപ്പാൻ, കൊറിയ, ചൈന, ജർമ്മനി, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ പ്രതിനിധീകരിച്ചുള്ള മെഡിറ്റേഷൻ കേന്ദ്രങ്ങളും ആശ്രമങ്ങളും അവിടെ കാണാം. 

ഓരോ ആശ്രമങ്ങളുടെ മുന്നിലും പച്ചപ്പുൽത്തകിടികളോ താമരയും ആമ്പലും നിറഞ്ഞു കിടക്കുന്ന കൃത്രിമ തടാകങ്ങളോ ഉണ്ട്. ഞാൻ സന്ദർശിക്കുന്ന സമയത്തും പുതിയ കെട്ടിടങ്ങൾ അവിടെ പണിതുകൊണ്ടിരിക്കുന്നു. ഓരോ രാജ്യങ്ങളും അവരവരുടെ സമൃദ്ധിയും ശ്രദ്ധയും പ്രകടിപ്പിക്കുന്നതിൽ മൽസരിക്കുന്നതുപോലെ തോന്നും. ശ്രീലങ്കയിൽ നിന്നുമുള്ള വലിയൊരു സംഘം തീർത്ഥയാത്രയുടെ എല്ലാ സന്നാഹങ്ങളുമായി അവിടെ എത്തിയിട്ടുണ്ടായിരുന്നു. നേരത്തെ  സൂചിപ്പിച്ച കനാലിന്‍റെ തുടക്കത്തിൽ ഒരു കെടാവിളക്ക് കത്തുന്നുണ്ട്. ഞാനൊരു ഒറ്റക്കുതിര വണ്ടിയിലാണ് അവിടം മുഴുവന് ചുറ്റിക്കണ്ടത്. അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളും മറ്റും ഏറെ താൽപ്പര്യത്തോടെ ഞങ്ങൾക്ക് ചുറ്റും കൂടി അവരുടെ ഫോട്ടോയെടുക്കാൻ ആവശ്യപ്പെട്ടു. പിന്നെ സന്യാസി മഠത്തിൽ പഠിക്കുന്ന കുറച്ച് മിടുക്കന്മാരെ കണ്ടു. അവരുടെ ഇംഗ്ലീഷ് ഒന്നാന്തരമായിരുന്നു. വളരെ ഉൽസാഹികളായി നിന്ന അവർ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ മുഖത്ത് ഗൌരവം വരുത്തി. എങ്കിലും ഫോട്ടോയെടുക്കാൻ സമ്മതിക്കുകയും ചെയ്തു.  

ശ്രീബുദ്ധനെ വിഷ്ണുവിന്‍റെ അവതാരമായി കണക്കാക്കുന്ന ഹിന്ദുക്കൾ ഏറെയുള്ളതിനാൽ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരിടമാണ് ലുംബിനി വില്ലേജ് - ബുദ്ധമതത്തിന്‍റെ രീതിയിൽ വിപാസന ധ്യാനം ശീലിക്കാനും മറ്റുമായി ഏറെപ്പേർ മൊണാസ്ട്രറികളിൽ താമസിക്കാൻ എത്തുന്നുണ്ടു്. വിനോദ സഞ്ചാരികളായ യാത്രികർക്ക് ഭൈരഹാവ എന്ന ലുംബിനി നഗരത്തിൽ താമസിക്കാം. ഇൻഡ്യയിലേക്ക് റോഡുവഴി കടക്കുമ്പോൾ ഭൈരഹാവയിൽ ചെന്നിട്ട് സൊനൌളി ബോർഡർ വഴിയാണ് പോവേണ്ടത്. 

എന്റെ ടാക്സി ബോർഡറിൽ എത്തിയപ്പോൾ കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിൽ നിന്നും വരുന്ന വഴിയാണ് എന്ന് ഞാൻ ഓഫീസറെ അറിയിച്ചു. പോകുന്നത് കാശി വിശ്വനാഥനെ കാണാനാണ് എന്നുകൂടി പറഞ്ഞപ്പോൾ പാസ്പോർട്ട് പോലും നോക്കാതെ പട്ടാളക്കാർ “ഹർഹർ മഹാദേവ” പറഞ്ഞ് എന്നെ യാത്രയാക്കി. സോനൌളിയിൽ നിന്നും ബൊരഗ്‌പൂർ വഴി വാരാണസി വരെ ഒരു ഓർഡിനറി ബസ്സിൽ പന്ത്രണ്ടു മണിക്കൂർ ചെയ്ത യാത്രയും രസകരമായിരുന്നു. 

ബുദ്ധമതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട നാലു പുണ്യസ്ഥലങ്ങൾ ഭഗവാൻ ബുദ്ധന് ശ്രീബുദ്ധൻ ജനിച്ച ലുംബിനി, ബോധോദയം ഉണ്ടായ ബോധഗയ, ശ്രീ ബുദ്ധൻ ആദ്യമായി ബുദ്ധധർമ്മം പഠിപ്പിച്ച് സംഘം സ്ഥാപിച്ച സാരാനാഥ്, ബുദ്ധൻ നിർവ്വാണം പ്രാപിച്ച കുശിനഗർ, എന്നിവയാണ്. അവയിൽ കൂശിനഗർ ഒഴികെ മൂന്നിടത്തും പോവാൻ സാധിച്ചു. കുശിനഗർ, ഞാനിതാ വരുന്നൂ... 






Bodh Gaya


Bodh Gaya


Saranath


Saranath


Saturday, March 27, 2021

കഥ - രാത്രിമഴപോലെ

 കഥ 

രാത്രിമഴപോലെ

സുകുമാര്‍ കാനഡ 

കാർമേഘങ്ങൾ ഇരുണ്ടുകൂടിയിട്ടും പെയ്യാൻ മടിച്ചുനിന്ന രാത്രിമഴ യ്ക്കായി വഴിയരികില്‍ നിരനിരയായി നിന്നിരുന്ന മേപ്പിള്‍ മരങ്ങള്‍ ദാഹിച്ചു. ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ പോലെ ഇല തിങ്ങി നിറഞ്ഞിരുന്ന മരക്കൊമ്പുകളില്‍ നിന്നും ഇലകളാകെ  കൊഴിയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിരുന്നുള്ളൂ. നല്ലൊരു മഴയും കാറ്റുമുണ്ടെങ്കില്‍ ബാക്കിയുള്ള ഏതാനും ഇലകളും കൂടി താഴെ വീഴും. അടുത്ത മാര്‍ച്ചിലേ ആ മരക്കൊമ്പുകളില്‍ ഇനിയും തളിരുകള്‍ ഉണ്ടാവൂ. അതൊന്നുമറിയാത്ത പോലെ തലേന്നത്തെ  രാത്രിയിലെ  താങ്ക്സ്ഗിവിംഗ്  പാര്‍ട്ടി ഗംഭീരമായി.  അത്താഴത്തിനു  വിളമ്പിയ  മുന്തിയ  ഇനം  വൈനിന്‍റെ  കറയും  കേയ്ക്കിന്‍റെ  മധുരമുള്ള  വെളുത്ത  പൊടിയും  അവരുടെ  ചുണ്ടുകളില്‍  അവശേഷിച്ചിരുന്നു.    കൈകള്‍  കോര്‍ത്തു പിടിച്ച്  അടുത്തടുത്ത  കിടക്കകളിലാണവര്‍  കിടന്നിരുന്നത്.  അപ്പോഴും  അവരുടെ  ചുണ്ടുകളില്‍  ചെറിയൊരു  പുഞ്ചിരി  ബാക്കിയുണ്ടായിരുന്നു

എല്ലാം  തയ്യാറാക്കിവച്ചിട്ടാണ്  ഡോ.  വര്‍മ്മ  തലേന്ന്  രാത്രി  അവിടെ നിന്നും  ഇറങ്ങിയത്.  അമ്മു  എന്ന്  എല്ലാവരും  സ്നേഹത്തോടെ  വിളിക്കുന്ന  എലിസബെത്തും  അവറാച്ചനും  എത്രയെത്ര  പാര്‍ട്ടികള്‍  ആ  വീട്ടില്‍  വച്ചു  തന്നെ  നടത്തിയിട്ടുണ്ടാവും!  വര്‍മ്മ  വര്‍ഷത്തില്‍  ഒരു  തവണയെങ്കിലും  അവറാച്ചനച്ചായനെയും    അമ്മുവിനേയും  കാണാ റുണ്ട്.  അതുകൂടാതെ  അഞ്ചാറു  കൊല്ലങ്ങളായി  ഇടയ്ക്കെല്ലാം  ‘പിള്ളേ ച്ചന്‍  ഡോക്ടറെ  കാണണം’  എന്ന്  പറഞ്ഞ്    അവർ  വര്‍മ്മയെ വിളിക്കാ റുമുണ്ട്.  മിക്കവാറും  താങ്ക്സ്ഗിവിംഗ്  സമയത്താണ്  അവറാച്ചന്‍  എല്ലാവരെയും  ലണ്ടനിലുള്ള സ്വന്തം നാട്ടുകാരെ പാര്‍ട്ടിക്കായി ക്ഷണിക്കാറുള്ളത്.  ‘ഇതൊക്കെ  വെറും  ഒരു  മലയാളി  താങ്ക്സ്  ഗിവിങ്  അല്ലേ,  സത്യത്തിൽ  ഇതൊക്കെ  ഒരാഘോഷമാക്കേണ്ട  ആവശ്യമുണ്ടോ’ എന്നാണ്  അവറാച്ചന്റെ  പക്ഷം.   നോര്‍ത്ത്  അമേരിക്കന്‍  താങ്ക്സ് ഗിവിങ്ങിന്‍റെ  പിറകിലുള്ള  ക്രൂരതയെപ്പറ്റി  ആലോചിച്ചാല്‍  ഒരിക്കലും  അങ്ങനെ ആഘോഷിക്കാനൊന്നും നമുക്ക് തോന്നില്ല.  എല്ലാവര്‍ക്കും  ഒത്തു  കൂടാനൊരു  അവസരം  എന്നേ  ഇപ്പോള്‍  എല്ലാവരും  അതിനെപ്പറ്റി  കരുതുന്നുള്ളൂ.  പാർട്ടി  ഒന്നടിച്ചു  പൊളിക്കണമല്ലോ!  അതിനുള്ളു  ചുമതലയാണ്  അവറാച്ചന്‍ ഈ വർഷം ഡോക്ടർ  വർമ്മയെ  ഏൽപ്പിച്ചത്.  

ഡോ.  വര്‍മ്മ  ലണ്ടനിലേയ്ക്ക്  വന്നിട്ട്  പത്തുകൊല്ലമേ  ആയുള്ളൂ.  അതിനുമുന്‍പ്‌  കാനഡയില്‍ത്തന്നെ  വാന്‍കൂവറില്‍  ആയിരുന്നു  പ്രാക്ടീസ്.  ഓഫീസ്  അടക്കം  നല്ലൊരു  ഫാമിലി  പ്രാക്ടീസ്  വാങ്ങി  ലണ്ടനിലേയ്ക്ക്  പോരാന്‍  കാരണങ്ങള്‍  പലതും  ഉണ്ടായിരുന്നു.  മൂത്തമകന്‍  അരുണിന്  അവിടെ  വെസ്റ്റേന്‍  യൂനിവേര്‍സിറ്റിയില്‍  അഡ്മിഷനും  കിട്ടിയിരുന്നു.  

കഴിഞ്ഞ  അഞ്ചുകൊല്ലങ്ങളായിട്ട്  അമ്മുവിന്  കൈവിരലുകള്‍  അനക്കാ നാവുന്നില്ല.  തൊണ്ണൂറ്റിയെട്ടുവയസ്സായ  അവറാച്ചന്‍  തന്‍റെ  സ്വന്തം  കാര്യങ്ങള്‍  എല്ലാം  കഷ്ടിച്ചു  ചെയ്യുമായിരുന്നു.  അമ്മുവിന്‍റെ  കുപ്പായ ത്തിനു  ബട്ടന്‍  ഇട്ടു  കൊടുക്കാനും  സോക്സ്‌  ഇടുവിക്കാനും  തനിക്കുള്ള  ബുദ്ധിമുട്ട്  അവറാച്ചന്‍  പറഞ്ഞിരുന്നു.  “മോനേ, പിള്ളേച്ചാ, നല്ലപ്രായ ത്തിൽ ഇവളുടെ കുപ്പായത്തിന്‍റെ കുടുക്ക് അഴിച്ചാണ് ശീലം.  ഇപ്പോ  അതിൻറെ  പലിശേം  പലിശ്ശേടെ  പലിശേം  ചേർത്ത്  ദിവസം  മൂന്നും  നാലും  പ്രാവശ്യമാ  കുടുക്ക് ഇട്ടുകൊടുക്കുന്നത്.  അവള്‍ക്കാണെങ്കില്‍  വിരലുകള്‍  മടങ്ങില്ല.  ഇനി  എത്ര  കാലമെന്ന്  വച്ചാ?  ആ  നേഴ്സ്  പെണ്ണ്  വന്നു  വല്ലതുമൊക്കെ  ചെയ്താലും  എന്‍റെ  അമ്മൂന്  അതൊന്നും പിടിക്കത്തില്ല.”

അപ്പച്ചന്  പ്രോസ്റെറ്റ്  ക്യാന്‍സറാണ്.  പക്ഷെ  ആള്‍ക്ക്  വേദനയൊന്നു മില്ലാത്തതുകൊണ്ട്  തമാശയെല്ലാം  പറയുന്നു  എന്നേയുള്ളു.  ദിവസവും  രണ്ടോ  മൂന്നോ  മണിക്കൂര്‍  മാത്രമേ  ശരിക്കും ഉണര്‍ന്നിരിക്കൂ.  ബാക്കി  സമയമെല്ലാം  പാതി  മയക്കമാണ്  രണ്ടാളും.  അമ്മുവിനാണെങ്കില്‍  അത്ര  കൂടി  ജീവനില്ല.  ദേഹത്തിന്  അവശതയൊക്കെ യാണെങ്കിലും  അവര്‍  എപ്പോഴും  പ്രേമത്തിലാണ്.  തമ്മില്‍ത്തമ്മില്‍  നോട്ടം  കൊണ്ടു പോലും  ഒരു  വഴക്കുമില്ല.  രണ്ടാളും  പല്ലില്ലാത്ത  വായ  കാട്ടി  ചിരിച്ചാണ്  കിടപ്പും  വര്‍ത്തമാനവുമെല്ലാം.  ദിവസവും ആറേഴു തരം യോഗകൾ ചെയ്യിക്കാൻ അവിടെ ഒരു സ്ത്രീ വരുന്നു. അതും അവർക്കിഷ്ടമാണ്. കിടന്നു കൊണ്ടുള്ള യോഗ, കസേരയിൽ ഇരുന്നു കൊണ്ടുള്ളത്, അത്യാവശ്യം നടക്കാൻ പറ്റുന്നവർക്ക് അങ്ങിനെ, പ്രാണായാമം, എല്ലാമുണ്ട്.  ദിവസം മുഴുവൻ ഓരോ പ്രോഗ്രാമുകൾ. രണ്ടാൾക്കും കൂടാൻ പറ്റുന്ന ചിലത് ദിവസവും ചെയ്യാൻ അപ്പച്ചൻ മുൻകൈയെടുക്കും. അമ്മുവിനും അത് സമ്മതം. മൂന്നുനാലു  കൊല്ലമേ  ആയുള്ളൂ  അവര്‍ വീട്ടില്‍  നിന്നും  കെയര്‍ഹോമിലെയ്ക്ക്  മാറിയിട്ട്. 

അവിടെയെത്തുമ്പോള്‍  കുറച്ചു  ചില  കണ്ടീഷനുകള്‍  മാത്രമേ  അവര്‍  വച്ചുള്ളു.  രണ്ടാളെയും  ചേര്‍ത്തു  ചേര്‍ത്തുള്ള  കട്ടിലുകളില്‍  കിടത്തണം.  അവര്‍ക്കായി  സ്വകാര്യതയുള്ള  ഒരു  മുറി  വേണം.  അവരെ  നോക്കാ നായി  പ്രത്യേകിച്ചൊരു  ഒരു  മലയാളി  നേഴ്സുണ്ട്.    അത്യാവശ്യം  ബൈബിള്‍  വായിച്ച്  കൊടുക്കാനും  വല്ലപ്പോഴും നമ്മുടെ  ചോറും  കറിയുമൊക്കെ  വച്ചുണ്ടാക്കാനും   പറ്റുന്ന  ആരെങ്കിലും  ഉണ്ടെങ്കിലേ  ഞങ്ങള്‍ വരൂ  എന്ന്  അപ്പച്ചന്‍  തറപ്പിച്ചു  പറഞ്ഞിരുന്നു.  രണ്ടു  മക്കളും  ആറു  ചെറുമക്കളും  അവരുടെ  കുട്ടികളായി  രണ്ടുപേരുമാണ്  ആ  കുടുംബത്തിലുള്ളത്.  എല്ലാവരും  നല്ല  നിലയില്‍.  അപ്പനെയും  അമ്മ യേയും  നോക്കാന്‍  എല്ലാവരും  സമയം  കണ്ടെത്തുന്നുമുണ്ട്.  അതൊക്കെ  കാനഡയിലും അമേരിക്കയിലുമൊന്നും   അത്ര  ചെറിയ  കാര്യമല്ല.  അതും  ഈ  നാട്ടിൽ  ജനിച്ചു  വളർന്ന  കുട്ടികളാണെന്നോർക്കണം . “നാട്ടിലാ ണിപ്പോള്‍ അപ്പനേം അമ്മേം നോക്കാന്‍ ആര്‍ക്കും സമയമില്ലാത്തത്” അച്ചായന്‍ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്.  

ജൂണിലാണ്  മാത്യുവും  അന്നയും  കൂടി  വര്‍മ്മയുടെ  ക്ലിനിക്കില്‍  വന്ന്‍  കാര്യം  അവതരിപ്പിച്ചത്.  “ഡോക്ടറേ,  അപ്പച്ചനും  അമ്മയും  ഏതാണ്ടൊ ക്കെ  തീരുമാനിച്ചിരിക്കുന്നു.  അടുത്ത  താങ്ക്സ്ഗിവിംഗ്  പാര്‍ട്ടി  ഗംഭീര മാക്കണം  എന്നാണു  വാശി.  അതും  വീട്ടില്‍  വച്ച്,  എല്ലാവരും  കൂടി  വേണമെന്ന്!”

“അതിനെന്താ, എല്ലാക്കൊല്ലവും അച്ചായന്‍റെ പാര്‍ട്ടിക്കായി ഞങ്ങളെല്ലാം കാത്തിരിക്കുവല്ലേ?.  അവര്‍  കെയര്‍ഹോമില്‍  പോയതില്‍പ്പിന്നെ  ഒന്നോ  രണ്ടോ  കൊല്ലം  മാത്രമേ  അത്  മുടങ്ങിയുള്ളൂ  അല്ലേ?”

“അതിപ്പോ  പിള്ളേച്ചന്‍  ഡോക്ടര്‍  എന്ന്  വച്ചാല്‍  അപ്പച്ചനും  അമ്മ യ്ക്കും   ജീവനാണ്.  അത്  തന്നെയാണ്  ഞങ്ങള്‍  ഇപ്പോള്‍  ഇവിടെ  വരാനും  കാരണം”.

“മനസ്സിലായില്ല.  പാര്‍ട്ടിക്ക്  ഞങ്ങളെ  ക്ഷണിക്കുകയൊന്നും  വേണ്ട,  ഞങ്ങള്‍ അങ്ങ്  എത്തിക്കൊള്ളാം.  അല്ലെങ്കിലും  ഇത്  കുറച്ചു  നേരെത്തെയല്ലേ?”  

“അതല്ല  കുമാര്‍.  കഴിഞ്ഞദിവസം  രണ്ടാളും  കൂടി  കട്ടിലില്‍  കിടന്ന്  ഒരു  വല്ലാത്ത  ശബ്ദത്തിൽ  കരയുന്നത്  കണ്ടാണ്‌  നഴ്സ്  ഞങ്ങളെ  വിളിച്ചു  പറഞ്ഞത്.” 

ഞാന്‍  ഉടനേ  ടോറോന്റ്റോയില്‍  പോയി  ഇവളെ  വിളിച്ചു  കൂട്ടിക്കൊണ്ടു വന്നു.  രണ്ടാള്‍ക്കും  പ്രായം  ഇത്രേം  ആയില്ലേ?.  വേഗംതന്നെ  അവിടെയെ ത്തിയപ്പോള്‍  അവര്‍  തമാശ  പറഞ്ഞും  പൊട്ടിച്ചിരിച്ചും  കളിക്കുന്നു .  ഞങ്ങള്‍ക്ക്  ദേഷ്യം  വന്നു.  എന്തോ  അത്യാവശ്യമുണ്ടെന്നു  പറഞ്ഞിട്ട്  അതാ  രണ്ടാളും  കൂടി  ആളെ  കളിയാക്കുന്നു.  ഡോക്ടര്‍ക്ക്  ഞങ്ങളുടെ  തിരക്കുകള്‍  അറിയാമല്ലോ.  യൂനിവേര്‍സിറ്റിയില്‍  ഡിപ്പാര്‍ട്ട്മെന്റ്  ചെയര്‍മാന്‍  ആയതില്‍പ്പിന്നെ  എനിക്കാണെങ്കില്‍  തിരക്കോടു  തിരക്ക്.”

“എന്നിട്ട്?”

ആദ്യം  അപ്പനാണ്  പറഞ്ഞത്.  “എടാ മക്കളേ,  എനിക്ക്  വയസ്സ്  നൂറിനടു ത്തായി.  ഇവള്‍ക്ക്  തൊണ്ണൂറും  കഴിഞ്ഞു.  എന്നാലും  ഇവളെനിക്കി പ്പോഴും  ചെറുപ്പക്കാരിയാടാ.  നമ്മുടെ  അടുത്ത  കനേഡിയന്‍  താങ്ക്സ്ഗിവിംഗിന്‍റെ  തലേ  ദിവസം  അവളെ  എന്‍റെ  കയ്യില്‍  കിട്ടിയിട്ട്  എഴുപത്  കൊല്ലമാവും.  നിന്നെയും  ഇവളെയും  പ്രസവിക്കാന്‍  കിടന്ന  ദിവസങ്ങളില്‍  അല്ലാതെ  ഞാനവളെ  പിരിഞ്ഞിട്ടില്ല.  ഇങ്ങിനെ  സുഖ മില്ലാതെ  മറ്റുള്ളവരെ  ആശ്രയിച്ചു  കഴിയുന്നതില്‍  ഒരു  കാര്യോമില്ല.  മനസ്സ്  പൊങ്ങുന്നിടത്ത്  ദേഹം  പൊങ്ങുന്നില്ല. നിനക്കോടാ മത്തായിച്ചാ, നീയും വയസനായി അല്ലേടാ ?”

“അപ്പനെന്നാ ഈ  നേരത്ത്  വിളിച്ചു  പറയുന്നത്?  എന്തിനാണ്  വിളിപ്പി ച്ചതെന്നു  പറഞ്ഞാട്ടെ.”  അറുപതു  കഴിഞ്ഞ  മാത്യുവിന്  കാര്യമറിയാന്‍  തിടുക്കമായി.

“നമ്മുടെയാ പിള്ളേച്ചന്‍  ഡോക്ടറില്ലേ  അയാളോട്  ഇവിടെ  വരാന്‍  പറയണം.  അയാള്‍  വാന്‍കൂവറില്‍  നിന്ന്  ഇവിടേയ്ക്ക്  വന്ന  കാലത്ത്  അവിടെ  ഒരാളെ  സഹായിച്ചു  എന്ന്  പത്രത്തില്‍  വന്നിരുന്നു.  ലണ്ടനില്‍  വന്നു  സെറ്റില്‍  ചെയ്തതോടെ  അയാള്‍  അത്തരത്തിലുള്ള  സര്‍വ്വീസ്  എല്ലാം  നിര്‍ത്തി  എന്നും  കേട്ടതോര്‍ക്കുന്നു.  പക്ഷേ  ഇപ്പോള്‍  ഞങ്ങള്‍ക്ക്  അയാളുടെ  സഹായം  വേണം.  ഇനിയിങ്ങിനെ  നരകിച്ച്‌  ജീവിക്കേണ്ട  കാര്യമില്ല  എന്നാണ്  ഞങ്ങളുടെ  തീരുമാനം.  സര്‍ക്കാരിന്‍റെ  ഭാഗത്തു നിന്നും  എതിര്‍പ്പൊന്നും  ഉണ്ടാവില്ല.  നിയമവും  ഇപ്പോള്‍  അനുകൂല മാണ്.  അതിനുള്ള  പേപ്പറുകള്‍  ശരിയാക്കേണ്ടത്  നിങ്ങളുടെ  പണിയാണ്.  അതിന്  എതിര്‍പ്പോ  ചര്‍ച്ചയോ  ഒന്നും  ഞങ്ങളെ  തീരുമാനത്തില്‍  നിന്നും  മാറ്റാന്‍  പോണില്ല.  പള്ളിക്കാരേയൊന്നും  അറിയിക്കേം  വേണ്ട.  പ്രാര്‍ത്ഥനേം  കുര്‍ബാനേം  ഒന്നും  വലിയ  ബഹളമായി  വേണ്ട.  താങ്ക്സ്ഗിവിംഗ്  കഴിയുന്ന  രാത്രി  ഒരുറക്കം. അങ്ങനെ    രണ്ടാളും കൂടി ഒരിക്കലും  ഉണരാത്ത  ആ  ഉറക്കമാണ് ഞങ്ങളുടെ സ്വപ്നം.

അപ്പച്ചനോട്  എതിര്‍ത്തു  പറയാന്‍  വാക്കുകളില്ലാതെ  മാത്യുവും  അന്നയും  കുഴങ്ങി.  കാനഡയില്‍  വാര്‍ത്തകളില്‍  നിറയുന്ന  ദയാവധം  സ്വന്തം  വീട്ടിലേയ്ക്ക്.  

“ഇനിയത്  നിങ്ങള്‍  ശരിയാക്കിത്തന്നില്ലെങ്കില്‍  ഞങ്ങള്‍  എങ്ങിനെ യെങ്കിലും  അതങ്ങ്  സാധിക്കും.  അതിനു  മാറ്റമൊന്നുമില്ല.  അല്ലേടീ?  എന്ന്  അപ്പച്ചന്‍ പറയുമ്പോള്‍ അമ്മയും  പുഞ്ചിരിച്ചു.”

“എടാ ഞങ്ങള്‍ക്ക് ഇനി  നേടാനും  കൊടുക്കാനും  വാങ്ങാനും  ഒന്നുമില്ല.  ആഗ്രഹങ്ങളായിട്ടും  ഒന്നും  ബാക്കി  വച്ചിട്ടില്ല.  ഇപ്പോഴാണെങ്കില്‍  ദേഹത്ത്  ദീനമുണ്ടെങ്കിലും  ഉള്ളില്‍  അല്പം  വെളിവുണ്ട്.  ഇങ്ങിനെ  പരസ്പരം  നോക്കാന്‍  വയ്യാത്ത  അവസ്ഥയില്‍  ഇവിടെയിങ്ങിനെ  കിടക്കാന്‍  മനസ്സില്ല.  ഇനി  ഇതില്‍  കൂടുതല്‍  കൊഴലും  ട്യൂബും  വച്ചുകെട്ടി  ദേഹത്തെ  അതിന്‍റെ  പാട്ടിനു വിട്ടു  മരിപ്പിക്കാതെ  കെടന്നിട്ട്‌  എന്തിനാ?”

തികഞ്ഞ  ബുദ്ധിയോടെയെടുത്ത  തീരുമാനം.  പണ്ടും  യുക്തിയ്ക്ക്  ചേര്‍ന്നമട്ടിലാണ്  അപ്പച്ചന്‍റെ  എല്ലാ  സംഭാഷണങ്ങളും.  മാത്യുവിന്‍റെ  കണ്ണ്  നിറഞ്ഞു.  പക്ഷെ  അന്നയ്ക്ക്  നല്ല  മനസ്സുറപ്പാണ്.  അവള്‍  അപ്പച്ചന്  വാക്ക്  കൊടുത്തു.  “പപ്പാ, വാട്ടെവര്‍  മേക്സ്  യൂ  ഹാപ്പി.    എങ്കിലും  അപ്പച്ചാ,  അപ്പച്ചന്  ബ്രിട്ടീഷ്  രാജ്ഞിയുടെ  കയ്യില്‍  നിന്നും  നൂറുവയ സ്സിന്റെ  ബര്‍ത്ത്ഡേ  കാര്‍ഡ്  കിട്ടിയേച്ച്  പോയാപ്പോരേ?  അതിനിപ്പോ  രണ്ടു  കൊല്ലംകൂടിയല്ലേ  ഉള്ളൂ?”

“വേണ്ടെടീ, അമ്മൂന്  കിട്ടാത്ത  ബര്‍ത്ത്ഡേ  കാര്‍ഡൊന്നും  എത്ര  കൂടിയതാണേലും  എനിക്ക്  വേണ്ട.  അതിപ്പോ  രാജ്ഞിയുടേതായാലും  പോപ്പിന്റെയാണെങ്കിലും.”  

അപ്പച്ചനും  അമ്മയ്ക്കും  ഡോ.  വര്‍മ്മ  സ്വന്തം  മകനെപ്പോലെയാണ്.  എന്നാലും  പിള്ളേച്ചന്‍  എന്നേ  വിളിയ്ക്കൂ.  ആവശ്യം  അറിയിച്ചപ്പോ  ആദ്യംതന്നെ,  “അത്  ശരിയാവില്ല,  അപ്പച്ചാ,  ഞാനാ  സര്‍വ്വീസ്  നിര്‍ത്തിയാണ്  വാന്‍കൂവറില്‍  നിന്നും  പോന്നത്”,  എന്ന്  പറഞ്ഞ്  ഒഴിയാനാണ്  ശ്രമിച്ചത്.

അവിടെ  ഫാമിലി  പ്രാക്ടീസ്  ചെയ്യുന്ന  കാലത്ത്  വളരെ  ക്രിട്ടിക്കലായി  കിടന്നിരുന്ന  രണ്ടുപേരെ  സഹായിച്ച്  കഴിഞ്ഞപ്പോഴേയ്ക്ക്  രോഗികളെ  കൊല്ലാന്‍  നടക്കുന്ന  ഇന്ത്യന്‍  ഡോക്ടര്‍  എന്ന  പേരായി  ഡോ.  വര്‍മ്മ യ്ക്ക്.  രോഗികള്‍ക്ക്  അയാളുടെ  ഫാമിലി  ക്ലിനിക്കില്‍  വരാന്‍  മടിയായി ത്തുടങ്ങി.  ഓരോ  കേസിനും  വളരെയധികം  സമയം  ചെലവഴിക്കേണ്ട  പണിയാണെങ്കിലും  യുതനേഷ്യ  ചെയ്യുന്ന  ഡോക്ടര്‍ക്ക്  കാനഡയിലെ  മെഡിക്കല്‍  സര്‍വ്വീസസ്  പ്ലാന്‍  കൊടുക്കുന്ന  ഫീസ്‌  വളരെ  ചെറുതാണ്.  അതൊരു  സര്‍വ്വീസ്  ആയതുകൊണ്ട്  മാത്രമായാണ്  ഡോക്ടര്‍മാര്‍  യുതനേഷ്യ  ചെയ്യുന്നത്.  പക്ഷെ  ഒരാളെ  സഹായിക്കാന്‍  വേണ്ടിയെടു ക്കുന്ന  സമയം  കൊണ്ട്  സാധാരണ  കണ്സല്‍ട്ടിംഗില്‍  പത്തുപന്ത്രണ്ടു പേരേയെങ്കിലും  കാണാം.  ന്യൂസ്  പരന്നതോടെ  വര്‍മ്മയുടെ  ക്ലിനിക്കില്‍  തിരക്ക്  കുറഞ്ഞുവന്നു.  പക്ഷേ  യുതനെഷ്യയ്ക്കായി  പലരും  വര്‍മ്മയെ  സമീപിച്ചു  തുടങ്ങി.  

“അവിടെയുള്ള ഇന്ത്യന്‍സിന്‍റെ  ഇടയിലാണെങ്കില്‍  ഒരു  യമന്‍റെ  സ്ഥാനമായിരുന്നു  എനിക്ക്.  അവിടത്തെ    ഹരേകൃഷ്ണാ  ടെമ്പിളില്‍  പോകുമ്പോള്‍  ആളുകള്‍  എന്‍റെയടുക്കല്‍  വരാന്‍  മടിച്ചു.  കൂട്ടുകാ രാരുംതന്നെ  ഇല്ലാത്ത  അവസ്ഥയായി.  മകനെ  സ്കൂളില്‍  വച്ച്  കുട്ടികള്‍  എന്തോ  മോശം  പേര്  വിളിച്ചു  എന്ന്  കേട്ടത്  പിന്നീടാണ്.  അതിനും  കുറച്ചുകാലം  മുന്‍പ്  ഹാലിഫാക്സിലെ  ഡോ.  കേര്‍വോക്കിയന്‍  വാര്‍ത്തകളില്‍  നിറഞ്ഞത്  മരണഡോക്ടര്‍  ആയിട്ടാണ്.  ഒടുവിലയാള്‍  ഒറ്റപ്പെട്ടാണ്  മരിച്ചത്.  അന്ന്  നിയമവും  അയാള്‍ക്ക്  അനുകൂലമായി രുന്നില്ലല്ലോ.  വാന്കൂവറിലെ  തന്നെ  പ്രസിദ്ധനായ  ഒരിന്ത്യന്‍  പ്രഫസര്‍  ഡോ.  താക്കൂര്‍,  ഡോ.  കേര്‍വോക്കിയന്‍റെ  സഹായം  തേടി  അമേരിക്ക യിലോ  മറ്റോ  പോയിരുന്നു.  അവിടെവച്ച്  കാര്യം  നടന്നതിനുശേഷമേ  വീട്ടുകാര്‍  പോലും  അറിഞ്ഞുള്ളു.  ഏതായാലും  സമൂഹത്തില്‍  ഒറ്റപ്പെട്ടു  എന്നു  തോന്നിയപ്പോഴാണ്  ഇവിടെ  ലണ്ടനിലേയ്ക്ക്  പ്രാക്ടീസ്  മാറ്റി  വരാന്‍  ഒരവസരം  കിട്ടിയത്.  അതില്‍പ്പിന്നെ  അങ്ങിനെയൊരു  സര്‍വ്വീസ്  ഞാന്‍  ചെയ്തിട്ടില്ല.”

“പക്ഷെ,  പിള്ളേച്ചന്‍  ഡോക്ടറേ,  നീയും  എനിക്കൊരു  മകന്‍  തന്നെ യാണ്.  നാട്ടില്‍  വച്ച്  നിന്‍റെ  അച്ഛനും  അമ്മയും  മരിച്ചപ്പോള്‍  കൊള്ളി വച്ചത്  നിന്‍റെ  മൂത്ത  ചേട്ടനല്ലേ?  ഇത്  നിനക്കുള്ള  ഒരവസരമാണെന്ന്  കരുതിയാല്‍  മതി.  നല്ല  മനസ്സോടെ,  ഞങ്ങളെ  പറഞ്ഞ്  വിടാന്‍  ഒരവസ രമാണിത്!.”  പറഞ്ഞ്  തീര്‍ന്നപ്പോഴെയ്ക്ക്  അപ്പച്ചന്‍  കുഴഞ്ഞുപോയി.  ക്ഷീണം  കൊണ്ട്  കണ്ണുകള്‍  കൂമ്പിയടഞ്ഞു.  അമ്മയാണെങ്കില്‍  നേരത്തേ തന്നെ  ഉറക്കം  പിടിച്ചിരുന്നു.  എങ്കിലും  സംസാരത്തിനിടയ്ക്ക്  നേര്‍ത്ത  ശബ്ദത്തില്‍  മൂളുന്നുണ്ടായിരുന്നു.

അവര്‍  കെയര്‍ഹോമില്‍  താമസിക്കാന്‍  പോകുന്നതിനു  മുന്‍പ്  അപ്പച്ച നുമായി  സംസാരിക്കാനുള്ള  അവസരങ്ങള്‍  വര്‍മ്മ  മുടക്കാറില്ല.  രണ്ടോ  മൂന്നോ  മാസത്തിനിടയ്ക്ക്  വെറുതേ  ചെന്നു  കാണും.  അമ്മുവിനും  ഡോക്ടറെ  വലിയ  കാര്യമാണ്.  ഓരോ  തവണ  കാണുമ്പോഴും  അപ്പച്ചന്‍റെ  സഭയിലെ  ക്രിസോസ്റ്റം തിരുമേനിയെപ്പറ്റി  പറയലാണ്  അപ്പച്ചന്  ഇഷ്ടമുള്ള  വിഷയം.  അവര്‍  ഒരു  നാട്ടുകാരാണ്.  കൂട്ടുകാരും.  അപ്പച്ചനേക്കാള്‍  രണ്ടോ  മൂന്നോ  വയസ്സ്  മൂത്തതാണ്  തിരുമേനി.  

“ഞങ്ങളൊക്കെ കളിച്ചും കക്കണ്ടികുത്തീം നടക്കുമ്പോ, ചെറുപ്പത്തിത്തന്നെ ദൈവവിളിയുണ്ടായ മനുഷ്യനാണ് അദ്ദേഹം. ഞങ്ങള്‍ ഫിലിപ്പ് എന്നാ വിളിക്കണത്.  സ്കൂളില്‍ പഠിക്കുമ്പോഴേ ആളൊരു കുഞ്ഞച്ചനാണ്. നല്ലൊരു ദൈവസ്നേഹി. മാത്രമല്ല നായരും നസ്രാണിയും ഈഴവനും പെലയനും എല്ലാം ഒരേ മനുഷ്യരാണെന്ന് കമ്മ്യൂണിസ്റ്റ്കാര് പറയണേനു മുന്‍പേ കണ്ടു ജീവിക്കുന്നയാളാണ് അദ്ദേഹം. നിങ്ങടെ ഭാഗവതം പറയണ ആ വല്യതിരുമേനിയോണ്ടല്ലോ, ആ, മള്ളിയൂര്‍ തിരുമേനി. അവരൊക്കെ വല്യ കൂട്ടുകാരാ.” തിരുമേനിയുടെ തമാശകള്‍ കിട്ടിയാല്‍ ആദ്യം പിള്ളേച്ചനെ പറഞ്ഞ് കേള്‍പ്പിക്കലായിരുന്നു അപ്പച്ചന്‍റെ മറ്റൊരു നേരംപോക്ക്.

ക്രിസോസ്റ്റം  തിരുമേനിയുടെ  സ്വാധീനത്തിലാണെന്ന്  തോന്നുന്നു  അപ്പച്ചന്  നാട്ടിലെ  ദേവാലയങ്ങളിലും  ആശ്രമങ്ങളിലും  നല്ല  പിടിപാടായിരുന്നു.  അവര്‍ക്കെല്ലാം  കയ്യയച്ച്  സംഭാവനയും  നല്‍കി.  റിയല്‍  എസ്റ്റേറ്റ്  ബിസിനസ്സില്‍  ഉണ്ടാക്കിയ  വമ്പിച്ച  സ്വത്തിന്  അവകാശികളായി  രണ്ടു  മക്കള്‍  മാത്രമല്ലേയുള്ളൂ.  അവര്‍ക്കാണെങ്കില്‍  സ്വന്തമായി  നല്ല  പ്രഫഷനും  സമ്പാദ്യവും  ഉണ്ട്.  യൂനിവേര്‍സിറ്റിയില്‍ എൻഡോവ്മെന്റായി ഒരു  നല്ല  തുക  കൊടുക്കണം  എന്നതാണ്  അപ്പച്ചന്‍റെ  ആഗ്രഹം.  അത്  വില്ലില്‍  എഴുതി  വച്ചിട്ടുമുണ്ട്.  മാത്യുവുമായി  ചേര്‍ന്ന്  വെസ്റ്റേന്‍  യൂനിവേര്‍സിറ്റിയില്‍  കുറച്ചു  സ്കോളര്‍ഷിപ്പുകള്‍  ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവിടെയുള്ള  ഇൻഡ്യൻസ് പൊതുവേ ഇക്കാര്യത്തില് പിറകൊട്ടാണ്. അവർ പള്ളിക്കും അമ്പലത്തിനും വേണ്ടി എത്രവേണമെങ്കിൽ സംഭാവന ചെയ്യും. 

ഒരിക്കല്‍  അങ്ങിനെയിരുന്നു  സംസാരിക്കുമ്പോള്‍  അപ്പച്ചന്‍  പറഞ്ഞു:  “നമ്മള്‍  എന്തെങ്കിലും  ചാരിറ്റിയായി  സ്വത്തില്‍  നിന്നും  ഒരു  വീതം  കൊടുക്കാന്‍  ഉദ്ദേശിക്കുന്നുണ്ടെങ്കില്‍  അത്  നമ്മുടെ  വില്ലില്‍  വ്യക്തമായി  എഴുതിവച്ച്  ഭാര്യയും  ഭര്‍ത്താവും  കൂടി  ഒപ്പിട്ട്  വക്കീലിനെ  ഏല്‍പ്പിക്കണം.  ഏറ്റവും  നല്ലത്    ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ  കൊടുക്കാനുള്ളത്  കൊടുക്കുകയാണ്.  അല്ലെങ്കില്‍  ഹാലിഫാക്സിലെ  ആ  ദാസന്‍  മേനോന്  പറ്റിയതുപോലെ  ആവും.  ആള്‍  മരിക്കും  മുന്‍പ്  വില്ലൊക്കെ  എഴുതി  വച്ചിരുന്നു.  ചെറുപ്പത്തില്‍  നാട്ടില്‍  പഠിച്ചിരുന്ന  പ്രൈമറി  സ്കൂളില്‍  ഇപ്പോഴും  നല്ലൊരു  ബാത്ത്‌റൂമില്ല  എന്നറിഞ്ഞ പ്പോള്‍  മേനോന്‍  ഒരു  മുപ്പതിനായിരം  ഡോളര്‍  സംഭാവനയായി  മരണശേഷം  ഒരു  വര്‍ഷത്തിനുള്ളില്‍  നല്‍കാന്‍  വേണ്ടി  വില്ലില്‍  എഴുതി  വച്ചിരുന്നു.  അതുപോലെ  രണ്ടോ  മൂന്നോ  ചാരിറ്റികള്‍  വേറെയും  ഉണ്ടായിരുന്നു.  നാലഞ്ച് മില്യന്‍ സ്വത്തുള്ള ആളായിരുന്നു കേട്ടോ. പക്ഷെ മരിച്ചു കഴിഞ്ഞപ്പോള്‍ ആ വില്ലില്‍ പറഞ്ഞ സംഭാവനയൊന്നും കൊടുക്കാന്‍ ഭാര്യയും മകളും സമ്മതിച്ചില്ല. അതൊക്കെ അനാവശ്യമാ ണത്രേ. കേസ് പറഞ്ഞ് ആ തുക വാങ്ങാന്‍ ചെര്‍പ്പുളശ്ശേരിയിലെ ആ ചെറിയ സ്കൂളില്‍ നിന്നും ആരു വരാനാണ്? മേനോന്‍ മരിച്ച വിവരമറിഞ്ഞപ്പോള്‍ സ്കൂളിലെ ഹെഡ്മാഷ്‌ കത്തെഴുതുകയോ മറ്റോ ചെയ്തു. അത്രതന്നെ. അവിടെ ഹാലിഫാക്സില്‍ റിയല്‍ എസ്റ്റേറ്റ് പണി ചെയ്യണ എന്‍റെയൊരു ഒരനന്തിരവന്‍ ചെക്കനൊണ്ട്. അവനാണ് ഈ കഥ പറഞ്ഞത്. അവരുടെ എസ്റ്റേറ്റ് വില്പന അവനാണല്ലോ കൈകാര്യം ചെയ്തത്. അതുകൊണ്ട് എന്‍റെ വില്ലൊക്കെ നന്നായി മുറുക്കിത്തന്നെയാണ് ഞാന്‍ കെട്ടി വെച്ചേക്കുന്നത്.                                                                 

“ഉറിയിക്കെടക്കണ വെണ്ണ കൊരങ്ങന്മാരും കൂട്ടുകാരുമടക്കം എല്ലാ വര്‍ക്കും  വീതിച്ചു  കൊടുക്കണ  ശ്രീകൃഷ്ണനെപ്പറ്റി  ക്രിസോസ്റ്റം  തിരുമേനി  പറയുന്നതെന്നതാന്നു  പിള്ളേച്ചന്  മനസ്സിലായിട്ടൊണ്ടോ?  അതായത്,  സ്വത്തൊന്നും  ഇങ്ങിനെ  കെട്ടിപ്പിടിച്ച്  ഇരിക്കാനുള്ളതല്ല,  മറ്റുള്ളവര്‍ക്ക്  കൂടി  ഉപകാരപ്പെടാന്‍  ഉള്ളതാണ്  എന്നാണ്.  അതില്‍  ജാതിയും  മതവുമൊന്നും  നോക്കേണ്ട  കാര്യമില്ല.  സത്യം  ഒന്ന്  മാത്രം.  അതിനെ  ആളുകള്‍  പല  പല  നിറത്തിലുള്ള  കണ്ണാടിയില്‍ക്കൂടി  നോക്കി  പറയുവാണ്  എന്‍റെ  ദൈവം  നീല,  ചുവപ്പ്  എന്നൊക്കെ.  എല്ലാം  മായയല്ലേ!  ഒരാള്  തന്നെ  പലര്‍ക്കും  പലതാണ്.  ഒരാള്‍ക്ക്  അപ്പന്‍,  മറ്റൊരാള്‍ക്ക്  ഭര്‍ത്താവ്,  മറ്റൊരാള്‍ക്ക്  ആങ്ങള,  അങ്ങിനെയങ്ങിനെ.  എന്നാ  ഞാന്‍  അത്  വല്ലോമാണോ?  അതല്ലതാനും!  അല്ലെങ്കില്‍  അതിനൊക്കെ  അപ്പുറം  എന്തോ  ആണ്.  അതാണ്‌  ദൈവത്തിന്റെയും  സ്ഥിതി.  

ആ  അപ്പച്ചനാണ്  പറയുന്നത്  –  “ഞങ്ങള്‍ക്ക്  കൊള്ളിവച്ച്  സന്തോഷ ത്തോടെ  പറഞ്ഞയക്കാന്‍”.  പണ്ടൊരിക്കല്‍  ഹിന്ദുക്കളുടെ   വിശ്വാസ ങ്ങളെപ്പറ്റിയും  പുനര്‍ജന്മത്തെപ്പറ്റിയും  അവറാച്ചന്‍  വര്‍മ്മയോട്  ചോദിച്ചിരുന്നു.  അപ്പോഴാണ്‌  വര്‍മ്മ പണ്ട്  ഭാഗവതത്തില്‍  വായിച്ച    ചിത്രകേതു രാജാവിന്‍റെ കഥ അപ്പച്ചന്  പറഞ്ഞ്  കൊടുത്തത്.  പുരാണ കഥകള്‍  കേള്‍ക്കാന്‍  വയസ്സ്  കാലത്തും  അപ്പച്ചന്  ഉത്സാഹമായിരുന്നു.

“പണ്ടൊന്നും ഞങ്ങള്‍  നസ്രാണിമാര്  പുരാണമൊന്നും  വായിക്കത്തില്ല.  ബൈബിളുപോലും  ഒന്നോടിച്ചു  വായിച്ചെങ്കിലായി.  പിന്നെ നാട്ടിലെ അമ്പലത്തില്‍  പൂരക്കാലത്ത്  കളിക്കണ ബാലെകൾ കണ്ടാണ്‌  രാമയണകഥയൊക്കെ  ഏതാണ്ട്  മനസ്സിലായത്.  പിള്ളേച്ചന്‍  ചിത്രകേതൂനെപ്പറ്റി  പറഞ്ഞാട്ടെ”

“ചിത്രകേതു  രാജാവിന്  കുട്ടികൾ  ഉണ്ടായിരുന്നില്ല.  ഒരു  പുത്രനുണ്ടാ വാൻ  രാജാവ്  പല  പൂജകളും  ചെയ്തു,  പക്ഷെ  ഒന്നും  ഫലം  കണ്ടില്ല.    ഒടുവിൽ  അദ്ദേഹത്തിന്‍റെ ഗുരു വലിയൊരു  യാഗം  ചെയ്ത്  ചെറുപ്പക്കാരിയായ  രാജ്ഞി പ്രസവിച്ചു.  രാജാവിനു  വലിയ  സന്തോഷമായി.  പക്ഷേ  രാജാവിന്‍റെ  മറ്റു  ഭാര്യമാര്‍  അസൂയമൂത്ത്  ആ  കുഞ്ഞിനെ വിഷം  കൊടുത്ത്  കൊന്നുകളഞ്ഞു.

അദ്ദേഹം  സങ്കടത്തോടെ വീണ്ടും  ഗുരുവിനെ  സമീപിച്ചു.

“എന്‍റെ  മകനെവിടെപ്പോയി?  അങ്ങാണ്  എനിക്കവനെ  തന്നത്. ഇനിയ വനെ  തിരിച്ചു  കിട്ടാനും  അങ്ങുതന്നെ   എന്തെങ്കിലും ചെയ്യണം ”    രാജാവിന് മകനെ  തിരിച്ചു  കിട്ടണം  എന്ന  വാശിയായിരുന്നു.  ഒടുവിൽ  മനസ്സില്ലാമനസ്സോടെ  ഗുരു  മരിച്ചു  കിടന്ന  രാജകുമാരന്‍റെ  ദേഹത്ത്  കുറച്ചു  വെള്ളം  കുടഞ്ഞു  മന്ത്രം  ചൊല്ലി  ജീവനുണർത്തി.  രാജാവ്  കുമാരനെ കെട്ടിപ്പിടിക്കാന്‍  ഓടിച്ചെന്നു.  കുമാരൻ  അദ്ദേഹത്തെ  തടഞ്ഞുകൊണ്ട്  ചോദിച്ചു.  

“ആരാണ്  നിങ്ങളൊക്കെ?  എന്തിനാണെന്നെ  അങ്ങ്  കെട്ടിപ്പിടിക്കുന്നത്?  

“ഞങ്ങള്‍  നിന്‍റെ  അച്ഛനും  അമ്മയുമാണ്.  മോനേ,  ഇത്  നിന്‍റെ  രാജ്യമാണ്“  എന്നൊക്കെ  കേട്ടിട്ടും  രാജകുമാരന്‍  തീരെ  താല്‍പ്പര്യ  മില്ലാതെ  നിന്നു.  

രാജാവാകെ  അമ്പരന്നു.  കുമാരൻ  പറഞ്ഞു. “എനിക്കിതിനു  മുൻപ്  അനേകം  ജന്മങ്ങൾ  ഉണ്ടായിട്ടുണ്ട്.  അവയില്‍  അനേകം    മാതാപിതാ ക്കളും  പല  ബന്ധങ്ങളും  അപ്പോഴൊക്കെ  ഉണ്ടായിട്ടുമുണ്ട് .  അതു  കൊണ്ട്  നിങ്ങൾ  ആരെന്ന് ഇപ്പോൾ എനിക്ക്  തിരിച്ചറിയാൻ  ആവുന്നില്ല.  ഓരോ  ജന്മങ്ങളിലെയും  ബന്ധങ്ങൾ താൽക്കാലികം   മാത്രമാണ് എന്ന്  ഞാനറിയുന്നു.  വെറും  ഒരു  ജന്മത്തിലെ  ബന്ധത്തിന്  മാത്രമായി  ഞാൻ  എങ്ങിനെ  വില  കൽപ്പിക്കും?    ഞാൻ  പോകുന്നു.  ഞാനെന്‍റെ  യാത്ര  തുടരട്ടെ.”

“അപ്പോ  ഡോക്ടര്‍  പറഞ്ഞ്  വരുന്നത്  ജീവൻ  ശരീരത്തിൽ  നിന്നു  വേർപെട്ടശേഷം  അന്ത്യമവിധിക്കായി  കാത്തിരുന്ന്  വിശ്രാന്തിയടയുന്നു വെന്നും  ഒടുവിൽ  നന്മതിന്മകളുടെ  അടിസ്ഥാനത്തിൽ  സ്വർഗ്ഗത്തിലോ  നരകത്തിലോ  സ്ഥിരവാസം  കിട്ടുന്നു  എന്നുമുള്ള  ക്രിസ്തീയ  വിശ്വാസം  ശരിയല്ല  എന്നാണോ?”  എന്നായി  അപ്പച്ചന്‍.  

“എന്നല്ല,  അന്തിമവിധിക്കായി  കാത്തിരിക്കുന്ന  കല്ലറ  എന്ന്  പറയുന്നത്  ദേഹി  പാര്‍ക്കുന്ന  ഓരോരോ  ദേഹങ്ങള്‍  ആയിക്കൂടെ?  ദേഹമെന്ന  കല്ലറയില്‍  അടക്കപ്പെട്ട  ജീവനല്ലേ,  ഓരോ  ജീവിയും?  അതില്‍  മനുഷ്യദേഹവും  മറ്റു  ജന്തുക്കളുടെ  ദേഹവും  അചരങ്ങളായ പാറയും  ഒക്കെ  ആവാം.  അല്ലേ?  അങ്ങിനെ  നിത്യശാന്തിയെത്തുംവരെ   ഓരോരോ  ജന്മങ്ങള്‍  എടുത്ത്  മുന്നോട്ടു  പോയിപ്പോയി  ‘ഞാനും  എന്‍റെ  പിതാവും  ഒന്ന്’  എന്ന  ഒരു  തലത്തില്‍  എത്തിച്ചേരുന്ന  ജീവനെപ്പറ്റി  അപ്പച്ചന്‍  ആലോചിച്ചിട്ടുണ്ടോ?  അതല്ലേ  ജീവന്‍റെ  ശരിയായ  ഉയിര്‍ത്തെഴുന്നേല്‍പ്പ്?  യേശുതന്നെ   ‘ഞാനും  എന്‍റെ  പിതാവും  ഒന്ന്’  എന്ന്  പറഞ്ഞിട്ടില്ലേ  അപ്പച്ചാ?”

“പിള്ളേച്ചന്‍  ഡാക്ടറേ,  എന്‍റെ  ആലോചനയൊന്നും  അത്രയ്ക്ക്  കടന്നു  പോയിട്ടില്ല.  ഈ  ജീവിതം  കഴിഞ്ഞാല്‍  കര്‍ത്താവില്‍  നിദ്ര,  എന്നതേ  ഞാന്‍  മനസ്സില്‍  കണ്ടിട്ടുള്ളു.  പക്ഷെ  ഇത്  കൊള്ളാമല്ലോ!  ആലോചി ക്കാനും  ആനന്ദിക്കാനും  എത്രയെത്ര  കാര്യങ്ങളാണീ  ലോകത്ത്!  അതെ.  ഞാനും  എന്‍റെ  പിതാവും  ഒന്ന്.” അപ്പച്ചന്‍ തലകുലുക്കി. 

അമ്മു  അമ്മച്ചി  എല്ലാം  കേട്ടിരിക്കാറാണ്  പതിവ്.  പക്ഷെ  എല്ലാം  മനസ്സിലാക്കിയതുപോലെയൊരു  ചിരിയില്‍  എല്ലാം  ഒതുക്കും.  സ്വച്ഛന്ദമൃത്യു  എന്ന  ആശയം  അപ്പച്ചനെപ്പോലെ  തന്നെ  അമ്മച്ചിക്കും  പ്രിയമായിരിക്കുന്നു.  ദേഹത്തെ  കൊണ്ട്നടക്കാന്‍  ദേഹിക്കിനി  വയ്യ  എന്ന്  വിളിച്ചു  പറയുന്നതുപോലെയാണ്  അമ്മയുടെ  കിടപ്പ്.  “ഒന്നും  ആലോചിക്കാനില്ല  മോനേ,  പോക്ക്  മുന്നോട്ടു  തന്നെ.

ഒടുവില്‍  ഡോ.  വര്‍മ്മ  ആ  ദൌത്യം  ഏറ്റെടുത്തു.  മിനിസ്റ്റീരിയല്‍,  മെഡിക്കല്‍,  ജുഡിഷ്യല്‍  എന്ന്  വേണ്ട  എല്ലാ  അപ്രൂവല്‍  പ്രോസസ്സിനും  ഡോക്ടര്‍  എന്ന  നിലയ്ക്ക്  സര്‍ട്ടിഫിക്കറ്റു  നല്‍കി.  അവരുടെ  ഫാമിലി  ഡോക്ടര്‍  എന്ന  ഉത്തരവാദിത്വം  ഏറ്റെടുത്തു.  അതിനു  മുന്‍പ്  അവര്‍ക്കായി  തലവേദനയ്ക്കുള്ള  ഒരു  ചെറുമരുന്ന്  പോലും  വര്‍മ്മ  കുറിച്ച്  കൊടുത്തിട്ടില്ല.  

ഇപ്പോളിതാ  ഇതാണ്  ഏറ്റവും  വലിയ  മരുന്ന്.  ‘ദയാവധത്തിനുള്ള  പെര്‍മിറ്റ്‌  എപ്പോള്‍  വേണമെങ്കിലും  പിന്‍വലിക്കാനുള്ള  അവകാശം  രോഗിയ്ക്ക്  ഉണ്ടെന്ന്’  അവര്‍ക്ക്  വിശദീകരിച്ചു  കൊടുത്തപ്പോള്‍  അപ്പച്ചന്‍റെ  ചുണ്ടുകളില്‍  ഒരു  പുഞ്ചിരി  വിടര്‍ന്നു.  

“ഇതൊക്കെ വെറും  ഫോര്‍മാലിറ്റിയല്ലേ പിള്ളേച്ചാ ?  ജീവിതത്തോടു  മുഴുവന്‍,  ലോകത്തോട്‌  മുഴുവന്‍,  നന്ദി  പറയാനുള്ള  അവസരമായി  അടുത്ത  താങ്ക്സ്ഗിവിംഗ്  ദിവസം  നമ്മള്‍  തീരുമാനിച്ചു  കഴിഞ്ഞു  എന്ന്  ആ  നിയമത്തിനു  മനസ്സിലാവുന്നതെങ്ങിനെ?”

മാത്യുവും  അന്നയും  അവരവരുടെ  കുടുംബങ്ങളെ  കാര്യം  പറഞ്ഞ്  മനസ്സിലാക്കി.  മുതിര്‍ന്ന  കുട്ടികളോട്  മാത്രം  ഡോ.  വര്‍മ്മയെ  വിളിച്ച  കാര്യം  അറിയിച്ചു.  നിയമാനുസൃതമാണെങ്കിലും  കുടുംബത്തിനു  മാത്രമറിയാവുന്ന  രഹസ്യമായി  അത്.  ഡോ.  വര്‍മ്മയും  അദ്ദേഹത്തിന്‍റെ  ക്ലിനിക്കിലെ  നേഴ്സുമല്ലാതെ  കുടുംബത്തിനു  വെളിയില്‍  മറ്റാരും  അറിയണ്ട  എന്നായിരുന്നു  തീരുമാനം.

എഴുപതാം  കല്യാണവാര്‍ഷികം  പ്രമാണിച്ച്  കെയര്‍ഹോമില്‍  നിന്നും  വീട്ടിലേയ്ക്ക്  വരുന്നതിന്‍റെ  ആഘോഷവും  താങ്ക്സ്ഗിവിംഗും  ചേര്‍ത്ത്  ഒരു  പാര്‍ട്ടിക്കായാണ്  എല്ലാവരേയും  ക്ഷണിച്ചത്.  അതിനു  രണ്ടു ദിവസം  മുന്‍പ്  അപ്പച്ചനേയും  അമ്മയെയും  അവര്‍  വീട്ടിലേയ്ക്ക്  കൊണ്ടുവന്നു.  പാര്‍ട്ടിയുടെ  തലേ  ദിവസം  തന്നെ  ആറു  കുഞ്ഞ്  മക്കളും  അവരുടെ  രണ്ടു  കുഞ്ഞുങ്ങളും  വല്യപ്പൂപ്പനെയും  അമ്മൂമ്മയെയും  കാണാന്‍  എത്തിയിരുന്നു.  ലണ്ടനിലെ  മരങ്ങള്‍  നിറം  വച്ച്  മുറ്റം  നിറയെ  മഞ്ഞയും  ഓറഞ്ചും  ചുവപ്പും  ഇലകള്‍  നിരത്തി  താങ്ക്സ്  ഗിവിങ്ങിനു  തയ്യാറായിരുന്നു. ഇനിയൊരു ചെറിയ കാറ്റുകൂടി ആഞ്ഞടിച്ചാൽ കൊഴിയാനുള്ള ഇലകളേ മരങ്ങളിൽ  ബാക്കിയുണ്ടായിരുന്നുള്ളൂ.

കുടുംബത്തില്‍  സ്ഥിരമായി  വായിക്കാറുള്ള  ബൈബിള്‍  കട്ടിലിനു  സമീപം  വച്ചിരുന്നു.  അപ്പച്ചന്  മുടിവെട്ടാനും  ഷേവ്  ചെയ്യാനും  സ്പെഷല്‍  റിക്ക്വസ്റ്റ്  അനുസരിച്ച്  അടുത്തുള്ള  സലൂണില്‍  നിന്ന്  ആള്‍  വന്നു.  അമ്മുമ്മയ്ക്ക്  സ്പെഷല്‍  ട്രീറ്റായി വല്ലപ്പോഴും ചെയ്യാറുള്ള  മാനിക്യൂറും  പെഡിക്യൂറും  ചെയ്യിപ്പിക്കാന്‍  അപ്പച്ചന്‍  പ്രത്യേകം  ഓര്‍മ്മിപ്പിച്ചു.  രാവിലെ  തന്നെ  രണ്ടാളെയും  കുളിപ്പിച്ചൊരുക്കാന്‍  ഹോമില്‍  നിന്നു തന്നെ  ആളെത്തി.

നേഴ്സ്  കെയര്‍ഹോമില്‍  നിന്നും  രണ്ടാള്‍ക്കും  ഐവി  കുത്തിവയ്ക്കാ നുള്ള  സെറ്റ്  കൊടുത്തിരുന്നു.  അവിടെയും  അതിലൂടെയാണ്  രണ്ടാ ള്‍ക്കും  മരുന്ന്  കൊടുത്തിരുന്നത്.  ആ  രണ്ടു  സെറ്റുകള്‍  അങ്ങിനെതന്നെ  ബെഡിനു  സമീപം  വച്ചിരുന്നു.  അമ്മുവിന്  ഭക്ഷണം  വായിലൂടെ  കഴിക്കാന്‍  ആവാത്തതുകൊണ്ട്  അതിനായി  വയറ്റിലേയ്ക്ക്  നേരിട്ടൊരു  ട്യൂബിലൂടെയായിരുന്നു  ദിവസവും  ഫീഡിംഗ്.  വല്ലപ്പോഴും  അപ്പച്ചന്‍  വായില്‍  ഇറ്റിച്ച്  കൊടുക്കുന്ന  മധുരമുള്ള  വീഞ്ഞ്  മാത്രം  അമ്മച്ചി  സ്വാദുനോക്കിയെന്നപോലെ  നുണഞ്ഞ്  പുഞ്ചിരിക്കാറുണ്ട്.

വര്‍മ്മ  എല്ലാ  പേപ്പറുകളും  തയ്യാറാക്കി  നേഴ്സിനെയും  മാത്യുവി നെയും  അന്നയെയും  കാണിച്ചു.  ഉച്ചസമയത്തുതന്നെ  വന്ന്  അപ്പച്ചനെയും  അമ്മയെയും  കാര്യങ്ങള്‍  പറഞ്ഞു  മനസ്സിലാക്കി.  ഇനി  ആഗ്രഹങ്ങള്‍  ബാക്കിയൊന്നുമില്ല  എന്നവര്‍  തീര്‍ത്ത്‌  പറഞ്ഞു.  സ്വമനസ്സാലെയാണ്  ഈ  തീരുമാനത്തില്‍  എത്തിയതെന്ന്  അവര്‍  ആവര്‍ത്തിച്ചു.  അത്  ഡോക്ടര്‍  ഫോണില്‍  റെക്കോര്‍ഡ്  ചെയ്തെടുത്തു.  വര്‍മ്മ  അവരുടെ  കൈകള്‍  തന്‍റെ  തലയില്‍  പിടിച്ചു  വച്ചു.  “അപ്പച്ചാ, അമ്മച്ചീ, അനുഗ്രഹിക്കണേ”

പാര്‍ട്ടിക്ക്  ആള്‍  വരുന്നതിനു  മുന്‍പ്  മക്കളും  കൊച്ചുമക്കളും  ചേര്‍ന്ന്  അവര്‍  പണ്ട്  ഒന്നിച്ചു  പാടാറുള്ള  പ്രാര്‍ത്ഥനകള്‍  പാടി  കൈപിടിച്ച്  അപ്പച്ചനും  അമ്മച്ചിക്കും  ചുറ്റുംനിന്നു.  ഡോ  വര്‍മ്മയും  ഭാര്യ  ദേവിയും  വന്ന്  അപ്പച്ചന്‍റെയും  അമ്മയുടെയും    അനുഗ്രഹങ്ങള്‍  വാങ്ങി.

ഡോ.വര്‍മ്മയോട്  അപ്പച്ചന്‍  പറഞ്ഞു:  “പിള്ളേച്ചന്‍  ഡോക്ടറെ,  വിളഞ്ഞു  മുറ്റിയ  കുമ്പളങ്ങ  ഒരു  വിഷമവുമില്ലാതെ  അതിന്‍റെ  വള്ളി യേന്നു  വേര്‍പെട്ടു  പോകുന്നേനെപ്പറ്റിയൊരു  മന്ത്രമില്ലേ,  അതൊന്നു  പാടിക്കേ”  എല്ലാവരും  കട്ടിലുകള്‍ക്ക്  ചുറ്റും  കൂടി  നില്‍ക്കെ,  വര്‍മ്മയും  ദേവിയും  “ത്രയംബകം  യജാമഹെ  സുഗന്ധിം  പുഷ്ടിവര്‍ദ്ധനം  ഉര്‍വ്വാരുകമിവ  ബന്ധനാത്  മൃത്യോര്‍  മുക്ഷീയ  മാമൃതാത്.....”  എന്ന  മഹാമൃത്യുന്ജയം  ചൊല്ലി.  ചുറ്റും  നിന്ന  കുട്ടികള്‍ക്കായി  അതിന്‍റെ  അര്‍ത്ഥം  പറഞ്ഞ്  കൊടുത്തു.  മുറിയില്‍  അങ്ങിങ്ങായി  ചില  തേങ്ങലുകള്‍  അധികം  ഒച്ചയില്ലാതെ  കേട്ടു.

അപ്പോഴേയ്ക്കും  ബന്ധുക്കളും  സുഹൃത്തുക്കളും  എത്തിത്തുടങ്ങി.  പാര്‍ട്ടി.  വലിയൊരു  കേക്കും,  പലതരം  വൈനുകളും  ഭക്ഷണ സാധനങ്ങളും  നിറഞ്ഞു.  പക്ഷെ  ഡോ.  വര്‍മ്മയ്ക്ക്  ഇന്ന്  ഉണ്ണാവ്രത മായിരുന്നു.  ജലപാനം  മാത്രമേയുള്ളൂ.  ദേവിയും  പറഞ്ഞു:  “ഞാനുമിന്നു  വ്രതമെടുക്കാം”.  പാര്‍ട്ടിക്ക്  വന്നവരോട്  കുശലം  പറഞ്ഞ്  വര്‍മ്മയും  ദേവിയും  നേരത്തെതന്നെ  വീട്ടിലേയ്ക്ക്  പോകാന്‍  തീര്‍ച്ചയാക്കി.

അപ്പച്ചനും  അമ്മച്ചിയും  ഉറക്കത്തിലേയ്ക്ക്  വഴുതി  വീഴും  മുന്‍പ്  വര്‍മ്മയെ  നോക്കി  പുഞ്ചിരിച്ചു.  അപ്പച്ചന്‍  വലം  കയ്യിലെ  തള്ളവിരല്‍  തമ്പ്സ്അപ്  എന്ന്  കുറച്ച്  ഉയര്‍ത്തിക്കാണിച്ചു.

രണ്ടാളും  അവര്‍ക്കിഷ്ടപ്പെട്ട  വേഷങ്ങളില്‍  ആയിരുന്നു.  അപ്പച്ചന്‍  ഒരു  മുണ്ടും  ചെറുകസവുള്ള  ഒരു  നേരിയതും  ഉടുത്തിരുന്നു.  അമ്മച്ചി  ഒരു സ്വർണ്ണക്കരയുള്ള കവണി ചുറ്റി  ഉടുത്തതുപോലെ  അത് മേലിലിട്ട്  സുന്ദരിയായിരുന്നു.  അപ്പച്ചന്‍റെ  ഇടത്തെക്കയ്യ്  അമ്മച്ചിയുടെ  വലത്തെ  കയ്യില്‍പ്പിടിച്ചിരുന്നു.  വര്‍മ്മ  വീട്ടിലേയ്ക്ക്  മടങ്ങി.  മാത്യുവിനോട്  ആവശ്യമുണ്ടെങ്കില്‍  വിളിക്കാന്‍  പറഞ്ഞിരുന്നു.

പാര്‍ട്ടി  കഴിഞ്ഞ്  എല്ലാവരും  മടങ്ങിയപ്പോള്‍  ഡോക്ടര്‍  തിരികെ  വന്നു,  നാലുമണി  കഴിഞ്ഞിരിക്കുന്നു.  രണ്ടാളും  നല്ല  ഉറക്കത്തിലാണ്.  ഹോമിലെ  നേഴ്സിനു  പകരം  ഡോക്ടറുടെ  ക്ലിനിക്കില്‍  നിന്നും  ഒരു  സീനിയര്‍  നേഴ്സാണ്  കൂടെ  വന്നത്.  മാത്യുവും  അന്നയും  മുറിയില്‍  നിന്നും  കണ്ണ്  തുടച്ച്  ഇറങ്ങിപ്പോയി.  ഡോ.വര്‍മ്മ  നഴ്സിനോട്  രണ്ടാളുടെയും  പള്‍സും  ടെമ്പറെച്ചറും  നോക്കി  എഴുതിവയ്ക്കണം  എന്നോര്‍മ്മിപ്പിച്ചു.

നേഴ്സ്  മരുന്നും  രണ്ടു  ഡിസ്പോസബിള്‍  സിറിഞ്ചുകളും  ഡോക്ടര്‍ക്ക്  നല്‍കി.  രണ്ട്  ഐവി  സെറ്റുകളിലും  വര്‍മ്മ  ഡിസ്റ്റില്‍ഡ്  ജലം  നിറഞ്ഞ  കുപ്പികള്‍  വച്ചു.  മെഡിക്കല്‍  ബോര്‍ഡ്  അംഗീകരിച്ച  ആ  മരുന്ന്  ഐവിയിലേയ്ക്ക്  ഇഞ്ചെക്റ്റ്  ചെയ്യാനായി  രണ്ടു  സിറിന്‍ജുകളില്‍  നിറച്ചു  തയ്യാറാക്കി  വച്ചു.

ഡോ  വര്‍മ്മ  പ്രാര്‍ത്ഥനയോടെ  ഒന്ന്  കണ്ണടച്ചു.  പിന്നീട്  അവിടെത്തന്നെ  നിലത്തിരുന്ന്  തന്‍റെ  ഐഫോണില്‍  സേവ്  ചെയ്തിരുന്ന  രാമായണത്തിലെ ചെറിയൊരു ഭാഗം ശബ്ദമില്ലാതെ  വായിച്ചു.  വനത്തില്‍  വച്ച്  ഭരതനില്‍നിന്നും  ദശരഥന്‍റെ  മരണവൃത്താന്തമറിഞ്ഞ  രാമന്‍  വിലപിക്കുന്നു.  താനാണ്  അച്ഛന്‍റെ  മരണത്തിനുത്തരവാദി  എന്ന്  പറഞ്ഞ്  കരയുന്ന  ഭരതനെ  രാമന്‍  സമാധാനിപ്പിക്കുന്നു.  “മാറി മാറി വരുന്ന  ദേഹങ്ങളെപ്പറ്റി  നാം  വ്യാകുലപ്പെടുന്നതെന്തിനാണ്?  എങ്കിലും  മനുഷ്യനെന്ന  നിലയില്‍  തെറ്റില്‍  വീഴാനും  ഒടുവില്‍  കണ്ണീരണിയാനും  നാം  വിധിക്കപ്പെട്ടിരിക്കുന്നു.”

നേഴ്സ്  പെട്ടെന്നു  ഡോക്ടറോട്  പറഞ്ഞു:  “ഡോ.  വര്‍മ്മ,  നോക്കൂ  അപ്പച്ചന്‍റെ  പള്‍സ്  കിട്ടുന്നില്ല.  ടെമ്പറെച്ചര്‍  വളരെ  താഴ്ന്നിരിക്കുന്നു.”

വര്‍മ്മ  രണ്ടാളുടെ  മുഖത്തേയ്ക്കും  സൂക്ഷിച്ചു  നോക്കി.  പ്രശാന്തമായ  ഉറക്കം.  പിന്നെ  അപ്പച്ചന്‍റെ  കഴുത്തില്‍  വിരല്‍  തൊട്ടു  പള്‍സ്  ചെക്ക്  ചെയ്തു.  നെഞ്ചില്‍  സ്തെതസ്ക്കോപ്പ്  വച്ചു  നോക്കി.  ഇല്ല,  ഇനിയും  സ്പന്ദിക്കാന്‍  ആ  നാഡികള്‍ക്കാവില്ല.  പിന്നെ  വര്‍മ്മ അമ്മച്ചിയെയും  പരിശോധിച്ചു.  ആ  ചലനവും  താനേ  നിന്നിട്ട്  കുറച്ചു  നേരമായിരി ക്കുന്നു.  ജീവന്‍റെ  വള്ളി  അവസാനത്തെ കെട്ടും  സ്വച്ഛന്ദമായി  അഴിച്ചു  വിടുവിച്ച്  അവര്‍ ഒരുമിച്ചുതന്നെ  കടന്നു  പോയിരിക്കുന്നു. പരസ്പരം മുറുകെ പിടിച്ചിരുന്ന രണ്ടു കൈകളും വേര്‍പെടുത്താന്‍ പാരാമെഡിക്കല്‍ സ്റാഫിനു കുറച്ചു വിഷമിക്കേണ്ടി വന്നു. ആര്‍ക്കും മായ്ക്കാനാവാത്ത ഒരു പുഞ്ചിരി അപ്പച്ചന്റെയും  അമ്മച്ചിയുടെയും മുഖങ്ങളെ പ്രകാശമാനമാക്കിയിരുന്നു.

അപ്പോഴേക്കും  പുറത്ത്  കാർമേഘങ്ങൾ  വീണ്ടും  ഇരുണ്ടുകൂടിയൊന്നു കനത്തു.  രാത്രിമഴയുടെ  ശബ്ദം  ആദ്യമൊക്കെ തീർത്തും അവ്യക്ത മായിരുന്നെങ്കിലും  പിന്നീടതു  ശക്തി  പ്രാപിച്ച ശേഷം നേര്‍ത്ത് നേര്‍ത്ത് വന്നു.  ഇലകളില്ലാത്ത മേപ്പിള്‍ മരക്കൊമ്പുകളില്‍ നിന്നും തുള്ളികളായി തുടർന്നും  മരം പെയ്യുന്നത് ആരും ശ്രദ്ധിച്ചതേയില്ല.

edited Mar  21