Monday, August 6, 2012

സമഗ്രമായ ആത്മീയത, ഹനുമാന്റെ ആർജ്ജവം


നമുക്കെല്ലാം സുപരിചിതനായ ഹനുമാൻ ശ്രീരാമഭക്തനായ വാനരശ്രേഷ്ഠനാണ്‌. അതീവബലശാലി. അതീവ പരാക്രമശാലി, എന്നാൽ കാര്യങ്ങളെല്ലാം വിവേകപൂർവ്വം ചെയ്യുന്ന രാമദൂതൻ. കുരങ്ങന്റെ ചാപല്യം മുഴുവനും അങ്ങുപേക്ഷിച്ചിട്ടില്ല,  എന്നാൽ ശ്രീരാമൻ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ്ഹനുമാൻ. ഇതിപ്പോൾ ഹനുമാനെ ഇങ്ങിനെയങ്ങു പുകഴ്ത്താനുണ്ടോ എന്നു സംശയം തോന്നാം. എന്തുകൊണ്ടാണ്ഹനുമാൻ ഭക്തരിൽ ഉത്തമനും, കർമ്മയോഗികളിൽ അഗ്രഗണ്യനും ജ്ഞാനികളിൽ പരമപൂജനീയനുമായത്?

ഹനുമാനില്ലാത്ത രാമായണം നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. സീതാരാമന്മാരുടെ പേരു പറയുമ്പോൾത്തന്നെ ചിരഞ്ജീവിയായ ഹനുമാന്റെ പേരുകൂടി നാം പറയുന്നു. എവിടെ രാമനാമം കേൾക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ്‌. ഹനുമാനുള്ളിടത്ത് ഭയമെവിടെ?  രാമനാമം  ഭയമുക്തിദായകമായി പരിശോഭിക്കുന്നത് ഹനുമൽ സാന്നിദ്ധ്യംകൊണ്ടാണ്‌. ചുരുക്കത്തിൽ ഭക്തനില്ലെങ്കിൽ സ്വാമിയില്ല!. ഹനുമാനില്ലെങ്കിൽ ശ്രീരാമന്ഇത്രയേറെ പ്രസിദ്ധി ഉണ്ടാവുമായിരുന്നോ എന്നു സംശയംആദ്യമായി ഹനുമത്-രാമ സമാഗമം രാമായണത്തിൽ വർണ്ണിക്കുമ്പോൾ എഴുത്തശ്ശൻ ഇങ്ങിനെ പറയുന്നു.

പശ്യ സഖേ വടു രൂപിണം ലക്ഷ്മണ!
നിശ്ശേഷ ശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വയ്യാകരണൻ വടു നിർണ്ണയം

സീതാന്വേഷണത്തിനിടയിലാണല്ലോ ശ്രീരാമലക്ഷ്മണന്മാർ  പമ്പാതീരത്ത് ഹനുമാനെ സന്ധിക്കുന്നത്നേരേ വാനരവേഷത്തിൽ ചെന്ന് കാട്ടിലൂടെ വരുന്ന തേജസ്സുറ്റ യുവാക്കൾ ആരാണെന്നറിഞ്ഞുവരാനാണ്സുഗ്രീവനിയോഗത്താൽ ഹനുമാൻ പുറപ്പെട്ടത്. എന്നാൽ വിവേകിയായ ഹനുമാൻ ഒരു ബ്രാഹ്മണ വേഷത്തിലാണ്രാമനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ സംബോധനയും സംഭാഷണവും കേട്ടപ്പോൾ ത്തന്നെ ശ്രീരാമനു മനസ്സിലായി ഇതു സാധാരണക്കാരനായ ഒരു ബ്രാഹ്മണകുമാരനല്ല. ‘നല്ല വയ്യാകരണൻ വടു നിർണ്ണയംഎന്ന അംഗീകാരം നല്കാൻ രാമനു മടിയേതുമുണ്ടായില്ല. ശബ്ദത്തിൽ അപശ്രുതിയേതുമില്ല. ഉത്തമപദങ്ങൾ, സംഭാഷണശൈലി, എല്ലാം ഒരു പണ്ഡിതനുയോജിച്ചവിധം തന്നെ. ‘ലക്ഷ്മണാ ഇവൻ ശാസ്ത്രനിപുണനാണ്‌.’ പിന്നിട് ഹനുമാൻ തന്റെ ആരാധനാപാത്രങ്ങളെ തോളിലേറ്റിയാണല്ലോ സുഗ്രീവ സവിധത്തിലെത്തിക്കുന്നത്.

രാമരാവണ യുദ്ധാനന്തരം സീതാദേവി തന്റെ കയ്യിലുള്ള വിലപിടിപ്പുള്ള രത്ന മാല നൽകാൻ ഏറ്റവും അനുയോജ്യനായി കണ്ടത് ഹനുമാനെയായിരുന്നല്ലോ. അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽത്തന്നെ ശ്രീരാമചന്ദ്രൻ തന്റെ പ്രിയയോട് ഹനുമാനെപ്പറ്റി പറയുന്നതിങ്ങിനെയാണ്‌.:

സുന്ദരരൂപേ  ഹനുമാനെ നീ കണ്ടായല്ലീ?
നിന്നിലുമെന്നിലുമുണ്ടെല്ലാ നേരവുമിവൻ
തന്നുള്ളിലഭേദയായുള്ളൊരു ഭക്തി നാഥേ
ധന്യേ, സന്തതം പരമാത്മ ജ്ഞാനത്തെയൊഴി-
ച്ചൊന്നിലുമൊരുനേരവുമാശയുമില്ലയല്ലോ..”

ഭക്തി-കർമ്മ-ജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരൽ ഹനുമാനിൽ നമുക്കു കാണാംഅതാണ്ചിരഞ്ജീവിയായ ഹനുമാന്റെ മഹത്വം. അതു തന്നെയാണ്ഹനുമാൻ നമുക്കായി എന്നുമെന്നും നൽകിക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ്ഹനുമാനെന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകിരാമായണത്തിലുണ്ട്. ആത്മീയതത്വചിന്തകളെ എന്ത്രമാത്രം തെളിമയോ ടെയാണ്ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക. ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു. ‘വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യസാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്‌? എന്താണു നാം  തമ്മിലുള്ള ബന്ധം?’ ഹനുമാന്ആലോചിക്കാനൊന്നുമുണ്ടാ യിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:

ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”

വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:

ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ

ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.

വാസ്തവത്തിൽ നാമെല്ലാവരും ഒരുദിവസത്തിൽ പലതവണ മൂന്നവസ്ഥ കളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ്ഹനുമാൻ പറയുന്ന മൂന്നാമത്തെതത്വമസിഎന്ന അവസ്ഥ. ‘അതു നീയാണ്‌’. എന്ന നിറവ്.

മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയചിന്താസരണികളുമായി താരതമ്യപ്പെടുത്താം. ആദ്യത്തേത് ദ്വൈതം- ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്‌. അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മയോഗത്തിന്റേതുമാവണം. തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. സെമിറ്റിക് മതങ്ങളുടെ കാഴ്ച്ചപ്പാടിങ്ങിനെയാണ്‌. പലപ്പോഴും ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല. ചില മതങ്ങളിൽ ഈയൊരു ചിന്തയിൽ നിന്നു മാറുന്നതുപോലും പാപമാണെന്നു പറയുന്നുണ്ട്.

രണ്ടാമത്തേത് വിശിഷ്ട-ദ്വൈതമാണ്‌. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്‌. ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്‌. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ്ഭക്തൻ. രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.

എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം - രണ്ടില്ല എന്ന അവസ്ഥയാണ്‌. വേദാന്തികൾ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന ബോർഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഭാവനയിലാണ്‌) ഹനുമാന്ഇത്   കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ്ഹനുമാൻ പറയുന്നത് - ഇതി മേ നിശ്ചിതാമതി: എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത.  ആത്യന്തികമായി, ജ്ഞാനമാണ്പരമസാക്ഷാത്കാരത്തിലേയ്ക്കു  നയിക്കുന്നതെ ന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോ​‍ാക്തമായ വിജ്ഞാനത്തിന്റെ നേരറിവാന്ഹനുമാൻ പറയുന്ന ആത്മഭാവം.

അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊ ള്ളുന്നു. പലർക്കും അദ്വൈതത്തിന്റെ പാതയിലേയ്ക്കു നേരേ പ്രവേശിക്കാൻ കഴിയുകയില്ല. ദ്വൈതപാതയിൽ സേവനവും മറ്റും ചെയ്ത് മനസ്സുറപ്പിച്ച് പടിപടിയായി മാത്രമേ അതു സാദ്ധ്യമാവൂ. അദ്വൈതസിദ്ധാന്തം വഴങ്ങുന്നവർ ക്കുപോലും മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തിൽ സമഗ്രമായി ഒരുഇന്റഗ്രേറ്റഡ് പ്രാക്ടീസ്ആയി അനുവർത്തിക്കാവുന്നതാണല്ലോ. അതാണ്ഹനുമാൻ ദൃഢതയോടെ നമുക്ക് സുവ്യക്തമായി കാണിച്ചു തരുന്നത്.  


2 comments: